പട്ടയം പതിച്ചു നല്‍കാന്‍ കൈക്കൂലി: റവന്യു ഉദ്യോഗസ്ഥനും സഹായിയും പിടിയില്‍
Wednesday, September 27, 2023 12:10 AM IST
അഞ്ചല്‍ : പട്ടയം പതിച്ചു നല്‍കാന്‍ കൈക്കൂലി വാങ്ങവേ റവന്യു ഉദ്യോഗസ്ഥനും സഹായിയും വിജിലന്‍സ് പിടിയില്‍.

കുളത്തുപ്പുഴ തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് കൊല്ലം നീണ്ടകര സ്വദേശിയും വിളക്കുപാറയില്‍ വാടകയ്ക്ക് താമസിച്ചുവരികയും ചെയ്യുന്ന സുജിമോന്‍ സുധാകരന്‍, ഇയാളുടെ ഏജന്‍റ് ഏരൂര്‍ നെടിയറ വിഷ്ണു വിലാസത്തില്‍ വിജയന്‍ എന്നിവരെയാണ് കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി എസ് സജാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കുളത്തുപ്പുഴ ചന്ദനക്കാവ് സ്വദേശി ഷാജിയാണ് സുജിമോന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കാണിച്ച് വിജിലന്‍സിനെ സമീപിച്ചത്.ചന്ദനക്കാവ് ആലുംപോയ്കയിലുള്ള തന്‍റെ സഹോദരിയുടെ വസ്തുവിന് പട്ടയം ലഭിക്കുന്നതിനായി പുനലൂര്‍ താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

പട്ടയത്തിന് അര്‍ഹതയുണ്ടെന്നും വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കാനും താലൂക്ക് ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തിങ്കള്‍കരിക്കം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്.

അപേക്ഷ നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നതോടെയാണ് ഷാജി സുജിമോനെ സമീപിച്ചത്. പട്ടയം നല്‍കാമെന്നും ഇതിനായി കുറച്ചു തുക ചിലവാകുമെന്നും സുജിമോന്‍ ഷാജിയോട് പറഞ്ഞു.

മുപ്പത് സെന്‍റ് വസ്തുവിന് പട്ടയം നല്‍കാന്‍ മുപ്പതിനായിരം രൂപയാണ് സുജിമോന്‍ ആവശ്യപ്പെട്ടത്. പലതവണ പറഞ്ഞിട്ടും തുകയില്‍ കുറവ് വര്‍ത്താന്‍ ഇയാള്‍ തയാറായില്ല. ഇതോടെയാണ് ഷാജി വിജിലന്‍സില്‍ പരാതി നല്‍കിയത്.

പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതോടെ ഷാജിയോടൊപ്പം വിജിലന്‍സ് സംഘവും എത്തുകയായിരുന്നു. ഏരൂര്‍ ജംഗ്ഷനില്‍ ആദ്യ ഘട്ടമായ പതിനയ്യായിരം രൂപ ഷാജി കൈമാറി. തുക വാങ്ങിയ സുജിമോന്‍ പണം ഉടന്‍ സമീപമുണ്ടായിരുന്ന വിജയന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ വേഷം മാറി സമീപത്ത് നിന്ന വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

വാങ്ങിയ പണം എറിഞ്ഞുകളയാന്‍ ഇരുവരും ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.സുജിമോന്‍ വാങ്ങുന്ന കൈക്കൂലി വിജയന്‍ വഴിയാണ് എത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.