ഉഗ്രസ്ഫോ ടനം: നടുക്കം മാറാതെ നാട്ടുകാര്‍
Friday, June 14, 2024 11:39 PM IST
അഞ്ചല്‍ : അഞ്ചല്‍ പനയഞ്ചേരിയില്‍ ഉഗ്രശബ്ദത്തോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഒരുകിലോമീറ്റര്‍ ദൂരത്തിലധികം സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ആദ്യം കരുതിയത് പ്രദേശത്ത് നിര്‍മാണം പുരോഗമിക്കുന്ന കിണറില്‍ പാറപോട്ടിച്ചതകാം എന്നായിരുന്നു.

എന്നാല്‍ പൊട്ടിത്തെറി ഉണ്ടായ ചന്ദ്രവിലാസത്തില്‍ മനോഹരന്‍പിള്ള, ലളിതമ്മ ദമ്പതികളുടെ വീടിനു സമീപത്തു നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു ഉയരത്തില്‍ തെറിക്കുന്നതു കാണുകയും ഓടിയെത്തുകയും ചെയ്തത്. ഇവരും നാട്ടുകാരും ചേര്‍ന്ന് പൊടിയും മണ്ണും നിറഞ്ഞ് രക്തത്തില്‍ കുളിച്ചു കിടന്ന മനോഹരന്‍പിള്ളയെ ആശുപത്രിയില്‍ എത്തിച്ചത്.

പിന്നീട് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ വീടിനകത്ത് നിന്നും ലളിതമ്മയെയും കണ്ടെത്തുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അതേസമയം ഉഗ്ര സ്ഫോടനത്തിന്‍റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. പൂര്‍ണമായും തകര്‍ന്ന വീട്ടിനുള്ളില്‍ ആദ്യം കടക്കാന്‍ ഉള്‍പ്പെടെ ഭയാശങ്കയായിരുന്നു.ഷീറ്റില്‍ തീര്‍ത്ത മേല്‍ക്കൂര തകര്‍ന്നു മീറ്ററുകളോളം ഉയരത്തിലാണ് പൊങ്ങി തെറിച്ചത്‌. ജനല്‍ ചില്ലുകളും സമീപത്തെ വീടുകളില്‍ ഉള്‍പ്പടെ തെറിച്ചു. പൊട്ടിത്തെറിച്ച സിലിണ്ടര്‍ രണ്ടയായി പിളര്‍ന്ന നിലയിലാണ്. ‌‌

പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ്, പുനലൂര്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ റവന്യു അധികൃതര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. പൊട്ടിത്തെറി അറിഞ്ഞു വലിയ രീതിയില്‍ ജനക്കൂട്ടവും സ്ഥലത്ത് എത്തിയിരുന്നു.