‘ജാതീയ അധിക്ഷേപം: പോലീസ് കേസെടുക്കാത്തത് പ്രതിഷേധാര്‍ഹം’
Wednesday, September 25, 2024 6:34 AM IST
ആയൂര്‍ : യൂത്ത് കോൺഗ്രസ് നേതാവും ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായ എസ്. ജെ .പ്രേംരാജിനെതിരെ ബാങ്ക് പ്രസിഡന്‍റും കേരള കോൺഗ്രസ് നേതാവുമായ ആയൂർ ബിജു ജാതിയമായി അധിക്ഷേപിച്ചതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത നടപടി പ്രതിഷേധാർഹമാണന്നു ഡിസിസി ജനറല്‍ സെക്രട്ടറി ഏരൂര്‍ സുഭാഷ് ആരോപിച്ചു.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വരെ അധിക്ഷേപിച്ചയാള്‍ ആണ് ആയൂര്‍ ബിജു. സ്വന്തം കാറിൽ ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റെന്ന ബോർഡ് വയ്ച്ചിരിയ്ക്കുന്നത് നിയമവിരുദ്ധമാണ്.

മോട്ടോർ വാഹനവകുപ്പിന് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലാ യെന്നത് ബിജുവിന്‍റെ നിയമലംഘനത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നുള്ളതിന്‍റെതെളിവാണ്. സാധാരണ പൗരൻ വണ്ടിയുടെ ഗ്ലാസിൽ ഒട്ടിച്ച കൂളിംഗ് പേപ്പറിന്‍റെകട്ടി കൂടിയാൽ ഓടിച്ചിട്ടു പിടികൂടി കേസെടുക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മൗനം പാലിയ്കുകയാണ്.


ഇത് തികച്ചും പ്രതിഷേധാർഹമാണ്. ശക്തമായ നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഏൂരൂർ സുഭാഷ് മുന്നറിയിപ്പ് നല്കി.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം ആയൂരിൽ പ്രതിഷേധ പ്രകടനം നടത്തവേ അതിനിടയിലേക്ക് ആയുർ ബിജു കാറിൽ എത്തിയത് നാടകീയ രംഗങ്ങൾക്ക് വഴി വച്ചിരുന്നു. പോലീസ് ഇടപ്പെട്ടു സംഘർഷം ഒഴിവാക്കുകയായിരുന്നു. വൈകുന്നേരത്തോടെയായിരുന്നു സംഭവം.

സോഷ്യൽ മീഡിയ വഴി പ്രേം രാജിനെ അധിക്ഷേപിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. അതെ സമയം കോൺഗ്രസ് നേതാക്കൾ തന്നെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയുർ ബിജു പോലീസിൽ പരാതി നൽകിയിട്ടുണ്ട്.