ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ് ദേവദാസിനെതിരേ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെ പാസായി.

സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ദേവദാസ് എൽഡിഎഫ് പിന്തുണയോടെയാണ് വൈസ് പ്രസിഡന്‍റായത്. മാസങ്ങൾക്ക് മുമ്പ് രണ്ട് സിപിഎം വനിതാ അംഗങ്ങൾ കൂറുമാറി യുഡിഎഫിനൊപ്പം ചേർന്നു.

കൂറുമാറിയ ടി.ആർ. സജിലി യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റാവുകയും ചെയ്തു. പ്രസിഡന്‍റ് മാറിയെങ്കിലും വൈസ് പ്രസിഡന്‍റ് മാറ്റമില്ലാതെ തുടരുകയായിരുന്നു. അതേ തുടർന്നാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.

16 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസിന് ആറംഗങ്ങളുണ്ട്. രണ്ട് സിപിഎം വിമതർ കൂടി ചേർന്നപ്പോൾ യുഡിഎഫിന് എട്ടംഗങ്ങളായി. പ്രതിപക്ഷത്ത് അഞ്ചംഗങ്ങളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ മൂന്നും സിപിഐയ്ക്ക് രണ്ടും അംഗങ്ങളുമാണുള്ളത്.

ബിജെപിയ്ക്ക് രണ്ടംഗങ്ങളുണ്ട്. യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തിൽ ബിജെപിയുടെ രണ്ട് അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തു. തോടെ യുഡിഎഫിന്‍റെ എട്ടും ബിജെപിയുടെ രണ്ടും ഉൾപ്പെടെ പത്തുപേർ അവിശ്വാസത്തെ പിന്തുണച്ചു.

എൽഡിഎഫിന്‍റെ അഞ്ചംഗങ്ങളും സ്വതന്ത്രനായ വൈസ് പ്രസിഡന്‍റ് ദേവദാസും വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. അവിശ്വാസ പ്രമേയം പാസാക്കുകയും ചെയ്തു.