യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസ്: പ്രതി പിടിയിൽ
Tuesday, May 28, 2024 11:38 PM IST
കൊല്ലം: മുൻവിരോധം നിമിത്തം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പോലീസിന്‍റെ പിടിയിലായി. തൃക്കടവൂർ കുരീപ്പുഴ വിളയിൽ കിഴക്കതിൽ വീട്ടിൽ ജോയ് (45) ആണ് അഞ്ചാലുംമൂട് പോലീസിന്‍റെ പിടിയിലായത്.

തൃക്കടവൂർ കുരീപ്പുഴ സ്വദേശി ജോമോനെ(27)യാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയായ ജോയ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജോമോനെ ചീത്തവിളിച്ചത് ജോമോൻ ചോദ്യം ചെയ്ത വിരോധത്തിൽ ഇയാൾ വാളുമായി എത്തി കുരീപ്പുഴ ഉപ്പേരി കോളനി പഞ്ചായത്ത് കിണറിന് സമീപത്ത് വച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽകൈവിരലുകൾക്കും കൈത്തണ്ടയ്ക്കും ആഴത്തിൽ മുറിവേറ്റു. തലയും കഴുത്തും ലക്ഷ്യമാക്കിയുള്ള വെട്ട് കൈവച്ച് തടഞ്ഞതിൽ വച്ചാണ് കൈക്ക് പരിക്കേറ്റത്. തുടർന്ന് അഞ്ചാലുംമൂട്് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


അഞ്ചാലുംമൂട്് പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ എസ്ഐ മാരായ രജീഷ്, പ്രതീപ്, സിപിഒ മാരായ സനോജ്, രാജഗോപാൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.