ബജറ്റ് നിരാശാജനകമെന്ന് ആക്ഷേപം
Friday, February 3, 2023 11:40 PM IST
കൊല്ലം: എ കെ ജി ഭവനിൽ ഇരുന്നുകൊണ്ട് കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് ബുദ്ധിജീവിയുടെ ബുദ്ധി ശൂന്യതയിൽ നിന്ന് പടച്ചുവിട്ട ജനദ്രോഹ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുക മാത്രമാണ് കെ എൻ ബാലഗോപാൽ എന്ന ധനകാര്യ മാനേജ്മെന്‍റിന്‍റെ ബാലപാഠങ്ങൾ പോലും വശമില്ലാത്ത ധനമന്ത്രി ചെയ്തതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു.
കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നടപടികളിൽ കുപ്രസിദ്ധമായ പെട്രോൾ ഡീസൽ നേരിട്ടുള്ള വിലവർധന ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ "ഫാൻ" മാത്രം ആയ പിണറായി വിജയൻ നടപ്പാക്കുന്നത് സെസ് രണ്ട് ശതമാനം വർധിപ്പിച്ചു കൊണ്ടാണെന്നത് ഈ രണ്ട് ഭരണാധികാരികളും ജനങ്ങളുടെ ദുരിതത്തിൽ നിന്ന് സുഖം കണ്ടെത്തുന്ന ഏകാധിപതികളെ ആരാധിക്കുന്ന മനസ്ഥിതിയ്ക്ക് അടിമകളാണെന്ന സത്യം തുറന്നു കാട്ടുന്നു എന്നും കൊടിക്കുന്നിൽ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഭരണപരാജയങ്ങളെ അതേപടി അനുകരിക്കുന്ന പിണറായി വിജയന്‍റെ നടപടികളുടെ മറ്റൊരു ഉദാഹരണം ആണ് മേക്ക് ഇൻ കേരള എന്ന തുഗ്ലക്ക് മോഡൽ ബജറ്റ് പ്രഖ്യാപനം.
ഇടതു ട്രേഡ് യൂണിയൻ നേതാക്കൾ തകർത്തെറിഞ്ഞ വ്യവസായങ്ങളുടെ നോക്കുകൂലി വാങ്ങി ഇല്ലാതാക്കിയ ചെറുകിട ഇടത്തരം വ്യവസായങ്ങൾ തുടങ്ങാൻ കേരളത്തിൽ വന്നു പെട്ട ഹതഭാഗ്യർ എന്നിവരുടെ എല്ലാം മുഖത്ത് നോക്കി അപഹസിക്കുകയാണ് മേക്ക് ഇൻ കേരള എന്ന പുതിയ തട്ടിപ്പ് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി.
ഒപ്പം തന്നെ ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നം പരിഹരിക്കാന്‍ 15 കോടിയുടെ കോർപസ് ഫണ്ട് എന്ന മറ്റൊരു തട്ടിപ്പ് ബജറ്റിൽ കൂടി പറഞ്ഞ് വെച്ചിരിക്കുന്ന അവസ്ഥ പരോഹസ്യം ആണെന്നും , കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ അവഗണിച്ച സംസ്ഥാനസർക്കാർ സിപിഎമ്മുകാർക്ക് തട്ടിപ്പിനായി ഈ പദ്ധതിയിലൂടെ മറ്റൊരു അവസരം സൃഷ്ടിച്ചു.
ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാത്തത് വഴി സർക്കാർ സമൂഹത്തിലെ അവശയനുഭവിക്കുന്ന ജനവിഭാഗങ്ങളെ ഒന്നാകെ നിരശയിലേക്ക് തള്ളി വിട്ടു എന്നും പാർട്ടിയുടെ പരസ്യ വാചകങ്ങൾ ആയി മാത്രം ഇവരെ കാണുന്ന ഇരട്ടത്താപ്പ് ഇന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി.
കൊല്ലം: ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റ് തീർത്തും നിരാശാജനകമാണെന്ന് എഐസിസി അംഗം ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി സർക്കാർ കൊട്ടിഘോഷിച്ചുകൊണ്ട് കഴിഞ്ഞവർഷം നടത്തിയ ബജറ്റിലെ ഒട്ടുമിക്ക പദ്ധതികളും കേവലം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ സാഹചര്യത്തിലാണ് ജനങ്ങളെ കൊള്ളയടിക്കുന്ന പുതിയ ബജറ്റുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്.
ധനമന്ത്രിയുടെ സ്വന്തം ജില്ലയായ കൊല്ലത്തിന് ഈ ബജറ്റിലും സമ്പൂർണ അവഗണനയാണ് ലഭിച്ചിരിക്കുന്നത്. നികുതി, ഇന്ധന വിലവർധനയും സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ്.
സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി നേരിടാൻ ബജറ്റിന്‍റെ മറവിൽ ജനങ്ങളെ കൊള്ളയടിച്ചിരിക്കുകയാണ് സർക്കാർ ചെയ്തത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണാതെ വീണ്ടും ജനങ്ങളെ പോക്കറ്റടിക്കുന്ന തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
ജില്ലയ്ക്ക് അർഹമായ
പരിഗണന നൽകിയില്ല:
പി. രാജേന്ദ്രപ്രസാദ്
കൊല്ലം: സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് അർഹമായ പരിഗണന ധനകാര്യമന്ത്രിയിൽ നിന്നും ഉണ്ടായില്ലെന്ന് ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്.
ജില്ലയിലെ പ്രധാന വ്യവസായമായ കശുവണ്ടി മേഖലയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനമല്ല ബജറ്റിൽ ഉള്ളത്. 750 ഓളം അടഞ്ഞുകിടക്കന്ന കശുവണ്ട ി ഫാക്ടറികളിലെ തൊഴിലാളികൾക്കും വ്യവസായികൾക്കും ആശ്വാസമായ ഒരു നിർദേശവും ഉണ്ടായിട്ടില്ലെന്നും ഡി സി സി പ്രസിഡന്‍റ് ചൂണ്ട ിക്കാട്ടി.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലഘട്ടത്തിൽ നടത്തിയത് പോലെയും കഴിഞ്ഞ ബജറ്റ് പോലെയുംതന്നെ ജില്ലയ്ക്ക് നിരാശ മാത്രമാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വ്യവസായങ്ങൾക്ക് ഗുണകരമായ പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ ബജറ്റിൽ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയ്ക്ക് സമഗ്രമായ മാറ്റത്തിന് ഉതകുന്ന ടൂറിസം പദ്ധതികൾക്ക് മതിയായ പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും ഡി സി സി പ്രസിഡന്‍റ് പറഞ്ഞു.
തീരദേശത്തെയും
തൊഴിലാളികളുടേയും
ജീവിതം ദുസഹമാക്കും
കൊല്ലം : ബജറ്റ് തൊഴിലാളി സമൂഹത്തിന്‍റേയും തീരദേശ ജനതയുടെയും ജീവിതം ദുസഹമാകുന്നതും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതിലൂടെ സർവ വ്യാപിയായ വിലക്കയറ്റത്തിന് കാരണമാവുകയും യന്ത്ര വൽകൃത യാനങ്ങളുടെ മത്സ്യ ബന്ധനം അസാധ്യമാകുന്ന സാഹചര്യം സംജാതമാവുകയും ചെയ്തേക്കും. തീരദേശ ജനത തള്ളിക്കളഞ്ഞ പുനർഗേഹം പദ്ധതിക്കായി ഇരുപത് കോടി രൂപ ബജറ്റിൽ ഉൾകൊള്ളിച്ചുട്ടുണ്ടെങ്കിൽ പദ്ധതിയുടെ ആരംഭം മുതൽ ഇന്നുവരെ 1682 ഭവനങ്ങൾ മാത്രമേ ഈ പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ളു.
ഭൂ രഹിത, ഭവന രഹിത മത്സ്യതൊഴിലാളികൾക്ക് വേണ്ടി പ്രത്യേക ഭവന പദ്ധതിയാണ് നടപ്പിലാക്കേണ്ടിയിരുന്നത്. തീരദേശ സംരക്ഷണത്തിനും തീര ശോഷണ പ്രതിരോധ പ്രവർത്തനങ്ങൾക്കും ആവശ്യമായ തുക അനുവദിക്കപ്പെട്ടിട്ടില്ല. തീരദേശ സംരക്ഷണ പ്രവർത്തനങ്ങളെ സർക്കാർ ഗൗരവമായി കാണണമെന്നും, തൊഴിലാളി സമൂഹത്തെ ദുരിതത്തിൽ ആക്കുന്ന പെട്രോളിന്‍റേയും ഡീസലിന്‍റേയും സെസ് പിൻവലിക്കണമെന്നും കേരളാ സ്റ്റേറ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ്‌ -ഐഎൻറ്റിയൂസി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് സർക്കാരിനോട് ആവശ്യപ്പെട്ടു.
കടലാസിൽ മാത്രമെന്ന്
മത്സ്യത്തൊഴിലാളി
കോണ്‍ഗ്രസ്
കൊല്ലം : ഓഖി വന്നതിനുശേഷം വർഷാവർഷം ഉള്ള ബജറ്റുകളിൽ കേരള സർക്കാർ മത്സ്യ മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജുകളും പദ്ധതികളും നടപ്പിലാക്കാതെ വീണ്ട ും ഇടതു സർക്കാരിന്‍റെ 2023 ബജറ്റ് കടലാസിൽ മാത്രം ഒതുക്കി മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവ് ബിജു ലൂക്കോസ് ആരോപിച്ചു.
മുൻകാലങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച മറൈൻ ആംബുലൻസ് നാളിതുവരെ ആയിട്ടും കടലിൽ ഇറങ്ങിയിട്ടില്ല. ലൈഫ് പദ്ധതിയിൽ ഭവനം ഇല്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൂർണമായി അവഗണിച്ചു. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ 25 രൂപ ലിറ്ററിന് മണ്ണെണ്ണ നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാതെ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുക ആണെന്നും ബിജു ലൂക്കോസ് പറഞ്ഞു.
