മുപ്പത് കാനനപുത്രികള്‍ ഗാന്ധിഭവനില്‍ സുമംഗലികളായി
Sunday, March 19, 2023 11:07 PM IST
പത്തനാപുരം: ഗോത്രസമുദായത്തില്‍പ്പെട്ട 30 യുവതികള്‍ പത്തനാപുരം ഗാന്ധിഭവനില്‍ സുമംഗലികളായി. പത്തനംതിട്ട മഞ്ഞത്തോട് വേലന്‍പ്ലാവ് അട്ടത്തോട് നിലയ്ക്കല്‍ ചിറ്റാര്‍ മേഖലകളിലെ ഊരുകളിലെ ഗോത്രവര്‍ഗത്തില്‍പ്പെട്ട യുവതീയുവാക്കളാണ് വിവാഹിതരായത്.

നാഗരികപരിസരങ്ങളോട് യാതൊരുവിധ ബന്ധങ്ങളുമില്ലാത്ത ഇവര്‍ക്ക് വളരെ വിപുലമായ സ്വീകരണമാണ് ഗാന്ധിഭവന്‍ ഒരുക്കിയത്. വിവിധ ഊരുകളില്‍ നിന്നും നാല് ടൂറിസ്റ്റ് ബസുകളിലാണ് വധൂവരന്മാരെ വിവാഹത്തിനായി എത്തിച്ചത്. ഗാന്ധിഭവനിലെ കുട്ടികള്‍ താലപ്പൊലിയേന്തിയും വരന്മാരുടെ കാല്‍കഴുകിയുമാണ് സ്വീകരിച്ചത്. ഗാന്ധിഭവനിലെ സ്‌നേഹമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ നൂറുകണക്കിന് അന്തേവാസികളെയും പൗരപ്രമുഖരെയും സാക്ഷിയാക്കി സര്‍വമതപ്രാര്‍ഥനകളോടു കൂടിയായിരുന്നു ചടങ്ങുകള്‍.

വിവിധ ഊരുകളിലെ മൂപ്പന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. നിയമപരമായ വിവാഹബന്ധങ്ങളെപ്പറ്റി യാതൊരു മുന്‍പരിചയവുമില്ലാത്ത ഇവര്‍ അങ്ങേയറ്റം കൗതുകത്തോടെയാണ് വിവാഹച്ചടങ്ങുകള്‍ വീക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം 28 ഗോത്രയുവതികളുടെ ഉള്‍പ്പെടെ 236 നിര്‍ധന യുവതികളുടെ വിവാഹങ്ങള്‍ ഗാന്ധിഭവന്‍റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. വിവാഹച്ചടങ്ങുകള്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. പുനലൂര്‍ സോമരാജനും പ്രസന്നാ രാജനും ചേര്‍ന്നാണ് വധൂവരന്മാര്‍ക്ക് താലി നല്‍കിയത്. കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ വധൂവരന്മാരെ കൈപിടിച്ച് നല്‍കി. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി എത്തിയ പ്രമുഖ ഗാന്ധിയനും ഏകതാപരിഷത്ത് സ്ഥാപകനുമായ പി.വി. രാജഗോപാലും ജീവിതപങ്കാളി കനേഡിയന്‍ യുവതി ജില്‍ കാര്‍ ഹാരിസും, എ.എം. ആരിഫ് എംപി എന്നിവര്‍ മുഖ്യാതിഥികളായി. ഡോ. പി.കെ. ഗോപന്‍, എസ്. വേണുഗോപാല്‍, കെ.ജി. രവി, ആനന്ദവല്ലി, എം.പി. മണിയമ്മ, തുളസി, സുനിതാ രാജേഷ്, എ. ജയന്തകുമാര്‍, പ്രദീപ് തേവള്ളി എന്നിവര്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ഗാന്ധിഭവന്‍ ഭാരവാഹികളായ പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, കെ. ഉദയകുമാര്‍, ഗോപിനാഥ് മഠത്തില്‍, അനില്‍കുമാര്‍, രാജീവ് രാജധാനി, ഷാജഹാന്‍ രാജധാനി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ആയിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.