തൂക്കുപാലത്തിലെ ദ്രവിച്ച പലകകൾ മാറ്റിതുടങ്ങി
Wednesday, September 25, 2024 6:34 AM IST
പുനലൂർ: ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലത്തിന്‍റെ നടപ്പാതകളിലെ ദ്രവിച്ച പലകകൾ മാറ്റി തുടങ്ങി. ഒമ്പതോളം സ്ഥലങ്ങളിലാണ് നിലവിൽ പലകകൾ മാറ്റിയിരിക്കുന്നത്.നിലവിൽ ഉപയോഗിച്ചിരിക്കുന്ന പലകകൾക്ക് മുകളിൽ പുതിയ പലകകൾ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

ഓണാവധിയും,പുനലൂർ ഫെസ്റ്റിനോടും അനുബന്ധിച്ച് ദിവസേന നൂറുകണക്കിനാളുകളാണ് പാലം സന്ദർശിക്കാൻ എത്തുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് ഒരു വർഷം മുമ്പ് നടത്തിയ പുനരുദ്ധാരണ പ്രവർത്തികളുടെ കാലാവധി കഴിയാത്തതിനാൽ പലകകൾ മാറ്റി സ്ഥാപിച്ചത്.

സംസ്ഥാന സർക്കാരിന്‍റെ മൂന്നാം നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നേരത്തെ നടത്തിയിരുന്നത്. പുരാവസ്തു വകുപ്പിൽ നിന്ന് 26.88ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്.

കാലപ്പഴക്കത്താൽ പാലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ തകരാറുകൾ പരിഹരിക്കുന്നതിനും , കമാനങ്ങളിൽ വളർന്നുനിൽക്കുന്ന ആൽമരം ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്നതിനും ,വൈദ്യുതീകരണം തുടങ്ങിയ പ്രവർത്തികളായിരുന്നു അന്ന് നടത്തിയിരുന്നത്.


നിലവിൽ സഞ്ചാരികൾ ഏറെ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് തൂക്കുപാലം അടച്ചിടാതെയാണ് പലകകൾ  മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നത്.വരും നാളുകളിൽ കൂടുതൽ പലകകൾ നശിക്കുന്ന സാഹചര്യവും ഉണ്ടാകുന്നതിനാൽ പാലത്തിലെ മുഴുവൻ പലകകളും മാറ്റിസ്ഥാപിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.നേരത്തെ നടത്തിയ നവീകരണ പ്രവർത്തികളിൽ പാലത്തിൽ നിരത്താനുള്ള പലകകൾക്കായി വനംവകുപ്പിൽ നിന്നു മായിരുന്നു കമ്പകത്തടികൾ ശേഖരിച്ചിരുന്നത് .

ഇതേ മാതൃകയിൽ വരുന്ന രണ്ടു സാമ്പത്തിക വർഷത്തിനുള്ളിൽ നിലവിലെ ശേഖരത്തിൽ നിന്നും പലകകൾ ഉപയോഗപ്പെടുത്തി മാറ്റുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.