കലയും സാഹിത്യവും അനീതിക്കെതിരായ പ്രതിരോധ ഉപാധികൾ: കവി സച്ചിദാനന്ദൻ
Friday, October 7, 2022 11:11 PM IST
കൊല്ലം: നാൾക്കുനാൾ വർധിച്ചു വരുന്ന സാമൂഹ്യ അനീതികൾക്കെതിരെ ജനങ്ങളെ ഉണർത്തുന്നതിന് ശക്തമായ ഉപാധികളാണ് കലയും സാഹിത്യവുമെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദൻ പറഞ്ഞു. ജനാധിപത്യമെന്നത് അദൃശ്യരായ മനുഷ്യരെ ദൃശ്യരാക്കുന്ന വ്യവസ്ഥയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ കലയെ പ്രതിരോധ ആയുധമാക്കേണ്ടതുണ്ട്. ജനകീയ ഗായകൻ വി.കെ.എസിന്‍റെ ഒന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലത്ത് സംഘടിപ്പിക്കുന്ന വി കെ എസ് ശാസ്ത്ര സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വസ്തുനിഷ്ഠമായ ശാസ്ത്രത്തെ ആത്മനിഷ്ഠമായ കലയുമായി യോജിപ്പിച്ച് ജനകീയമാക്കിയതിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് വി.കെ.ശശിധരൻ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുൻ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. സവിശേഷമായ ശൈലിയിലൂടെയും സ്വര വിന്യാസങ്ങളിലൂടെയും കര ചലനങ്ങളിലൂടെയും അദ്ദേഹം ജനങ്ങൾക്കിടയിൽ പാടി നടക്കുകയും അവരെക്കൊണ്ട് പാടിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബ്രെഹ്തിന്‍റെ അർഥപൂർണമായ സംഗീതമെന്ന സങ്കല്പത്തെ പ്രൊമിത്യൂസിനെപ്പോലെ കടത്തിക്കൊണ്ടു വന്നയാളാണ് വി.കെ.എസ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കരിവെള്ളൂർ മുരളി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ വി. രാജേന്ദ്രബാബു അധ്യക്ഷനായിരുന്നു.മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് ബി.രമേശ്, എം. നൗഷാദ് എംഎൽഎ, എൻഎസ് ഹോസ്പിറ്റൽ സൊസൈറ്റി പ്രസിഡന്‍റ്‌ പി. രാജേന്ദ്രൻ, കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബ് സെക്രട്ടറി ആർ.എസ്.ബാബു, എ.പി. സരസ്വതി  എന്നിവർ പ്രസംഗിച്ചു.