പൂയപ്പള്ളി പഞ്ചായത്തിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ
Wednesday, September 25, 2024 6:34 AM IST
പൂയപ്പള്ളി: പൂയപ്പള്ളി പഞ്ചായത്തിൽ നടന്ന പ്രസിഡന്‍റ് ,വൈസ് പ്രസിഡന്‍റ്സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ഒടുവിൽകോൺഗ്രസ് പ്രതിനിധിക്ക് പ്രസിഡന്‍റ് സ്ഥാനവും എൽ ഡി എഫ് പ്രതിനിധിക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനവും ലഭിച്ചു.

നിലവിൽ എൽഡിഎഫ് മുന്നണിക്കായിരുന്നു പഞ്ചായത്ത് ഭരണ സമിതിയിലെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ . കോൺഗ്രസിലെ ഒരംഗം കുറുമാറുകയും ബി ജെ പി കോൺഗ്രസിനെ അനുകൂലിക്കുകയും ചെയ്തതോടെ ഇരുമുന്നണികൾക്കും തുല്യ വോട്ടായി . തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് അംഗം പ്രസിഡന്‍റായത്.

പഞ്ചായത്ത് ഭരണ സമിതിയിൽ ആകെയുള്ള 16 അംഗ ങ്ങളിൽ യു ഡി എഫിന് ഏഴ് അംഗങ്ങളും എൽഡിഎഫിന് എട്ട് അംഗങ്ങളും , ബി ജെ പി യ്ക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്. എൽഡിഎഫിലെ ഒരംഗത്തിത്തിന് സർക്കാർ ജോലിലഭിച്ചതിനെത്തുടർന്ന് ഭരണസമിതി അംഗത്വം രാജിവെച്ചതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് പ്രതിനിധി വിജയിക്കുകയും ചെയ്തതോടെ അംഗസംഖ്യ എൽഡിഎഫിന് ഏഴും, യുഡിഎഫിന് എട്ടും സിറ്റും , ബിജെപിയ്ക്ക് ഒരു സീറ്റുമായി .


പിന്നീട് നടന്ന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് ഇന്നലെ രാവിലെ നടന്നതെരഞ്ഞെടുപ്പിൽ യു ഡി എഫിന്‍റെ രണ്ട് പ്രതിനിധികൾ മത്സരരംഗത്തെത്തി. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ എസ്. മായയ്ക്ക് അനുകൂലമായതോടെ കോൺഗ്രസിലെ മുൻ പ്രസിഡന്‍റും കാറ്റാടി വാർഡ് അംഗവുമായ ബി.വസന്തകുമാരി കൂറുമാറി എൽ ഡി എഫിന് അനുകൂലമായി വോട്ടുചെയ്തു.

ബി ജെ പി യിലെ ഏക അംഗംകോൺഗ്രസിന് അനുകൂലമായും വോട്ട് ചെയ്തു ഇതോടെ ഇരുവിഭാഗങ്ങൾക്കും എട്ട് വീതം വോട്ടുകളായി . തുടർന്ന് നടന്ന നറുക്കെടുപ്പിൽ പ്രസിഡന്‍റാ യി യു ഡി എഫിലെ എസ്. മായയെയും , വൈസ് പ്രസിഡന്‍റാ യി എൽഡിഎഫിലെ ആർ. ഉദയകുമാറിനെയും തെരഞ്ഞെടുത്തു.