കശുവണ്ടി തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കണം: കൊടിക്കുന്നിൽ
Monday, December 5, 2022 10:59 PM IST
കൊട്ടാരക്കര: കശുവണ്ടി വികസന കോർപ്പറേഷന്‍റേയും കാപ്പക്സിന്‍റേയും ഫാക്ടറികളിൽ തൊഴിലാളികൾ സ്വമേധയാ നടത്തി വരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാരും മാനേജ്മെന്‍റുകളും തയാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമരം നടക്കുന്ന ഫാക്ടറികളിൽ സന്ദർശനം നടത്തിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഭരണ-പ്രതിപക്ഷ യൂണിയനുകളെ ഒഴിവാക്കി തൊഴിലാളികൾ സ്വമേധയായാണ് സമരം നടത്തി വരുന്നത്. ന്യായമായ ആവശ്യങ്ങളാണ് അവരുന്നയിക്കുന്നത്. തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇപ്പോൾ മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് ജോലി ലഭിക്കുന്നത്. ഈ അഞ്ചു ദിവസത്തിനു ശേഷം ഇവർക്ക് തൊഴിലുറപ്പിന് പോകാൻ കഴിയില്ല. സ്വകാര്യ ഫാക്ടറികളിൽ പോയാൽ യാതൊരു ആനുകൂല്യവുമില്ലാതെ ചൂഷണങ്ങൾ നേരിടുകയും വേണം. ജോലി ലഭിക്കാത്തതിനാൽ ഹാജർ നഷ്ടമാവുകയും ഇ എസ് ഐ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയുമാണ്. മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്നതാണ് മറ്റൊരാവശ്യം.

പത്ത് വർഷം മുൻപാണ് കൂലി പുതുക്കിയത്. അതിനു ശേഷം ജീവിതച്ചെലവ് ഇരട്ടിയായിട്ടും മിനിമം കൂലി പുതുക്കിയിട്ടില്ല. ശരാശരി 285 രൂപ മാത്രമാണ് പ്രതിദിനം തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്നത്. ഫാക്ടറികളിൽ ഇലക്ട്രോണിക്സ് ത്രാസ് ഏർപ്പെടുത്തണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഫാക്ടറികൾ നവീകരിച്ചിട്ടും പഴയ രീതിയിലുള്ള തൂക്കു ത്രാസാണ് ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. പതിമൂന്ന് ഒഴിവു ശമ്പളം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ ഏഴും എട്ടും ഒഴിവു ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഇത് പരിഹരിച്ച് പതിമൂന്നായി നിലനിർത്തണം.

ശമ്പളം നേരിട്ട് കൈയിൽ കിട്ടണമെന്നതാണ് തൊഴിലാളികളുടെ മറ്റൊരാവശ്യം. ബാങ്ക് അക്കൗണ്ട് വഴിയും എറ്റിഎം വഴിയും ശമ്പളമെടുക്കുന്നതിന് ഭൂരിപക്ഷം തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്. തൊഴിലാളികളുടെ ഈ ആവശ്യങ്ങളെല്ലാം മനുഷ്യത്ത പരമായി പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

കാഷ്യു കോർപ്പറേഷൻ ചെയർമാനുമായും എം ഡി യുമായും വിഷയം ചർച്ച ചെയ്തതായും മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയനുകളെ തള്ളി തൊഴിലാളികൾ നടത്തുന്ന സമരം ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ഒരു പാഠമാകണം. കശുവണ്ടി മേഖലയിൽ ഐ എൻ റ്റി യു സി ശക്തമാകാത്തതിനു കാരണം ഭിന്നിച്ചു നിൽക്കുന്നതാണെന്നും ഐ എൻ റ്റി യു സി ക്ക് മൂന്നു യൂണിയനുകളാണ് ഈ മേഖലയിലുള്ളതെന്നും എം പി പറഞ്ഞു.

കശുവണ്ടി തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് കൊല്ലം ചിന്നക്കടയിൽ ഉപവാസ സമരം നടത്തും. രാവിലെ 10ന് കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന യോഗം പി സി വിഷ്ണുനാഥ് എം എൽ എ ഉദ്ഘാടനം ചെയ്യും.