കുടുംബശ്രീ മേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും വിഷബാധ
Friday, January 27, 2023 11:14 PM IST
ചാത്തന്നൂർ: കുടുംബശ്രീ വാർഷികത്തിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച പതിനഞ്ചോളം പേർക്ക് ഭഷ്യവിഷബാധ. ചാത്തന്നൂർ പഞ്ചായത്തിലെ ഏറം വടക്ക് വാർഡിലെ കുടുംബശ്രീ യൂണിറ്റിൽ നടന്ന വാർഷിക ആഘോഷങ്ങളിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭഷ്യവിഷബാധയേറ്റത്.
ഏറം വടക്ക് ചൂരപൊയ്ക ഷിജുഭവനിൽ ജിഷ (36)മകൻ അഭിഷേക് (10), രമണിഭായി(66) ചരുവിളപുത്തൻവീട്ടിൽ മഞ്ജു(41), മേലേവിളവീട്ടിൽ സൂര്യ(18)സുജിത് ഭവനിൽ കൃഷ്ണ(12)എന്നിവർ അടക്കം 15-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തെ കുറിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ പറയുന്നത് ഇങ്ങനെയാണ്.
റിപ്പബ്ലിക് ദിനത്തിൽ ഏറം വടക്കേ വാർഡിൽ നടന്ന കുടുംബശ്രീ വാർഷികത്തിൽ പങ്കെടുത്തിരുന്നു. ചാത്തന്നൂരിലെ ഒരു ഹോട്ടലിൽ നിന്നുമാണ് കുടുംബശ്രീ വാർഷികത്തിൽ പങ്കെടുത്തവർക്ക് ഭക്ഷണ പൊതി വിതണം ചെയ്തത്. പലരും ഇത് വീട്ടിൽ കൊണ്ടുപോവുകയും കുട്ടികളുമായി ഭക്ഷിക്കുകയുമായിരുന്നു.
ചാത്തന്നൂരിൽ തമിഴ്നാട് സ്വദേശികൾ നടത്തുന്ന ഹോട്ടലിൽ നിന്നും വെജിറ്റബിൾ കുറുമയും പെറോട്ടയും, തക്കാളികറിയും ആണ് പാഴ്സൽ ആയി വിതരണം ചെയ്തത്. ഇതിൽ ഗ്രീൻപീസ് ചേർത്ത വെജിറ്റബിൾ കുറുമ കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും വയർ വേദനയുമായി ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയത്. തുടർന്ന് ആഹാരം പാചകം ചെയ്തു നൽകിയ കടയിലും ഭക്ഷ്യവിഷബാധയേറ്റവരുടെ വീടുകളിലും എത്തി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
പരിശോധനയിൽ കടയ്ക്ക് കഴിഞ്ഞ മൂന്ന് വർഷമായി ലൈസൻസ് ഇല്ലായെന്ന് തെളിഞ്ഞതോടെ കട പൂട്ടി സീൽ ചെയ്തു. കടയുടമയ്ക്ക് എതിരെ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍റേയും ആരോഗ്യവകുപ്പ് അധികൃതരുടെയും നിർദേശപ്രകാരം ചാത്തന്നൂർ പോലിസ് കേസെടുത്തു. ഏറം വടക്ക് വാർഡിലെ ആറ് കുടുംബശ്രീ യൂണിറ്റുകളുടെ സമ്മേളനം ഒരുമിച്ച് ചാത്തന്നൂർ വ്യാപാര ഭവനിലാണ് നടന്നത്. ഇവിടേക്ക് കൊണ്ട് വന്ന ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആഹാരസാധനങ്ങൾ പരിശോധന നടത്തിയാൽ മാത്രമേ കാരണം വ്യക്തമാകൂവെന്ന് ഭഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് എൻ. സദാനന്ദൻപിള്ള, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ദിജു. ടി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിനിഅജയൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ടി. എം.ഇക്ബാൽ ആർ. സന്തോഷ്, ആർ. സജീവ് എന്നിവർ ചികിത്സയിൽ കഴിയുന്നവരെ കുടുംബാംഗാരോഗ്യകേന്ദ്രത്തിൽ സന്ദർശിച്ചു.