കൊട്ടാരക്കരയുടെ അടിസ്ഥാന
വിഷയങ്ങൾ മറന്നു
കൊട്ടാരക്കര: ധന മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിലവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സ്വന്തം മണ്ഡലമായ കൊട്ടാരക്കരയുടെ അടിസ്ഥാന വിഷയങ്ങൾ വിസ്മരിച്ചു. സർക്കാർ സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനു വേണ്ടി മാത്രമാണ് പണമനുവദിച്ചിട്ടുള്ളത്.
കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. വെളിയം, എഴുകോൺ പഞ്ചായത്ത് ഓഫീസുകളുടെ നവീകരണത്തിന് മൂന്നു കോടി രൂപ വീതം നീക്കിവെച്ചിട്ടുണ്ട്. ഉമ്മന്നൂർ, മൈലം പി എച്ച് സി കളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ 1.5 കോടി രൂപ വീതവും നെടുമൺകാവ് സിഎച്ച്സി ക്ക് രണ്ടു കോടിയും അനുവദിച്ചു.
നെടുവത്തൂർ പഞ്ചായത്തിലെ പണയിൽ-പാറയിൽമുക്ക് റോഡ് വികസനത്തിന് 2.5 കോടി രൂപയും മണ്ഡലത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വർധനയ്ക്ക് രണ്ടു കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇവയിൽ കെ എസ് ആർ ടി സി നവീകരണമൊഴിച്ചാൽ മറ്റുള്ള പദ്ധതികളെല്ലാം എംഎൽഎ - എം പി ഫണ്ടുപയോഗിച്ച് നടപ്പിലാക്കാൻ കഴിയുന്നവയാണെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം.
കൊട്ടാരക്കരയുടെ പ്രധാന വിഷയങ്ങളായ ഗതാഗത പ്രശ്നം, കല്ലടയാറുമായി ബന്ധപ്പെട്ട പാരിസ്ഥിതിക വിഷയം, കശുവണ്ടി മേഖലയിലെ പ്രതിസന്ധി, കല്ലട പദ്ധതിയുടെ ദുരിതാവസ്ഥ എന്നിവ ധനമന്ത്രിയുടെ മൂന്നാം ബജറ്റിലും ഇടം പിടിച്ചിട്ടില്ല.
എം സി റോഡും ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കരയിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപനങ്ങളിലില്ല. ധനമന്ത്രി തന്നെ പ്രഖ്യാപിച്ച പുലമണിലെ സമാന്തര പാതയെ കുറിച്ച് ബജറ്റ് പരാമർശമുണ്ടായില്ല. കിഫ് ബി ഫണ്ടുപയോഗപ്പെടുത്തുമെന്നായിരുന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിലും ഈ ഫണ്ടു തന്നെ ഇപ്പോൾ പ്രതിസന്ധിയിലാണ്. നാടിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് കൊട്ടാരക്കരയിലെ ഗതാഗതപ്രശ്നം പരിഹരിക്കുക എന്നത്. അതും വിസ്മരിക്കപ്പെട്ടു
കിഴക്കൻ മേഖലയുടെ ജല സ്രോതസായ കല്ലടയാർ അനുദിനം നശിച്ചു കൊണ്ടിരിക്കുന്നു. ജലമൊഴുക്ക് കുറഞ്ഞു വരികയാണ്. മണ്ണും മണലും നിറഞ്ഞ് കല്ലട‍യാർ നികന്നു തുടങ്ങി. തീരങ്ങൾ ഇടിഞ്ഞു തള്ളി കൃഷിഭൂമികൾ നഷ്ടമാകുന്നു.
മണലെടുപ്പു നിലച്ചതോടെ നികരുകയാണ്. നൂറു കണക്കിനു കുടുംബങ്ങളുടെ ഉപജീവനവും നഷ്ടമായി. ആറ്റിൽ നീരൊഴുക്കു കുറഞ്ഞത് കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനെല്ലാമുള്ള പരിഹാരം കല്ലടയാറിനെ വീണ്ടെടുക്കുക എന്നതായിരുന്നു. ബജറ്റിൽ പരാമർശം പോലുമുണ്ടായില്ല.
ജില്ലയിലെ കശുവണ്ടി വ്യവസായത്തിന്‍റെ മുഖ്യ കേന്ദ്രമാണ് കൊട്ടാരക്കര. ഫാക്ടറികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചതിനാൽ തൊഴിൽ നഷ്ടം സംഭവിച്ച ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. ചെറുകിട സ്വകാര്യ കശുവണ്ടി ഫക്ടറി നടത്തിപ്പുകാരും ആത്മഹത്യയുടെ വക്കിലാണ്. ഈ മേഖലയുടെ നിലനിൽപ്പിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല. സ്വന്തം മന്ത്രിയുടെ ബജറ്റ് നാടിനെ മറന്നോ എന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.