സാജൻ ജോ ർജിന് ആയിരങ്ങളു‌ടെ അന്ത്യാഞ്ജലി
Sunday, June 16, 2024 3:29 AM IST
പുനലൂർ: കുവൈറ്റിൽ ദാരുണാന്ത്യം സംഭവിച്ച നരിക്കൽ സാജൻ വില്ലയിൽ സാജൻ ജോർജിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അന്തിമോപചാരമർപ്പിയ്ക്കാൻ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്.

വീടിനു സമീപത്തുള്ള റോഡിൽ മൃതദേഹം ഒരു നോക്കു കാണാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോൾ പ്രദേശം ജനങ്ങളാൽ നിറഞ്ഞു. മാതാപിതാക്കളുടെയും ഏക സഹോദരിയുടെയും നിലവിളികൾ വലിയ നൊമ്പരമായി .പലപ്പോഴും ഇവരെ സമാധാനിപ്പിയ്ക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും കഴിഞ്ഞില്ല .ജനപ്രതിനിധികളും പൊതുപ്രവർത്തകരുമെല്ലാം മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ് കുമാർ ,എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു. പി. എസ്. സുപാൽ എംഎൽഎ ,നഗരസഭാ ചെയർപേഴ്സൺ പുഷ്പലത ,ജനപ്രതിനിധികൾ ,പോലീസ് ഉദ്യോഗസ്ഥർ ,റവന്യു അധികൃതർ തുടങ്ങിയവരെല്ലാം സംസ്കാരച്ചടങ്ങിൽ അന്ത്യാഞ്ജലി അർപ്പിച്ചു.

ഒരു മാസം മുമ്പ് കുവൈറ്റിൽ ജോലിയ്ക്കു പോയ സാജന്‍റെ ദാരുണാന്ത്യം ഒരു പ്രദേശത്തെയാകെ ഞെട്ടിച്ചിരിയ്ക്കയാണ്. നാലു ദിവസമായി നരിയ്ക്കൽ ഗ്രാമം വിറങ്ങലിച്ചു നിൽക്കുന്നു. സങ്കടക്കടലായി പ്രദേശം മാറിയപ്പോൾ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ഇവിടെ തടിച്ചുകൂടിയിരുന്നു.

പുനലൂർ ബിഷപ് റവ.ഡോ. സെൽവിസ്റ്റർ പൊന്നു മുത്തൻ ,പുനലൂർ കൊട്ടാരക്കര മാർതോമാ ഭദ്രാസനാധിപൻ യൂഹാനോൻ മാർ തവോദോറോസ് , കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ ,ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ ,എം.എ.രാജഗോപാൽ ,ജോർജ് മാത്യു ,ജ്യോതികുമാർ ചാമക്കാല ,സി.വിജയകുമാർ ,അഡ്വ.സഞ്ജയ് ഖാൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയോടെ മൃതദേഹം ബഥേൽ മാർത്തോമാ പള്ളിയിൽ സംസ്കരിച്ചു.