നഗരസഭാ ഭരണം: എൽഡിഎഫിൽ ഭിന്നത രൂക്ഷം
Tuesday, March 21, 2023 10:55 PM IST
കൊട്ടാരക്കര: നഗരസഭാ ഭരണത്തെ ചൊല്ലി കുറച്ചു നാളുകളായി എൽഡിഎഫിൽ നിലനിൽക്കുന്ന ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പരസ്യപ്രസ്താവനയുമായി കേരളാ കോൺഗ്രസ് രംഗത്തെത്തിയതോടെ ഭിന്നതയുടെ ആഴം വർധിപ്പിച്ചിട്ടുണ്ട്.
തമ്മിലടി അവസാനിപ്പിക്കാൻ എൽ ഡി എഫ് യോഗം ചേർന്ന് തീരുമാനങ്ങളെടുത്തതിനു ശേഷമാണ് കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ പ്രസ്താവന പുറത്തു വന്നത്. സിപിഎം ചെയർമാനായുള്ള ഭരണസമിതി അഴിമതിയും സ്വജനപക്ഷപാതവും കാട്ടുന്നതായാണ് പ്രധാന ആരോപണം. ജലവിതരണ പദ്ധതിക്കായി ഭൂമി വാങ്ങിയതിലും പോത്ത് വിതരണത്തിലും വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതിലും അഴിമതി നടന്നിട്ടുള്ളതായി കേരളാ കോൺഗ്രസ് ആരോപിക്കുന്നു.
നഗരസഭാ കമ്മിറ്റി അറിയാതെ പോത്തുവിതരണം നടത്തിയതിലും കുടിവെള്ള പദ്ധതിക്ക് വസ്തു വാങ്ങിയതിലുമുള്ള അഴിമതികൾ ഇടതു മുന്നണി യോഗത്തിൽ കേരളാ കോൺഗ്രസ് ഉന്നയിച്ചിരുന്നു. തെളിവുകളോടെയാണ് ആരോപണമുന്നയിച്ചത്. എന്നാൽ ചിലരത് പുറത്തേക്ക് ചോർത്തി നൽകിയതായി കേരള കോൺഗ്രസ് പറയുന്നു. കേരളാ കോൺഗ്രസ് -ബി യെ താക്കീത് ചെയ്യാൻ ഇടതുമുന്നണിയിലെ ആരും വരേണ്ടതില്ലെന്നും ആരുടെയും തിട്ടൂരത്തിനു മുന്നിൽ കീഴടങ്ങുന്ന പാർട്ടിയല്ല കേരളാ കോൺഗ്രസെന്നും പ്രസ്താവനയിൽ പറയുന്നു. മണ്ഡലം പ്രസിഡന്‍റ് കെ പ്രഭാകരൻ നായരാണ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.
കേരളാ കോൺഗ്രസിന്‍റെ ചെയർമാൻ മുന്നണി ധാരണ പ്രകാരം ഒഴിഞ്ഞ ശേഷമാണ് സിപിഎമ്മിന് ചെയർമാൻ സ്ഥാനം ലഭിക്കുന്നത്. അന്നു മുതൽ മുന്നണിയിൽ അസ്വാരസ്യങ്ങൾ തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ഉരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുംവരെ നടന്നിരുന്നു. തുടർന്നാണ് വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം ചേർന്നത്.
നെടുവത്തൂർ -കൊട്ടാരക്കര കുടിവെള്ള പദ്ധതിയുടെ പ്ലാന്‍റ് സ്ഥാപിക്കാൻ വസ്തു വാങ്ങിക്കുന്ന വിഷയത്തിൽ കേരളാ കോൺഗ്രസ് തർക്ക മുന്നയിച്ചു. അവരുടെ ചെയർമാന്‍റെ കാലത്ത് കരാറെഴുതിയ മുനിസിപ്പാലിറ്റിയിലെ വസ്തു വാങ്ങണമെന്നായിരുന്നു ആവശ്യം.
എന്നാൽ ആ വസ്തു ബാങ്ക് ജപ്തി നേരിടുന്ന ഭൂമിയാണെന്ന് നിലവിലെ ചെയർമാൻ വ്യക്തമാക്കി. നെടുവത്തൂർ പഞ്ചായത്തിലെ രണ്ടു പേർ കുറഞ്ഞ വിലക്ക് വസ്തു നൽകാൻ തയാറായിട്ടുണ്ടെന്നും കാലതാമസമുണ്ടായാൽ ഫണ്ട് നഷ്ടമാകുമെന്നും ചെയർമാൻ യോഗത്തെ അറിയിച്ചു.
എന്നാൽ നഗരസഭാ പരിധിയിൽ തന്നെ വസ്തു വാങ്ങി പ്ലാന്‍റ് സ്ഥാപിക്കണമെന്ന നിലപാടാണ് കേരളാ കോൺഗ്രസ് സ്വീകരിച്ചത്. ഫണ്ട് നഷ്ടമാകാത്ത വിധം 25 നകം ഭൂമി വാങ്ങി പ്ലാന്‍റിന്‍റെ പ്രവർത്തനമാരംഭിക്കാൻ ചെയർമാന് ഇടതു മുന്നണി നിർദേശം നൽകി. ഇതിനു ശേഷമാണ് പരസ്യ പ്രസ്താവനയുമായി കേരളാ കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
കേരളാ കോൺഗ്രസിന്‍റെ എ ഷാജു ചെയർമാനായിരിക്കെ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. സി പി എം ഉം സിപിഐ യും പദ്ധതികൾക്ക് ഇടങ്കോലിടുകയായിരുന്നെന്നാണ് കേരളാ കോൺഗ്രസ് പറഞ്ഞിരുന്നത്.
ഇപ്പോൾ സി പി എം ഭരിക്കുമ്പോൾ അതേ നാണയത്തിൻ തിരിച്ചു കൊടുക്കാനുള്ള ശ്രമമാണ് കേരളാ കോൺഗ്രസിന്‍റേതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. പാർട്ടി ചെയർമാൻ കെ ബി ഗണേഷ് കുമാറിന്‍റെ അറിവോടെയാണ് പരസ്യ പ്രസ്താവനയെന്നാണ് അനുമാനം.