കുളത്തൂപ്പുഴയില്‍ വന്യമൃഗങ്ങളുടെ ശല്യം : വഴി നടക്കാനാവാതെ നാട്ടുകാർ ദുരിതത്തില്‍
Wednesday, September 25, 2024 6:34 AM IST
കുളത്തൂപ്പുഴ: കാടിറങ്ങുന്ന കാട്ടുപോത്തുകളുടെ യും കാട്ടാനകളുടെയും ശല്യം രൂക്ഷമായതോടെ വഴി നടക്കാനാവാതെ ദുരിതത്തിലായിരിക്കുകയാണ് കുളത്തൂപ്പുഴയിലെ നാട്ടുകാരും വഴിയാത്രക്കാരും.

നൂറുകണക്കിനു കാട്ടു പോത്തുകളാണ് ദിനവും കാടുവിട്ട് തീറ്റ തേടി ജനവാസമേഖലയിലേക്കെത്തുന്നത്. ഇവ കൃഷിയിടത്തിലിറങ്ങി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് നിത്യ സംഭവമായിട്ടുണ്ട്. രാത്രി യിൽ കുളത്തൂപ്പുഴ ജംഗ്ഷനിലടക്കം ഇവ വന്നു പോകുന്നുണ്ട്.

വലിപ്പമേറിയ കാട്ടു പോത്തുകളെ തട്ടിയാല്‍ വാഹനം പോലും തകര്‍ന്നു തരിപ്പണമാകും. സഞ്ചാരപാതകളില്‍ ഇവയെ പ്രതിരോധിക്കാനാവാതെ നാട്ടുകാര്‍ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുന്നത് ഉപേക്ഷിച്ചിരിക്കുകയാണ്. കാട്ടുപോത്തുകളെ ഭയന്ന് രാത്രികാലത്ത് വീട്ടിനു പുറത്തിറങ്ങാൻ ഭയപ്പെട്ട് പലരും കടം വാങ്ങിയും വായ്പകള്‍ സംഘടിപ്പിച്ചും ചുറ്റുമതില്‍ നിര്‍മിച്ചാണ് പ്രതിരോധം തീര്‍ത്തിരിക്കുന്നത്. റോക്ക് വുഡ്, കല്ലാര്‍ തോട്ടം മേഖലകളിലും, റോസുമല, കട്ടിളപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും ഗ്രാമ്പു, ഏലം, റബര്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ ഏറെ കൃഷി ചെയ്യുന്നുണ്ട്.

പുലര്‍ച്ചെ ഇവയുടെ വിളവെടുക്കാനെത്തുന്ന തൊഴിലാളികള്‍ കാട്ടുപോത്ത് ശല്യം രൂക്ഷമായതിനാല്‍ ഭയപ്പാടോടെ തൊഴിലെടുക്കേണ്ട അവസ്ഥയാണുളളത്. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കട്ടിളപ്പാറ വനമേഖലയിലും, റോസുമല, ആമക്കുളം, ചെമ്പനഴികം, വില്ലുമല, ഡീസെന്‍റ്മുക്ക്, ചോഴിയക്കോട് തുടങ്ങിയ ജനവാസ മേഖലകളിലെല്ലാം കാട്ടുപോത്തുകള്‍ രാവും പകലും വിഹരിക്കുകയാണ്.


കുളത്തൂപ്പുഴ അമ്പതേക്കർ പാതകളിൽ തെരുവ് നായകൾ സഞ്ചരിക്കുന്നത് പോലെയാണ് ഈ പ്രദേശത്ത് കാട്ടാനകൾ സഞ്ചരിക്കുന്നത് .എന്നാല്‍ ഇവയെ അകറ്റാന്‍ വനംവകുപ്പ് യാതൊരുപ്രതിരോധ നടപടിയും സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. പ്രകൃതി മനോഹരമായ പ്രദേശം ആസ്വദിക്കാന്‍ ദിനവും ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്.

ഇവര്‍ക്ക് വഴി തെളിക്കുവാനും സുരക്ഷിത പാതയൊരുക്കാനും കാട്ടുപാതയില്‍ സുരക്ഷാ ജീവനക്കാരില്ലാത്തതും ദുരിതമാകുന്നുമുണ്ട്. കാട്ടുപോത്തിന്‍ കൂട്ടത്തിന്‍റെ ഭീഷണി അറിയാതെ ടൂറിസ്റ്റുകള്‍ ഇവയ്ക്ക് മുന്നില്‍ അകപ്പെടുന്ന സംഭവങ്ങള്‍ ഏറെയാണ്.

വളര്‍ത്തു മൃഗത്തോട് സാദൃശ്യമുളള ഇവയെ തിരിച്ചറിയാനാവാതെ സഞ്ചാരികളില്‍ പലരും പാതയോരത്ത് നിന്ന് ഇതിന്‍റെ സൗന്ദര്യം ആസ്വദിച്ച് ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നത് അപകടം വിളിച്ച് വരുത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓണനാളുകളില്‍ ഒട്ടേറെ ടൂറിസ്റ്റുകളാണ് കാട്ടുപോത്തിന്‍റെ മുന്നില്‍ അകപ്പെട്ട് തലനാരികക്ക് രക്ഷപെട്ടത്. ഏതാനും നാള്‍ മുമ്പ് പതിനാറേക്കറിലെ പഞ്ചായത്ത് കളിസ്ഥലത്തിനു സമീപം വച്ച് വിദ്യാര്‍ഥിയെ കാട്ടുപോത്ത് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവവുമുണ്ടായിട്ടുണ്ട്.