ചിറക്കര ഗ്രാമപഞ്ചായത്തിൽ സമഗ്ര പുരയിടകൃഷി പദ്ധതി
Saturday, February 4, 2023 11:10 PM IST
ചാത്തന്നൂർ : ചിറക്കര ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷിഭവൻ വഴി നടപ്പിലാക്കുന്ന സമഗ്ര പുരയിട കൃഷി പദ്ധതിക്ക് തുടക്കമായി. പത്ത് സെന്‍റ് സ്ഥലമുള്ള വനിതാ കർഷകർക്ക് ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്നിവയടങ്ങിയ ഇടവിളക്കിറ്റും 40 കിലോ ജൈവവളവും പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജി.എസ് ജയലാൽ എംഎൽഎ നിർവഹിച്ചു. ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സി. സുശീലാദേവി അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനിമോൾ ജോഷ്, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സുദർശനൻ പിള്ള, ആരോഗ്യ - വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുബി പരമേശ്വരൻ, വാർഡംഗങ്ങളായ വിനിതാദിപു, സുചിത്ര, ദിലീപ് ഹരിദാസൻ, ഉളിയനാട് ജയൻ, മേരി റോസ്, സജില. ടി.ആർ, സുജയ്കുമാർ, രജനീഷ്, സുരേന്ദ്രൻ, കൃഷി ഓഫീസർ അഞ്ജു വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇടവിളക്കിറ്റിലേക്ക് ആവശ്യമായ കിഴങ്ങ് വർഗങ്ങളും സുഗന്ധവിളകളും ചിറക്കരയിലെ തന്നെ കർഷകരിൽ നിന്ന് പരമാവധി സംഭരിച്ച് വിതരണം ചെയ്തതിലൂടെ കർഷകർക്ക് ന്യായവില ഉറപ്പിക്കാനും ഗുണ ഭോക്താക്കൾക്ക് ഗുണനിലവാരമുള്ള സാധനങ്ങൾ വിതരണം ചെയ്യാനും ഇതിലൂടെ കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈകൾ, വാഴക്കന്നുകൾ, കുരുമുളക് വള്ളി, തെങ്ങിൻ തൈ, ഗ്രാഫ്ട് ചെയ്ത മാവ്, പ്ലാവ് തൈകൾ എന്നിവ അടുത്ത ഘട്ടത്തിൽ വിതരണം ചെയ്യും. കൃഷിഭവൻ പരിധിയിലെ 232 കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 270 രൂപയായിരുന്നു ഗുണഭോക്തൃ വിഹിതം. വികസന ഫണ്ടിൽ നിന്നുള്ള അഞ്ച്‌ ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.