ഡിഡിഇ ഓഫീസിന് മുന്നിൽ പ്രതിഷേ പ്രകടനവും യോ ഗവും നടത്തി
1429552
Sunday, June 16, 2024 3:29 AM IST
കൊല്ലം :2024-25 അധ്യയന വർഷത്തിൽ രണ്ടാം ശനിയാഴ്ചകൾ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമാക്കിയ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രദേശ്സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി അധ്യാപകർ കൂട്ട അവധി എടുത്ത് പ്രതിഷേധിച്ചു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്ത് നിന്ന് ആരംഭിച്ച പ്രകടനം ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടർ ഓഫീസിന് മുന്നിൽ ധർണനടത്തി അവസാനിച്ചു .പ്രതിഷേധ ധർണ കെ പി എസ്ടിഎ സംസ്ഥാന സെക്രട്ടറി ബി.ജയചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ച ധർണയിൽ സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ് ,ജില്ലാ സെക്രട്ടറി എസ് .ശ്രീഹരി ,പി.മണികണ്ഠൻ ,സി.സാജൻ ,വിനോദ് പിച്ചിനാട്, ബിനോയ് കൽപകം ,സന്ധ്യ ദേവി , ബിജുമോൻ ,ജയകൃഷ്ണൻ ,വരുൺലാൽ, ദീപു ജോർജ് ,ശ്രീകുമാർ ,അൻസറുദീൻ, എം.ആർ .ഷാ ,സുമേഷ് ദാസ് , ജിഷ എന്നിവർ പ്രസംഗിച്ചു.
കേരളാ വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവർത്തി ദിവസം സ്കൂളുകൾ പ്രവർത്തിക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ പി യിൽ 800 മണിക്കൂറും യു പി യിൽ 1000 മണിക്കൂറും ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലും 1200 മണിക്കൂറുമാണ് അധ്യയന സമയം.
ഇതുപ്രകാരം എൽ പി യിൽ 160 ദിവസവും യു പി യിൽ 200 ദിവസവും ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് മാത്രം 220 ദിവസവും പ്രവർത്തി ദിവസമാക്കിയാൽ മതി. സ്കൂൾ മേളകളുൾപ്പെടെ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് അവധി ദിവസങ്ങളിലും അധ്യാപകർ ഹാജരാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് 200 പ്രവർത്തിദിനങ്ങൾ നിജപ്പെടുത്തിയത്.
യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി പുറത്തിറക്കിയ അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്ന് കെപിഎസ് റ്റിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു