ADVERTISEMENT
ADVERTISEMENT
19
Saturday
July 2025
5:45 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ADVERTISEMENT
Local News
കൊല്ലം
KL2
select District
കൊല്ലം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
അപേക്ഷ ക്ഷണിച്ചു
1225657
Wednesday, September 28, 2022 11:02 PM IST
X
കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. kshee rasree. kerala.gov.in.0474-2748098.
ADVERTISEMENT
കരുനാഗപ്പള്ളി വാഹനപകടത്തിൽ വീട്ടമ്മക്ക് ദാരുണ്യം
കരുനാഗപ്പള്ളി : എഎം ഹോസ്പിറ്റലിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മരു.തെക്ക് കാപ്പിൽപുത്തൻ വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ഗ്രേസമ്മ (58) യാണ് മരണപ്പെട്ടത്. ഉച്ചക്ക് ഒന്നോടെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കെഎസ് ആർ ടിസി ബസിന് അടിയിൽ പെടുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് ശ്രീകുമാർ ആശുപത്രിയിൽ ചികിൽസതേടി. മക്കൾ: ജിനു, ഡോ: ജിബി.
മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും
കൊല്ലം: മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്ക്യൂട്ടിന്റെനിര്മാണ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് മുട്ടറ സര്‍ക്കാര്‍ എച്ച് എസ് എസ് ഓഡിറ്റോറിയത്തില്‍ മന്ത്രി പി.എ .മുഹമ്മദ് റിയാസ് നിര്‍വഹിക്കും. സര്‍ക്കാരിന്റെ ജൈവവൈവിധ്യ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടറമരുതിമലയില് 2.65 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. റോക്ക് ക്ലൈമ്പിംഗ്, ഫുഡ് കിയോസ്ക്, പാര്‍ക്കിംഗ് സൗകര്യം, വിശ്രമകേന്ദ്രം, വ്യൂവിംഗ് ഡെക്ക്, ശുചിമുറി ബ്ലോക്ക് എന്നിവയുടെ നിര്‍മാണമാണ് പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പാക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1100 അടി ഉയരത്തിലാണ് മുട്ടറ മരുതിമല, കസ്തൂരി പാറ, ഭഗവാന് പാറ, കാറ്റാടി പാറ എന്നിവ ചേര്‍ന്ന് 38 ഏക്കറിലുള്ള മരുതിമലയുടെ ഭൂപ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് തെന്മല, ജഡായുപാറ ടൂറിസം സര്‍ക്യൂട്ടിലൂടെ യഥാര്‍ഥ്യമാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യ അതിഥിയാകും. കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രശാന്ത്, വൈസ് പ്രസിഡന്റ് ജയരഘുനാഥ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജാന്‍സി സിജു, എം. ബി. പ്രകാശ്, കെ. സോമശേഖരന്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നയം ഇല്ലാത്ത സർക്കാർ വിദ്യാഭ്യാസ - ആരോഗ്യ മേഖലകളെ തകർത്തു: നൗഷാദ് യൂനുസ് --
കൊല്ലം : നയം ഇല്ലാത്ത സർക്കാർ വിദ്യാഭ്യാസ - ആരോഗ്യ മേഖലകളെ തകർത്തെന്ന് മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്. എസ് ടി യു ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാർഥികളും പാവപ്പെട്ട രോഗികളും ദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. സത്യം പറയുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ ഒൻപത് വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കിയിരിക്കുകയാണെന്നും നൗഷാദ് യൂനുസ് പറഞ്ഞു.തൊഴിൽ മേഖലകൾ നിശ്ചലമാണ്. നിർമാണ മേഖലയിൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വില വർധനവ് മൂലം കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എല്ലാത്തിലും വർഗീയത കാണുന്ന ഇടതു സർക്കാർ ജനകീയ വിഷയങ്ങളിൽ കണ്ണടയ്ക്കുകയാണെന്നും നൗഷാദ് യൂനുസ് കുറ്റപ്പെടുത്തി. എസ് ടി യു ജില്ലാ പ്രസിഡന്റ് താഷ്കന്റ് കാട്ടിശേരി അധ്യക്ഷത വഹിച്ചു. എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ പോളയ ത്തോട് ഷാജഹാൻ, അബ്ദുൽ ജബാർ, ജനറൽ സെക്രട്ടറി സലീം പാലക്കൽ, മുഹമ്മദ് സുഹൈൽ, എസ്. അനസ്, സലാഹുദ്ദീൻ, ചക്കാല നാസർ, ബി. ഷമീർ, കിണറുവിള സലാഹുദീൻ. നഹാസ്, ഷാഹുൽഹമീദ്, ബാലു, അബ്ദുൽസലാം, ശ്രീകണ്ഠൻ, അമ്പുവിള ലത്തീഫ്, നിസാർ പറവട്ടം, തുടങ്ങിയവർ പ്രസംഗിച്ചു.
റേഷൻ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് : അനധികൃതമായി സംഭരിച്ച 47 ചാക്ക് റേഷന്‍ സാധനങ്ങൾ പിടികൂടി
കൊല്ലം: ജില്ലയിൽ വ്യാപകമായി റേഷൻ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നതായ പരാതികൾക്കിടെ അനധികൃതമായി സംഭരിച്ച് സൂക്ഷിച്ചിരുന്ന 47 ചാക്ക്, 2350 കിലോഗ്രാം റേഷന്‍ സാധനങ്ങൾ സപ്ലൈ ഉദ്യോഗസ്ഥർ പിടികൂടി. കിളികൊല്ലൂര്‍ ഡിവിഷനില്‍ രണ്ടാം നമ്പര്‍, വായനശാല ജംഗ്ഷന്, കല്ലുംതാഴം, കട്ടവിള പള്ളി എന്നിവിടങ്ങളില്‍ അനധികൃതമായി സംഭരിച്ച് സൂക്ഷിച്ചിരുന്ന റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ആണ് പിടിച്ചെടുത്തിരിക്കുന്നത്. ഓണക്കാലത്ത് എല്ലാ താലൂക്കുകളിലും പൊതുവിപണി പരിശോധനകള്‍ കര്‍ശനമാക്കും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ - കടയുടമകള്‍ എന്നിവര്‍ക്ക് പ്രോസിക്യൂഷന് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഹോട്ടലുകള്‍, ചായക്കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ തിരിച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം. ഉപഭോക്താക്കള്‍ക്ക് കൃത്യമായി ബില്ലുകൾ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ നിർദേശിച്ചിട്ടുണ്ട്.
ഓച്ചിറ സ്റ്റേഷനിലെ സ്റ്റോപ്പ് പുന:സ്ഥാപിക്കണം
കൊല്ലം: മുന്‍പ് പാസഞ്ചറായി സർവീസ് നടത്തിയിരുന്നനാഗര്കോവില് -കോട്ടയം എക്സ്പ്രസിന്റെയും ഗുരുവായൂര്‍-മധുര ട്രെയിനിന്റെയും നിര്‍ത്തലാക്കിയ സ്റ്റോപ്പ് ഓച്ചിറ സ്റ്റേഷനില്‍ പുനസ്ഥാപിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിനോട് നേരിട്ട് അഭ്യർഥിച്ചു. ഗുരുവായൂര്‍-മധുര എക്സ്പ്രസിന്റെനിര്ത്തലാക്കിയ സ്റ്റോപ്പ് ഇതുവരെ ഓച്ചിറയില്‍ പുനസ്ഥാപിച്ചില്ല.നേരത്തെ ഓച്ചിറയിൽ സ്റ്റോപ്പ് ഉണ്ടായിരുന്ന നാഗര്‍കോവില്‍ -കോട്ടയം ട്രെയിനും നിലവിൽ ഇപ്പോൾ ഓച്ചിറയിൽ സ്റ്റോപ്പില്ല. മുമ്പ് ഈ ട്രെയിൻ പാസഞ്ചർ ആയിട്ടാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ പിന്നീട് എക്സ്പ്രസാക്കി ടിക്കറ്റ് നിരക്കും ഉയർത്തി. ഈ റൂട്ടിലെ മറ്റു സ്റ്റേഷനുകളില്‍ ഇവയുടെ സ്റ്റോപ്പ് പുനസ്ഥാപിച്ചിട്ടും ഓച്ചിറ സ്റ്റേഷനെ അവഗണിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ആളുകള്‍ ദിനം പ്രതി ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഓച്ചിറ ക്ഷേത്രം, അമൃതാന്ദമയി മഠം എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിന് എത്തുന്നവരും ഓച്ചിറ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ട്രെയിനുകളുടെ നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കഞ്ചാവുമായി യുവാവ് പിടിയിൽ
എഴുകോൺ : ഒന്നര കിലോ ഗഞ്ചാവുമായി യുവാവ് പിടിയിൽ. ഒറീസയിൽ നിന്ന് കഞ്ചാവ് കടത്തി കൊണ്ടു വന്നു എഴുകോൺ ഭാഗത്തു വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കുണ്ടറ വെള്ളിമൺ സ്വദേശി ആന്റോവർഗീസ് (32) എഴുകോൺ പോലീസിന്റെ പിടിയിലായത്. നെടുമ്പായികുളത്തു നിന്നും കഴിഞ്ഞ ദിവസം രാവിലെ ആണ് പിടികൂടിയത്. എസ് ഐ മാരായ രജിത്, ജ്യോതിഷ്, സിപി ഒ മാരായ കിരൺ, റോഷ്, വിപിൻ, ദിലീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് മുൻപും ഇത്തരത്തിൽ ഉള്ള കേസുകൾ ഉണ്ടായിട്ടുണ്ട്. കഞ്ചാവിന്റെ വിതരണക്കാരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി പിടിയിൽ
പരവൂർ: ഹൈബ്രിഡ് കഞ്ചാവും എം ഡി എം എ യുമായി ഒരാളെപരവൂർ പോലീസ് പിടികൂടി. കൊട്ടിയം സ്വദേശി ഷാനുവിനെയാണ് പരവൂർ റെയിൽവേസ്റ്റേഷൻ പരിസരത്തു നിന്നും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 28.1 ഗ്രാം ഹൈബ്രിഡ് കഞ്ചാവും , ഒരു ഗ്രാമിലധികം വരുന്നഎംഡിഎംഎയുമാണ് കണ്ടെടുത്തത്. ബംഗ്ലൂർ - കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ പരവൂരിലെത്തി ആവശ്യക്കാർക്കു കൈമാറാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ജില്ല പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവര അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീം പ്രതി ഷാനുവിനെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാൾക്കെതിരേ കൊട്ടിയം സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളും ചാത്തന്നൂർ എക്സൈസ് റേഞ്ചിൽ ഒരു കേസും നിലവിലുണ്ട്. ഏതാനുംദിവസങ്ങൾക്കു മുന്‍പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഉളിയക്കോവില്‍ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഇലക്ഷനും ബോധവത്കരണ ക്ലാസും
കൊല്ലം : ഉളിയക്കോവില്‍ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ 2025 ലെ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഇലക്ഷന് തെരഞ്ഞെടുപ്പില്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും രഹസ്യബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തി. പൂര്‍വവിദ്യാര്‍ഥികളായ പി.എസ്. ഗായത്രി ,ജെബിനോരാജ് എന്നിവര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി. ഹെഡ് ബോയ്, ഹെഡ് ഗേള്‍, കള്‍ച്ചറല്‍ സെക്രട്ടറി, മാഗസീന് എഡിറ്റര്‍, സ്പോര്‍ട്ട്സ് കാപ്റ്റന്‍ ബോയ്, സ്പോര്‍ട്ട്സ് ക്യാപ്റ്റന്‍ ഗേള്‍, എന്നീ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11, 12 ക്ലാസിലെ വിദ്യാര്‍ഥികളുടേയും, വിവിധ ഹൗസ് മിസ്ട്രസുമാരുടേയും, ക്യാപ്റ്റന്മാരുടേയും പ്രിഫെക്ട്ന്റേയും സത്യപ്രതിജ്ഞാ ചടങ്ങ് നടത്തി. കൊല്ലം അസിസ്റ്റന്റ് എക്സൈസ് ഓഫീസര്‍ അനില്‍കുമാര്‍ വിദ്യാര്‍ഥികളുടെ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്മാന് ഡോ. ഡി പൊന്നച്ചന് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് ലഹരിബോധവല്ക്കരണക്ലാസ് നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ മഞ്ജു രാജീവ്, അഡ്മിനിസ്ട്രേറ്റർ ലീലാമ്മ പൊന്നച്ചന്, അക്കാദമിക് കോര്‍ഡിനേറ്റര്‍മാരായ എൽ.ഗിരിജാ , ബിഷന്‍ ക്രിസ്റ്റോ, എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ കായിക അധ്യാപകരായ എ. അജ്മല്‍ പി.ശോഭാ എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.
പിണറായിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ദളിതർ കാത്തിരിക്കുന്നു: കൊടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം: ഭരണഘടനയിലൂടെ പട്ടിക വിഭാഗത്തിന് അംബേദ്കർ നൽകിയ അവകാശങ്ങൾ കവർന്നെടുക്കുന്ന പിണറായി വിജയനെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ദളിത് ജനവിഭാഗം കാത്തിരിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ദളിത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ. പട്ടികജാതി - വർഗ വിഭാഗത്തിന് ബജറ്റിൽ മാറ്റിവച്ച 612 കോടി രൂപ വെട്ടി കുറച്ചതിലൂടെ ഭവന നിർമാണം, വീട് മെയിന്റനസ്, വിവാഹ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എല്ലാം നഷ്ടമായി. ദളിത് വിഭാഗങ്ങളെ സമൂഹത്തിന്റ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിന്റെ പൊയ്മുഖം തിരിച്ചറിയാൻ ദളിതർ തയാറാകണം. വിദഗ്ധചികിത്സ കിട്ടാതെ ദളിതർ മരിക്കുന്നു. ആരോഗ്യ രംഗം ഒൻപത് വർഷം കൊണ്ടു തകർത്തു. ചികിത്സിക്കാൻ പണമില്ലാത്തത് കാരണം ദളിതർ മരണത്തിന് കീഴടങ്ങേണ്ടിവരുന്ന സംസ്ഥാനമായി കേരളം മാറിയെന്നും കൊടിക്കുന്നിൽ പറഞ്ഞു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ എഴുകോൺ നാരായണൻ, എസ്. ഇ. സഞ്ജയ്ഖാൻ, എം.എം. സഞ്ജീവ് കുമാർ, സി.കെ.രവീന്ദ്രൻ , പട്ടത്താനം സുരേഷ്,കുണ്ടറ സുബ്രഹ്മണ്യം, രഞ്ജിനി സൂര്യകുമാർ, മുഖത്തല ഗോപിനാഥൻ, ബിജു ആലുവിള ,ആശാലത , സൗമ്യ നിലമേൽ, തോയിത്തല മോഹനൻ, പാലത്തറ രാജീവ്, മധു പാറയിൽ, പത്മലോചനൻ,ആനന്ദൻ, തുളസിധരൻ , ജി. അനിൽകുമാർ, അശോകൻ ശാസ്താംകോട്ട, ഇടയ്ക്കാട് പ്രസന്നൻ, എന്നിവർ പ്രസംഗിച്ചു.
എഴുകോൺ പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി ബാലഗോപാൽ
കുണ്ടറ: ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രമായ എഴുകോൺപഞ്ചായത്തിന്റെ സമഗ്ര വികസനം വിവിധ പദ്ധതികളിലൂടെനടപ്പാക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ആധുനിക ഫിഷ് മാർക്കറ്റ്,ഓഫീസ് സമുച്ചയം എന്നിവയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുത്തൂരിലെ ഫിഷ് മാർക്കറ്റ് പൂർത്തീകരിച്ചു.നെടുമൺകാവിലെ പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.മൈലം നെടുവത്തൂർഎന്നീപഞ്ചായത്തുകളിലും ആധുനിക മാർക്കറ്റുകൾ ഉയരുകയാണ്.നെടുവത്തൂരിൽ പുതിയ തിയറ്റർ സമുച്ചയം വരും. എഴുകോണിൽ ഉയരുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ബിഎംസി റോഡുകളുടെയും,പാലങ്ങളുടെയുംനിർമാണംപുരോഗമിക്കുന്നു. മണ്ഡലത്തിൽ പുതിയ വ്യവസായ പാർക്കുകൾ; സോഹോ കമ്പനിയുടെ ഐടി കേന്ദ്രം കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂന്ന് നിലകളിലായി പണിയുന്ന ഓഫീസ് സമുച്ചയവും ഓപ്പൺ മത്സ്യ മാർക്കറ്റും മൂന്ന് കോടി രൂപയ്ക്കാണ് നിർമിക്കുന്നത്. അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യം,10കടമുറികൾ, ഓഫീസ് സൗകര്യം എന്നിവയും മത്സ്യ മാർക്കറ്റിന്റെ കെട്ടിടത്തിൽ അഞ്ചു മത്സ്യസ്റ്റാളുകളും,രണ്ടു മാംസ സംസ്കരണ സ്റ്റാളുകളും ഒരുക്കും. മാലിന്യ സംസ്കരണത്തിന് പ്രത്യേക ഇ ടിപി സംവിധാനവും ബയോഗ്യാസ് പ്ലാന്റും ഉൾപ്പെടുത്തിയിട്ടുണ്ട്.തീരദേശ കോർപറേഷനാണ് നിർമാണ ചുമതല. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി .സുഹർബാൻ, തീരവികസന കോർപറേഷൻ ചെയർമാൻ ഷെയ്ക്ക് പരിത്,ജില്ലപഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ള, സ്റ്റാൻഡിങ് കമ്മിറ്റിഅധ്യക്ഷരായ ടി.ആർ .ബിജു,എസ്.സുനിൽകുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് .എച്ച് .കനകദാസ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീയുടെ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിക്ക് തുടക്കമായി
കൊല്ലം: ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി മികച്ച തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പരിഷ്കരിച്ച മാർഗരേഖ പ്രകാരം കൂടുതൽ ഗുണഭോക്താക്കളിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് കുടുംബശ്രീ മിഷൻ ശ്രമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പരിശീലന ഏജൻസികളിലൂടെ മെച്ചപ്പെട്ട സ്ഥിരവരുമാനം ഉറപ്പാക്കുന്ന തൊഴിലവസരങ്ങളാണ് ഈ പദ്ധതി വഴി ലഭ്യമാക്കുന്നത്. ഈ സാമ്പത്തിക വർഷത്തിലെ പ്രധാന പരിഷ്കരണങ്ങളിലൊന്ന്, കോഴ്സുകൾ പൊതുവിഭാഗം പരിശീലനാർഥികൾക്കും ലഭ്യമാക്കുന്നു എന്നതാണ്. 88 ശതമാനം വരെ പൊതുവിഭാഗത്തിനും 12 ശതമാനം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. എല്ലാ കോഴ്സുകളിലും വനിത, പട്ടികജാതി, പട്ടികവർഗ സംവരണം നിർബന്ധമാണ്. മൂന്ന് മുതൽ ഒമ്പത് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ളപിന്തുണയും സെക്ടർ സ്കിൽ കൗൺസിൽ സർട്ടിഫിക്കറ്റും ലഭിക്കും. എസ്എസ്എൽസി മുതൽ ബിരുദം, പ്രഫഷണൽ വിദ്യാഭ്യാസം ഉള്ളവർക്ക് യോഗ്യതക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം. കോഴ്സ്, താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പൂർണമായും സൗജന്യമാണ്. ഐടി, ഹോട്ടൽ മാനേജ്മെന്റ്, എയർലൈൻ കാബിൻ ക്രൂ-ഗ്രൗണ്ട് സ്റ്റാഫ്, മെഷീൻ ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ,പ്ലംബർ, ഓട്ടോമൊബൈൽ,മൊബൈൽടെക്നീഷ്യൻ, ഒപ്റ്റിക്കൽ ഫൈബർ, ആരോഗ്യമേഖല, ടെലിഫോണിക് മേഖല, ലോജിസ്റ്റിക്സ് തുടങ്ങി നിരവധി മേഖലകളിലാണ് കുടുംബശ്രീ വഴി തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ വീടുകൾ തോറും സർവേ നടത്തിയാണ് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നത്. ഇതിനായി സിഡിഎസിലെ ഡിഡിയു ജികെവൈ റിസോഴ്സ് പേഴ്സൺമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ഒരു പഞ്ചായത്തിൽ നിന്ന് കുറഞ്ഞത് 100 യോഗ്യരായ തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണിൽ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലുമായി കുറഞ്ഞത് ഒരു പഞ്ചായത്തിലെ ഒരു വാർഡ് എന്ന നിലയിൽ ആരംഭിച്ച സർവേയിലൂടെ നിലവിൽ 290 പേരുടെ വിവരശേഖരണം പൂർത്തിയായിട്ടണ്ട്.ഈമാസംഅവസാനത്തോടെ മറ്റ് വാർഡുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ക്യുആർ കോഡ് ഉൾപ്പെടുന്ന 500 ബ്രോഷറുകൾ കുടുംബശ്രീ സിഡിഎസുകളിലേക്ക് വിതരണം ചെയ്തു. ക്യുആർ കോഡ് സ്കാൻ ചെയ്ത് പദ്ധതിയുടെ ഭാഗമാകാം. ഇതിലൂടെ തൊഴിൽ അന്വേഷകരുടെ ഡാറ്റാ ബാങ്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ വഴി തെരഞ്ഞെടുത്ത തൊഴിൽ ദാതാക്കളായഏജൻസികൾക്ക് ഈ വിവരങ്ങൾ ഉപയോഗിച്ച് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനാകും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
ധർണ നടത്തി
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരേ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ധർണ നടത്തി. കഴിഞ്ഞ കുറെ കാലങ്ങളായി ഓരോ കമ്മിറ്റികളിലും എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ തയാറാവാത്ത ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ധർണ. മലയോര ഹൈവേയുടെ ഇരുവശങ്ങളിൽ നിൽക്കുന്ന മരങ്ങൾ ഒടിഞ്ഞു വാഹനങ്ങൾക്ക് മുകളിൽ വീഴുന്നതിനു പരിഹാരം ഉണ്ടാക്കണമെന്നും വന്യമൃഗ ശല്യത്താൽ പൊറുതി മുട്ടുന്ന കുളത്തൂപ്പുഴ നിവാസികളുടെ ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും ജനം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. കാട്ടുപോത്തുകൾ ആന, കടുവ, പുലി, തുടങ്ങിയ വന്യമൃഗങ്ങളാൽ കഷ്ടപ്പെടുന്ന കിഴക്കൻ മലയോരമേഖലയിലെ കർഷകരുടെ ബുദ്ധിമുട്ടുകൾ ചില്ലറയല്ല. കൃഷിക്കും യാത്രക്കാർക്കും കാട്ടുപന്നികളെ കൊണ്ടുണ്ടാകുന്ന തീരാ തലവേദനക്ക് പരിഹാരം കാണാൻ പോലും പഞ്ചായത്ത് ഇതുവരെ കൂട്ടാക്കിയിട്ടില്ല എന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നു. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ വൻ അഴിമതിയാണ് നടക്കുന്ന തെന്നും യുഡിഎഫ് ആരോപിക്കുന്നു. ഇതേ തുടർന്നാണ് യുഡിഎഫ് പഞ്ചായത്ത് പടിക്കൽ ധർണ നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ സാബു ഏബ്രഹാം, സുഭിലാഷ് കുമാർ, ജോസഫ്, പാർലമെന്റ് പാർട്ടി നേതാവ് സന്തോഷ്, സിസിലി ജോബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റു മായ സൈനബ ബീവി, കെ.കെ. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
സി.വി. പദ്മരാജൻ ജന്മനാടിന്റെ വികസനത്തിന് മുഖ്യപ്രാധാന്യം നൽകിയ നേതാവ്
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ജന്മനാടായ ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് മുഖ്യ പ്രാധാന്യം നല്കിയ രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമായിരുന്നു മുൻ മന്ത്രിയും മുൻകെ പി സിസി പ്രസിഡന്റ് കൂടിയായിരുന്ന സി.വി. പദ്മരാജൻ. മികച്ച സഹകാരി എന്ന നിലയിലും പ്രവർത്തന മേഖലയിൽ കഴിവും മികവും പുലർത്തി. 1965 - ലെ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും ത്രികോണ മത്സരത്തിൽ കേരള കോൺഗ്രസുകാരനായിരുന്ന ചാത്തന്നൂർ എസ്. തങ്കപ്പൻ പിള്ളയോട് പരാജയപ്പെട്ടു. അന്ന് ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ നിയമസഭ പിരിച്ചു വിട്ടു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വേണ്ടി സി.വി. പദ്മരാജനും സിപിഐയിലെ പി. രവീന്ദ്രനുമാണ് ഏറ്റുമുട്ടിയത്. വിജയം ഓരോ തെരഞ്ഞെടുപ്പിലും ഇരുവരും പങ്കിട്ടെടുത്തു. കോൺഗ്രസിൽ എന്നും ലീഡർ കെ. കരുണാകരന്റെ വിശ്വസ്തനായ അനുയായിരുന്നു സി.വി. പദ്മരാജൻ. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് മംഗലപുരംപള്ളിപ്പുറത്തു വച്ചുണ്ടായ അപകടത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഏല്പിച്ചത് സി.വി. പദ്മരാജനെ യായിരുന്നു. അദ്ദേഹം ആക്ടിംഗ് മുഖ്യമന്ത്രിയായി ഭരണനിർവഹണം നടത്തി. കെ. കരുണാകരൻ ചികിത്സ കഴിഞ്ഞെത്തിയപ്പോൾ സന്തോഷത്തോടെ സ്ഥാനമൊഴിഞ്ഞു കൊടുക്കുകയും ചെയ്തു. സി.വി. പദ്മരാജൻ കെ പി സി സി പ്രസിഡന്റായിരുന്നപ്പോഴാണ് കെപിസിസിയ്ക്ക് തിരുവനന്തപുരത്ത് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം നിർമിച്ചത്. ചാത്തന്നൂരിൽ നിന്നും ജയിച്ച് നിയമസഭയിലെത്തിയ സി.വി. പദ്മരാജന് ആദ്യ തവണ തന്നെ മന്ത്രി സ്ഥാനവും ലഭിച്ചു. ഗ്രാമവികസന - സാമൂഹ്യക്ഷേമ മന്ത്രിയായിട്ടായിരുന്നു ചുമതല. ഈ കാലഘട്ടത്തിലായിരുന്നു ചാത്തന്നൂർ മണ്ഡലത്തിലുടനീളം വാർഡുകൾ തോറും അങ്കണവാടികൾ സ്ഥാപിക്കാൻ നടപടി എടുത്തത്. അത് വിജയത്തിലെത്തുകയും ചെയ്തു. സി.വി. പദ്മരാജനെ പ്രതിപക്ഷം ട്രാൻസ്ഫോർമർ മന്ത്രി എന്ന് പരിഹസിച്ച ഒരു കാലഘട്ടവുമുണ്ടായിരുന്നു. അദ്ദേഹം വൈദ്യുതി വകുപ്പുമന്ത്രിയായിരുന്നപ്പോഴാണ് ചാത്തന്നൂരിൽ വൈദ്യുതി ഭവൻ നിർമിച്ചതും ഇലക്ട്രിക്കൽ ഡിവിഷനാക്കിയതും. മാത്രമല്ല വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വ്യാപകമായി ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുകയും ചെയ്തു. ധനകാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് അദ്ദേഹം പരവൂരിൽ സബ്ട്രഷറി അനുവദിച്ചത്. കൂടാതെ നിയോജക മണ്ഡലത്തിലെപരവൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഫയർ സ്റ്റേഷനും സ്ഥാപിച്ചു. പരവൂരിൽ കോടതി സ്ഥാപിക്കാനായി ഏറ്റവുമധികം ശ്രമിച്ചതും അദ്ദേഹമായിരുന്നു. ജനപ്രതിനിധിയും അധികാരമുള്ള രാഷ്ട്രീ യക്കാരനുമായിരുന്ന സമയത്തും സാഹചര്യത്തിലും നിയോജക മണ്ഡലത്തിന്റെയും ജന്മനാടായ പരവൂരിന്റെയും വികസനത്തിനായി അക്ഷീണം പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. പരവൂർ എസ്എൻവി ആർസി ബാങ്കിലെ ഡയറക്ടർ ബോർഡംഗമായി സഹകരണ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം കേരളത്തിലെ ഏറ്റവും മികച്ച സഹകാരികളിൽ പ്രമുഖനായിരുന്നു. കൊല്ലം റൂറൽ ബാങ്കിൽ ദീർഘകാലം പ്രസിഡന്റായിരുന്ന അദ്ദേഹം ഈ സ്ഥാപനത്തിനെ കേരളത്തിലെ ഏറ്റവും വലിയ സഹകരണ ധനകാര്യ സ്ഥാപനമായി വളർത്തിയെടുത്തു. വാർധക്യ സഹജമായ അസ്വസ്ഥതകളെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നും സ്വയം ഒഴിഞ്ഞത്. ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ വികസനകാര്യങ്ങളിൽ നിർണായക പങ്കുവഹിച്ച ജനകീയ നേതാവായിരുന്നു സി.വി. പദ്മരാജൻ.
സൈബര്‍ തട്ടിപ്പുകാരുടെ പിടിയിലായ വിഷ്ണുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു
കൊല്ലം: മ്യാന്മാറില് സൈബര്‍ തട്ടിപ്പുകാരുടെ പിടിയില്‍ അകപ്പെട്ട കൊല്ലം സ്വദേശി വിഷ്ണുവിനെ നാട്ടിലേയ്ക്ക് എത്തിക്കാ നുളള നടപടികള്‍ ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി ത്വരിതപ്പെടുത്തി വരികയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. തായ്ലന്ഡില് നിലവിലുളള നിയമവ്യവസ്ഥ പ്രകാരം വിഷ്ണു തായ്ലൻഡില് 15 ദിവസം അധികമായി താമസിച്ചിരുന്നു. നിയമവ്യവസ്ഥ ലംഘിച്ചതിനാല്‍ നിലവിലുളള പ്രാദേശിക നിയമപ്രകാരം ജൂലൈ ഒൻപതിന് വിഷ്ണുവിനെ എമിഗ്രേഷന്‍ അധികൃതർ പിടികൂടി മേസോട്ടിലെ കോടതിയില്‍ ഹാജരാക്കുകയാണ് ഉണ്ടായത്. വിഷ്ണുവിനെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനായി ഇപ്പോൾ ബങ്കോക്കിലെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററിലേയ്ക്ക് മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിഷ്ണുവിനെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടക്കി അയക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ എംബസി തായ്ലൻഡ് അധികാരികളോട് ആവശ്യപ്പെട്ടുണ്ട്. മടക്കി അയക്കുന്നതിനുളള നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി വിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരുന്നതായി ബാങ്കോക്ക് ഇന്ത്യന്‍ എംബസി അംബാസഡര്‍ നാഗേഷ് സിംഗ് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
നഗരത്തിൽ ഒരു വിദ്യാർഥിക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു
കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒരു വിദ്യാർഥിക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലാസിലെ മറ്റ് മൂന്നു കുട്ടികൾക്കും രോഗലക്ഷണമുണ്ട്. കഴിഞ്ഞ 13നാണ് വിദ്യാർഥിക്ക് പനി റിപ്പോർട്ട് ചെയ്തത്. തുടർന്ന് ആരോഗ്യ വകുപ്പ് രക്തസാമ്പിൾ പരിശോധനയ്ക്കായി എടുത്തിരുന്നു. പരിശോധന ഫലം ഇന്നലെ ലഭിച്ചതോടെയാണ് എച്ച് 1 എന്‍ 1 എന്ന് സ്ഥിരീകരിച്ചത്. അതേസമയം, സ്കൂളിലെ മറ്റ് ക്ലാസുകളിലെ വിദ്യാർഥികൾക്കും പനിയുള്ളതായാണ് വിവരം. ഈ കുട്ടികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗലക്ഷണുള്ള കുട്ടികളുടെ പരിശോധന ഫലം ഇന്നു ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സ്കൂളില്‍ പനി ബാധിതരായ മറ്റ് കുട്ടികളേയും പരിശോധിച്ചു വരികയാണ്.രോഗം പടരാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതയി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഡിഎംഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മുൻകരുലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചത് കേരളത്തിന് ആശ്വാസമായി: ചാണ്ടി ഉമ്മൻ എംഎൽഎ
ചവറ : നിമിഷപ്രിയയുടെ വധശിക്ഷ അവസാന നിമിഷം മാറ്റിവയ്ക്കാൻ സാധിച്ചത് കേരളത്തിന് വലിയ ആശ്വാസമായെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . തേവലക്കര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കൽ പത്തൊമ്പതാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിമിഷ പ്രിയയുടെ മോചനം ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും ശബ്ദ തടസം മൂലം സംസാരിക്കാൻ ഏറെ പ്രയാസപ്പെട്ടിട്ടും അദ്ദേഹം നിമിഷ പ്രിയയുടെ മോചനത്തിനു വേണ്ടി അവസാന നിമിഷവും പരിശ്രമിച്ചുവെന്നും ചാണ്ടി ഉമ്മൻ എംഎൽഎ അനുസ്മരിച്ചു . ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം നാളെ രാവിലെ 10. 30 ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഭവനരഹിതർക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനവും വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കവും കുറിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി ബാരിസ്റ്റർ എ .കെ. പിള്ള നഗറിൽ നടന്നകുടുംബ സംഗമത്തിൽ പാലയ്ക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ .വഹാബ് അധ്യക്ഷനായി . കെപിസിസി സെക്രട്ടറി അഡ്വ. പി .ജർമിയാസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വിഷ്ണു വിജയൻ, കോൺഗ്രസ് ചവറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ. ജയകുമാർ, നോർത്ത് മണ്ഡലം പ്രസിഡന്റ് കോണിൽ രാജേഷ്, പാലയ്ക്കൽ ഗോപൻ, എസ്.അനിൽ, ശിവപ്രസാദ് കോയിവിള, ജോയ്മോൻ അരിനല്ലൂർ, രാജൻ അമ്പലത്തിന്റെ വടക്കതിൽ, ആർ രാധാകൃഷ്ണപിള്ള, റിയാസ് ഖാൻ എന്നിവർ പ്രസംഗിച്ചു.
എന്‍സിസി വാര്‍ഷിക പരിശീലന ക്യാമ്പ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിൽ
അഞ്ചല്‍ : കൊട്ടാരക്കര എന്‍സിസി കേരള ബറ്റാലിയന് - ഒന്പതിന്റെ വാര്‍ഷിക പരിശീലന ക്യാമ്പ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് പട്ടാള പരിശീലനത്തിനു പുറമേ കേഡറ്റുകള്‍ക്ക് വ്യക്തിത്വ വികസനം, അത്മവിശ്വാസം, നേതൃത്വഗുണം, സേവന സന്നദ്ധത, യോഗ, തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തുന്നു. ഡല്‍ഹിയില്‍ സൈനിക ക്യാമ്പിൽ പങ്കെടുക്കാന്‍ വേണ്ടിയുള്ള ഇന്റര്‍ ഗ്രൂപ്പ് കോമ്പറ്റിഷനു വേണ്ടിയുള്ള പ്രാക്ടീസും ഈ ക്യാമ്പില്‍ നടക്കും. നല്ല പൗരന്മാരായി മാറേണ്ടതിന്റെ ആവശ്യകതയും, സഹിഷ്ണുതാ മനോഭാവവും, സാമൂഹിക തല്പ്പരതയും വളര്‍ത്തിയെടുക്കുന്നതിന് ക്യാമ്പ് പരിശീലനം സഹായിക്കും. കേരള ബറ്റാലിയന് എന്‍സിസിയുടെ ക്യാമ്പ് കമാണ്ടന്റ് കേണല്‍ ജിനു തങ്കപ്പന്, ലെഫ്റ്റനന്റ് കേണല്‍ കെ.എസ്.വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ക്യാമ്പില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമായി 600 ല്‍ അധികം എന്‍സിസി കേഡറ്റുകളും അസോസിയേറ്റ് എന്‍സിസി ഓഫീസര്‍മാരും, പിഐ സ്റ്റാഫും ജിസിഐ, സിവിലിയന്‍ സ്റ്റാഫും പങ്കെടുക്കുന്നു. ക്യാമ്പ് 20ന് സമാപിക്കും.
പോളച്ചിറയിൽ ജലസേചനം കാര്യക്ഷമമാക്കാൻ പദ്ധതി
ചാത്തന്നൂർ:പോളച്ചിറ ഏലായിലെ ജലസേചന സൗകര്യങ്ങൾ കാര്യക്ഷമമാക്കി ഏലാ നവീകരിക്കുന്നതിന്റെ ഭാഗമായി വിശദ പദ്ധതിരേഖ (ഡിപിആർ ) തയാറാക്കാൻ ചിറക്കര കൃഷിഭവനിൽ ചേർന്ന ജനപ്രതിധികളുടേയും പാടശേഖരസമിതി ഭാരവാഹികളുടേയും വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിൽ തീരുമാനമായി.പ്രധാൻ മന്ത്രി കിസാൻ സിഞ്ചായി യോജന, ഘർഖേത്ത് കോ പാനി ( വയലേലകളിൽ ജലസേചന സൗകര്യം) പദ്ധതികൾ പ്രയോജനപ്പെടുത്തും വിധമുള്ള പദ്ധതി രേഖയാണ് തയാറാക്കുന്നത്. എൻ.കെ.പ്രേമചന്ദ്രൻ എംപി യുടെ നിർദേശാനുസരണം ചേർന്ന യോഗത്തിലാണ് തീരുമാനം. പോളച്ചിറയിൽ പുഞ്ച കൃഷി ചെയ്യുന്നതിന് ജലസേചനം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത കർഷകർ യോഗത്തിൽ ചൂണ്ടിക്കാട്ടി. നടുത്തോട് ആഴവും വീതിയും കൂട്ടി വശങ്ങൾ ബലപ്പെടുത്തണം. പൊടിവിത അവലംബിക്കുന്ന ഇവിടെ ജലലഭ്യത ഉറപ്പാക്കുന്നതിനായി തലച്ചിറയിൽ നിന്നുള്ള വെള്ളം പ്രയോജനപ്പെടുത്തണം. തലച്ചിറയിൽ ഷട്ടറുകൾ സ്ഥാപിച്ച് നീർച്ചാലുകളിലൂടെ ആവശ്യാനുസരണം വെള്ളം എത്തിക്കാൻ കഴിയണം. വടക്കേ പമ്പ്ഹൗസ്, എസ്എൻ സെൻട്രൽ സ്കൂളിന് സമീപം തുടങ്ങി പുറം ബണ്ടുകൾ ബലപ്പെടുത്തണം. പോളച്ചിറയിലേക്കുള്ള നീർച്ചാലുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കേണ്ടതുണ്ട്. തെക്കേ പമ്പ്ഹൗസിൽ നിന്നുള്ള വെള്ളം തടസമില്ലാതെ ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കുന്നതിന് മീനാട് പി ഡബ്ല്യുഡി റോഡിന് സമീപം കൽവെർട്ടുകൾ സ്ഥാപിക്കണം. വടക്കേ പമ്പ്ഹൗസിൽ വെർട്ടിക്കൽ ആക്സിൽ പമ്പ് സ്ഥാപിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ യോഗം മുന്നോട്ട് വച്ചു. ഉയർന്ന് വന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്ന് അടുത്ത ദിവസങ്ങളിൽ തന്നെ എസ്റ്റിമേറ്റ് തയാറാക്കും. എസ്റ്റിമേറ്റ് ആധാരമാക്കിയുള്ള വിശദപദ്ധതി രേഖയാണ് തയാറാക്കുക. പദ്ധതിരേഖ തയാറാകുന്ന മുറയ്ക്ക് എംപി വഴി കേന്ദ്രസർക്കാരിന് സമർപ്പിക്കും. യോഗത്തിൽ ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജില യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.സുജയ്കുമാർ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി. സുചിത്ര, സുരേന്ദ്രൻ, ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവൽസ പി. ശ്രീനിവാസൻ, കൃഷി അസിസ്റ്റന്റ് എൻജിനീയർ ദീപ്തി എസ് നായർ, ഓവർസിയർ ജെ.ജെ. പ്രീത, കൃഷി ഓഫീസർ ശിൽപ്പ , പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അനസ്റ്റിന് അഭിനന്ദന പ്രവാഹം
അഞ്ചല്‍ : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലുണ്ടായ തീപിടിത്തം അവസരോചിതമായ ഇടപെടലിലൂടെ ഒഴിവാക്കി വന്‍ ദുരന്തം ഇല്ലാതാക്കിയ അഞ്ചല്‍ പുത്തയം സ്വദേശി അനസ്റ്റിന് അയൂബിന് അഭിനന്ദന പ്രവാഹം. സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ ചൊവ്വാഴ്ച രാത്രിയില്‍ തന്നെ എഐവൈഎഫ് അഞ്ചല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനസ്റ്റിന്റെ വീട്ടില്‍ എത്തി അനുമോദിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ലിജു ജമാല്‍ പൊന്നാടയണിച്ചു അനുമോദിച്ചു. സിപിഐ, എഐവൈഎഫ് നേതാക്കളായ ദിലീപ്, നിഷാദ്, എം.ബി. നസീർ, ആദർശ് സതീശൻ, പി .അജിത്ത്, എസ്. ആരോമൽ, അനീഷ് പെരുമണ്ണൂർ, അനസ് എന്നിവര്‍ നേതൃത്വം നല്കി. ബുധനാഴ്ച ഉച്ചയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനസ്റ്റിന്റെ പുത്തയത്തെ വീട്ടില്‍ എത്തി അനുമോദനവും അഭിനന്ദനവും അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡോ. നാദിയ.എസ്.ജലീല്‍, മാഹീന് കാട്ടുംപുറം, അന്‍ഷാദ് പുത്തയം, കോണ്‍ഗ്രസ് നേതാക്കളായ കെ.ജി. സാബു, എച്ച്. സുനില്‍ ദത്ത്, മനാഫ് എന്നിവര്‍ പങ്കെടുത്തു. അനസ്റ്റിന് ബസിലെ തീ അണയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയും വിവിധ ഇടങ്ങളില്‍ നിന്നും ഫോണ്‍ വഴിയും നേരിട്ടും അഭിനന്ദന പ്രവാഹമാണ്. വരും ദിവങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ അനസ്റ്റിനെ അനുമോദിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ മനസില്‍ തോന്നിയത് ചെയ്യുകയായിരുന്നുവെന്നും അഭിനന്ദനത്തിനും അനുമോദനങ്ങള്‍ക്കും നന്ദി ഉണ്ടെന്നും അനസ്റ്റിന് പ്രതികരിച്ചു. ചൊവ്വാഴ്ചയാണ് അഞ്ചലില്‍ മിനി സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിക്കുന്നത്. പിന്നാലെ ബൈക്കില്‍ എത്തിയ അനസ്റ്റിനും ഭാര്യ ഷംനയും തീ ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്നു ബസ് തടഞ്ഞുനിര്‍ത്തി വിവരം പറയുകയും ബസിലുള്ളവരെ സുരക്ഷിതമായി ഇറക്കിയ ശേഷം തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും എത്തിച്ച ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും ഫയര്‍ ഫോഴ്സും അനസ്റ്റിന് അഭിനന്ദനം അറിയിച്ചാണ് മടങ്ങിയത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി കൃഷി ജില്ലയില്‍
കൊല്ലം: മരച്ചീനിയുടെ നാട്ടുരുചി പെരുമയിലാണ് കൊല്ലം. കൃഷി വകുപ്പിന്റെ പരിശ്രമങ്ങള്‍ കൊല്ലത്തെ മരച്ചീനിയുടെ തലസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ്. 10488.83 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിലൂടെ 391224 ടണ്‍ മരച്ചീനിയാണ് ജില്ലയിൽ ഉദത്പാദിപ്പിക്കപ്പെടുന്നത്. ചടയമംഗലം, കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരച്ചീനിയും കിഴങ്ങുവര്‍ഗങ്ങളും കൃഷിചെയ്ത് വരുന്നത്. കൊല്ലത്തിന്റെ ഭൂപ്രകൃതി അനുസരിച്ചുള്ള വെട്ടുകല്‍ മണ്ണ്, മണല്‍കലര്‍ന്ന മണ്ണ്, നീര്‍വാര്‍ച്ചയുള്ള മണ്ണ്, നല്ല ചൂടും സൂര്യപ്രകാശവുമുള്ള കാലാവസ്ഥ - മരച്ചീനിവിളവിന് തികച്ചും അനുയോജ്യമെന്നാണ് കാർഷിക വിദഗ്ധർ പറയുന്നത്. എച്ച്165, എം - 4, ശ്രീഹര്‍ഷ, ശ്രീവിജയ, ശ്രീ വിശാഖം തുടങ്ങിയ മരച്ചീനി ഇനങ്ങളാണ് കൂടുതലായും കൃഷിചെയ്യപ്പെടുന്നത്. ഉല്പാദനശേഷിയുള്ള സങ്കരയിനം മരച്ചീനിയായ എച്ച്165 ആവട്ടെ എട്ടു മുതൽ ഒൻപത് മാസത്തിനുള്ളില്‍ പാകമാകും. 33 മുതല്‍ 38 ടണ്‍ വരെയാണ് വിളവ്. 10 മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്നതാണ് എം - 4 ഇനത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നിലുള്ളത്. മരച്ചീനി ഇനമായ ശ്രീഹര്‍ഷ 10 മാസത്തിനുള്ളില്‍ പാകമാകുന്നവയും ഒരു ഹെക്ടറില്‍ നിന്ന് 35 മുതല്‍ 40 ടണ്‍ വരെ വിളവെടുക്കാന്‍ കഴിയുന്നവയുമാണ്. ശ്രീ വിജയയില്‍ സയനൈഡിന്റെ അളവ് വളരെ കുറവാണ്. 25 മുതല്‍ 28 ടണ്‍ വരെ ഒരു ഹെക്ടറില്‍ വിളവെടുക്കാന്‍ കഴിയുന്നതും പ്രത്യേകതയാണ്. അത്യുത്പാദനശേഷിയുള്ളതും 10മാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്നതുമായ മരച്ചീനിയിനമാണ് ശ്രീവിശാഖം. മൊസൈക് രോഗത്തെ അതിജീവിക്കാന്‍ അവക്ക് ശേഷിയുണ്ട്. 35 മുതല്‍ 36 ടണ്‍ വരെ ഒരു ഹെക്ടറില്‍ നിന്നും വിളവ് ലഭിക്കും. ചെറുകിട കര്‍ഷകര്‍ മുതല്‍ കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പുകള്‍ വരെയുള്ളവരാണ് മരച്ചീനികൃഷിയില്‍ ഏര്‍പ്പെടുന്നത്. ഒരു ഹെക്ടറിലെ കൃഷിയില്‍നിന്ന് ഏകദേശം ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ ലാഭമാണ് ലഭ്യമാകുന്നത്. മരച്ചീനിയുടെ മൂല്യവര്‍ധിത സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുമുണ്ട്. ചിപ്സ്, മാവ്, സ്റ്റാര്‍ച്ച്, പായസം മിക്സ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, അനിമല്‍ഫീഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കപ്പപ്പൊടി, കപ്പമുറുക്ക്, കപ്പഉപ്പേരി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും വിറ്റുവരവുണ്ട്. ചേനയില്‍ നിന്ന് ചിപ്സ്, അട, മാവ്, റെഡി ടു കുക്ക് ചേന എന്നിവയും ചേമ്പില്‍ നിന്ന് ചിപ്സ്, മധുരക്കിഴങ്ങില്‍ നിന്ന് ചിപ്സ് എന്നിവയും വ്യത്യസ്ത രുചികളായെത്തുന്നു. വരുമാനത്തിനൊപ്പം സ്ത്രീ ശാക്തീകരണവും സ്വയംതൊഴില്‍ അവസരങ്ങളും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിർമാണം ഉറപ്പാക്കുന്നു. മരച്ചീനി കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് സബ്സിഡി, കുടുംബശ്രീ പരിശീലനത്തോടൊപ്പം സാമ്പത്തിക പിന്തുണയും നിര്‍മാണ പരിശീലനങ്ങളും നല്കി വരുന്നുണ്ട്. കുറഞ്ഞചെലവില്‍ കൃഷിചെയ്യാന്‍ കഴിയുന്നതിനോടൊപ്പം മികച്ചവരുമാനവും ലഭിക്കുന്നത് കൊണ്ടാണ് കൂടുതല്‍ പേരും മരച്ചീനി കൃഷിയിലേക്ക് കടക്കുന്നത് എന്നാണ് അനുഭവസാക്ഷ്യങ്ങള്‍. 2835 ഹെക്ടര്‍ സ്ഥലത്താണ് ഇതര കിഴങ്ങുവര്‍ഗവിളകളുടെ കൃഷി. നാളികേരം, വാഴ, പച്ചക്കറി, സുഗന്ധവിളകള്‍, ഫലവൃക്ഷവിളകള്‍ തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. ചേന, ചേമ്പ്, കാച്ചില്, കൂവ, മധുരക്കിഴങ്ങ്, നനകിഴങ്ങ് തുടങ്ങിയവയും കൃഷിപട്ടികയിലുണ്ട്. ശ്രീകീര്‍ത്തി, ശ്രീരൂപ, ശ്രീപ്രിയ, ഇഛ1 എന്നീ ഇനങ്ങളിലുള്ള ചേന വർഗങ്ങളും കൂടുതലായുണ്ട്. ചേന കൃഷിയിലും മുന്നിലാണ് കൊല്ലം. കുറഞ്ഞ കൃഷിചെലവും നല്ലവരുമാന സാധ്യതയുമുള്ള ചേമ്പിനങ്ങളായ താമരചേമ്പ്, മഞ്ഞപ്പന്‍, ശ്രീരശ്മി തുടങ്ങിയവയാണ് കൂടുതലും. പുനലൂര്‍, കൊട്ടാരക്കര, അഞ്ചല്‍, ആര്യങ്കാവ്, കുണ്ടറ, പത്തനാപുരം, എന്നിവിടങ്ങളിലായി ശ്രീരൂപ, ലോക്കല്‍ പര്‍പ്പിള്‍ എന്നീ കാച്ചില് ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഇളമ്പല്‍, ചാത്തന്നൂര്‍, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിമിതമായി കൃഷി ചെയ്യപ്പെടുന്ന നനക്കിഴങ്ങിന്റെ ശ്രീലത, ശ്രീകല തുടങ്ങിയ ഇനങ്ങളാണ് ജില്ലയിലുള്ളത്. ശ്രീഅരുണ്‍, ശ്രീകനക, ശ്രീവരുണ്‍ തുടങ്ങിയ മധുരക്കിഴങ്ങിനങ്ങളും കൃഷി ചെയ്തുവരുന്നു. വിറ്റാമിന്‍ എ യുടെയും ആന്റിഓക്സിഡന്റുകളുടെയും ഉറവിടമായ മധുരക്കിഴങ്ങില്‍ നിന്നും പല മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കുന്നുണ്ടെന്ന് ജില്ലാ കൃഷി ഓഫീസര്‍ എം. എസ്. അനീസ പറഞ്ഞു.
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
അഞ്ചല്‍ : അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ അഞ്ചല്‍ സിവില്‍ സ്റ്റേഷന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് തീ പിടിച്ചത്. തൊട്ടുപിന്നാലെ ബൈക്കില്‍ എത്തിയ അഞ്ചല്‍ സ്വദേശി അനസ്റ്റിൻ ബസില്‍ നിന്നും ഡീസല്‍ ചോരുന്നതായി കാണുകയും ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരോടു വിവരം പറയുകയും ചെയ്തത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. ബസിന്റെ മുന്‍വശത്ത് നിന്നും വലിയരീതിയില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരെ ഇറക്കി തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും ഫയർ എക്സ്റ്റിംഗ്വിഷർ എടുത്തു തീ കെടുത്തുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ അനസ്്റ്റിൻ ബസിലെ തീ കെടുത്തി അപകടാവസ്ഥ ഒഴിവാക്കി. ബസിലെ യാത്രക്കാരെ പിന്നീട് മറ്റൊരുബസില് കയറ്റി വിടുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പോലീസും അനസ്റ്റിനെ അഭിനന്ദിച്ചാണ് മടങ്ങിയത്. പെട്രോള്‍ പമ്പുൾപ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് യുവാവിന്റെ അവരോചിതമായ ഇടപെടീലില്‍ ഒഴിവായത് വന്‍ദുരന്തമാണ്.
ലാബിന്റെ അവസ്ഥ ദയനീയം; ചവറ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വലയുന്നു
ചവറ: ലാബ് സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ചവറ ശങ്കരമംഗലം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വലയുകയാണ്. അടിയന്തരമായി കെട്ടിടങ്ങൾ ഉൾപ്പെടെ ലാബ് സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്താൻ ഇടപെടൽ ഉണ്ടാവണമെന്നാണ് പിടിഎയും രക്ഷിതാക്കളും വിദ്യാർഥികളും ഒരുപോലെ ആവശ്യപ്പെടുന്നത്.രണ്ടായിരത്തി ഒരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ലാബുകളുടെ അവസ്ഥ വളരെ ദയനീയമാണ്. സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചിട്ട് 25വർഷം പിന്നിടുമ്പോൾ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വളരെ പിന്നിലാണ്. കെട്ടിടവും ഓഡിറ്റോറിയവും നിർമിക്കുന്നതിനു സർക്കാർ ഫണ്ടുകൾ അനുവദിച്ചതല്ലാതെ ഒന്നും യഥാർഥ്യമായില്ല. ഹൈവേ വികസനത്തിനായി സ്ഥലം ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരമായി അനുവദിച്ച തുക ഉപയോഗിച്ച് നിർമിക്കേണ്ട ക്ലാസ് മുറികളും ചുറ്റുമതിലും അനുബന്ധ പ്രവർത്തനങ്ങളും എങ്ങും എത്താത്ത അവസ്ഥയിലാണുള്ളത്. ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകർക്ക് ആവശ്യത്തിന് അനുസരിച്ചുള്ള സ്റ്റാഫ്മുറിപോലും ഇല്ല. അധ്യാപകർ ഇപ്പോൾ കാലപ്പഴക്കമുള്ള റൂമിൽ വേണ്ടത്ര സ്ഥലസൗകര്യം ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. ക്ലാസ് മുറികളുടെ അപര്യാപ്തതയും ഉണ്ട്. ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടുകൾ വിദ്യാഭ്യാസ മേഖലക്ക് കൂടുതലായി വിനിയോഗിക്കണം എന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിന് കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ബോട്ടണി, മാത്സ് എന്നിങ്ങനെയാണ് ലാബ് ആവശ്യം. അടിയന്തര പ്രാധാന്യത്തോടുകൂടി ലാബ് സൗകര്യം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ ജനപ്രതിനിധികളിൽ നിന്നും ഉണ്ടാകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. ലാബ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ചവറ കെഎംഎംഎൽ, ഐ ആർ ഇ കമ്പനികളിൽ നിന്നും വേണ്ടത്ര സഹായങ്ങൾ ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് പിടിഎ പ്രതിനിധികൾ ആവശ്യപ്പെട്ടു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും വൻ പരാജയം: വി.എസ്. ശിവകുമാര്‍
കൊല്ലം: ഉന്നത വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലകളിലും സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് കെപിസിസി രാഷ്്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാര്‍. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല കുട്ടിച്ചോറാക്കി. സര്‍വകലാശാലകളിലും സര്‍ക്കാര്‍ കോളജുകളിലും നാഥനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിമുക്കിലും അഞ്ചാലുംമൂട്ടിലും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശിവകുമാര്‍.പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്തിനാണ് ഈ ദുര്‍ഗതി. കേരള സര്‍വകലാശാലയില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ സമാനതകളില്ലാത്തതാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടത്തി െ ന്റ ഇരകളാക്കപ്പെടുന്ന ദുര്‍വിധിയാണ് ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത്. ഈ അനിശ്ചിതാവസ്ഥ മൂലം കുട്ടികള്‍ കൂട്ടത്തോടെ കേരളം വിട്ടു പോവുകയാണ്. മിക്ക കോളജുകളിലും ഡിഗ്രി, പിജി ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. കീം പരീക്ഷയിലെ അനിശ്ചിതാവസ്ഥ മൂലം പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനവും അവതാളത്തിലായെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. അഡ്വ. എ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എസ്. വിപിന ചന്ദ്രന്, എന്‍. ഉണ്ണികൃഷ്ണന്, ആദിക്കാട്ട് മധു, അന്‍സാര്‍ അസീസ്, വാളത്തുങ്കല്‍ രാജഗോപാല്‍, ആനന്ദ് ബ്രഹ്മാനന്ദ്, ബ്ലോക്ക് ഭാരവാഹികളായ എം.നാസര്‍, പാലത്തറ രാജീവ്, കെ.ബി ഷഹാല്‍, സലീം, ബൈജു ആലുംമൂട് എന്നിവര്‍ പ്രസം ഗിച്ചു.
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരാഴ്ച മുൻപ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് വനത്തിലേക്ക് ഓടിയൊളിച്ച ഭർത്താവിനെ കുളത്തുപ്പുഴ പോലീസ് ആലുവയിൽ നിന്ന് പിടികൂടി. വില്ലുമല കുളബി വയലിറക്കത്ത് വീട്ടിൽ ശാലിനി (25) യെ കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ ഭർത്താവ് വർക്കല പ്ലാവിള വീട്ടിൽ ഇസ്മായിൽ( 33) നെയാണ് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്. കുളത്തൂപ്പുഴ പോലീസ് ഇൻസ്പെക്്ടർ ബി.അനീഷ്, എസ്ഐ വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്ത്, സിപിഒ മാരായ അനീഷ്, സുബിൻ സജി, എന്നിവരുടെ പോലീസ് സംഘമാണ് പ്രതിയെ ആലുവയിൽനിന്നും പിടികൂടിയത്. കാപ്പ കേസിൽ ആറുമാസം ജയിലിൽ കിടന്നിട്ടുള്ള ഇസ്മായിലിന്റെ പേരിൽ കോഴിക്കോട് നടക്കാവ് വർക്കല, സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നു കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. വൈദ്യ പരിശോധന ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യും.
അർധവൃത്താകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ച് ചോഴിയക്കോട് ഗവ.മോഡൽ റിസഡൻഷ്യൽ സ്കൂൾ
കുളത്തൂപ്പുഴ : ചോഴിയക്കോട് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ‘സ്ഥാനാർഥി ശ്രീക്കുട്ടൻ'എന്ന സിനിമയിലെ രംഗങ്ങളെ പ്രചോദനമാക്കി അർധവൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അതിനാൽ തന്നെ ഇപ്പോൾ ഇവിടെ ഫ്രണ്ട് ബെഞ്ചില്ല. ബാക്ക് ബെഞ്ചുമില്ല. എല്ലാവരും മുൻ നിരയിൽ. മാറ്റങ്ങൾക്കൊത്ത് ഗവൺമെനന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളും മാറുകയാണ്. ആദ്യം ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ ബാച്ചിലാണ് യു ആകൃതി ക്ലാസ് നടപ്പിലാക്കുന്നത്. വിദ്യാർഥികൾ ഏറെ താത്പര്യത്തോടെയാണ് ഈ വൈറൽ ക്ലാസ് മുറികളെ സ്വീകരിച്ചത്. ഹയർ സെക്കൻഡറി അധ്യാപകരായ എച്ച്. ഹസൈൻ, പി.ശ്രീജിത്ത്, ടി.ജി.സിമി, അജ്ഞിമ തുളസീധരൻ, തസ്നീ ജമാൽ, കൃപ കെ.നായർ എന്നിവർ നേതൃത്വം നൽകി.
അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാംസ്ഥാനം നേടി: മന്ത്രി വി.ശിവൻകുട്ടി
കൊല്ലം: ദേശീയതലത്തിൽ വിദ്യാഭ്യാസ മേഖലയുടെ മികവ് പരിശോധിക്കാൻ നടത്തിയ അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാം സ്ഥാനം നേടിയെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചടയമംഗലം കോട്ടുക്കൽ ഗവ. എൽപിഎസ് സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. രാജ്യത്ത് തന്നെ മാതൃകയാകുന്ന തരത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഉയർച്ച. സംസ്ഥാനത്ത് ഓരോ രണ്ട് കിലോമീറ്റർ കൂടുമ്പോഴും സ്കൂളുകൾ കാണാൻ കഴിയും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാൻ സർക്കാർ തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തി വരുന്നുവെന്ന് മന്ത്രി പറഞ്ഞു. എൽപിഎസ് കോട്ടുക്കൽ സ്കൂൾ പ്രധാന അധ്യാപിക എസ്.ഷാനിസ പദ്ധതി അവതരിപ്പിച്ചു. ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി.അമൃത, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിധ്യാദരൻ, ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, ജില്ലാപഞ്ചായത്തംഗം അഡ്വ. സാം.കെ. ഡാനിയൽ എന്നിവർ പങ്കെടുത്തു.
കുലശേഖരപുരം പഞ്ചായത്തിൽ 423 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറി
കൊല്ലം: കുലശേഖരപുരം പഞ്ചായത്തിലെ പുതുതായി പണികഴിപ്പിച്ച 423 ഭവനങ്ങളുടെ താക്കോൽ കൈമാറ്റ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർ വഹിച്ചു. പഞ്ചായത്തിൽ പദ്ധതി പ്രകാരം 650 വീടുകൾ നിർമിച്ചു. കേരളത്തിൽ ലൈഫ് മിഷനിലൂടെ നാലേമുക്കാൽ ലക്ഷം ഭവനങ്ങൾ പണികഴിപ്പിച്ചു. മറ്റ് ഭവന പദ്ധതികളിലൂടെയും വീടുകൾ നിർമിച്ചു നൽകുകയാണ്. വീടുകളോടൊപ്പം വിദ്യാഭ്യാസ മേഖലയിൽ മികച്ച പശ്ചാത്തല സൗകര്യം സർക്കാർ ഒരുക്കുന്നു. മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള ആശുപത്രികൾ, മികച്ച റോഡുകൾ ഒപ്പം കൂടുതൽ തൊഴിൽ അവസരങ്ങളുമായി പുതിയ സംരംഭങ്ങളും ഫാക്്ടറികളും ഉയരുകയാണ്. സാധാരണ രോഗികൾക്ക് താങ്ങായ കാരുണ്യ പദ്ധതിയിലൂടെ കഴിഞ്ഞവർഷം ഏഴു ലക്ഷം ഹാർട്ട് ഓപ്പറേഷൻ നടത്തി. പദ്ധതിക്കായി 400 കോടി രൂപ ചെലവായെന്നും മന്ത്രി പറഞ്ഞു.സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷതവഹിച്ചു. കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, പഞ്ചായത്ത് അംഗങ്ങൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ദേശീയപാതയിലെ അപാകത: വികസന സമിതിയുടെ ധർണ ജനകീയ പ്രതിഷേധമായി
ചാത്തന്നൂർ :വികസന സമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ തിരുമുക്കിൽ നടത്തിയ ധർണ ശക്തമായ ജനകീയ പ്രതിഷേധമായി മാറി. തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ പുനർനിർമ്മിക്കുക, പരവൂർ, കൊട്ടിയം ഭാഗങ്ങളിൽ നിന്ന് എത്തുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചാത്തന്നൂർ വികസന സമിതി തിരുമുക്കിൽ ജനകീയ ധർണ സംഘടിപ്പിച്ചത്.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും, യുവജന വിദ്യാർഥി, മഹിളാ പ്രസ്ഥാനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ജനകീയ ധർണ നടന്നത്. ചാത്തന്നൂരിലെ വ്യാപാര സ്ഥാപനങ്ങൾ ഉച്ചക്ക് ശേഷം അടച്ചിട്ട് വ്യാപാരി വ്യവസായികൾ ചാത്തന്നൂരിൽ നിന്നും പ്രകടനമായെത്തി ധർണയിൽ പങ്കാളികളായി. വിവിധ ട്രേഡ് യൂണിയൻ സംഘടനകളും പ്രകടനമായെത്തി ധർണയിൽ പങ്കെടുത്തു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ധർണ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സേതുമാധവൻ, ഏരിയാ സെക്രട്ടറി പി.വി.സത്യൻ,സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ആർ, ദിലീപ് കുമാർ, ബിജെപി സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി.അനിത്ത്കുമാർ, കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ, ആർഎസ്പി ജില്ലാ കമ്മിറ്റിയംഗം പ്ലാക്കാട് ടിങ്കു, ചാത്തന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ദിജു, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി രാജൻ കുറുപ്പ്, വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് ജയചന്ദ്രൻ, ജോൺ ഏബ്രഹാം, ബി.ജെപി ചാത്തന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാംരാജ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മലാ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീർ,സമരസമിതി കൺവീനർ കെ.കെ.നിസാർ, വികസന സമിതി കൺവീനർ ജി.പി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. റോട്ടറിക്ലബ്, വൈഎംസിഎ, ചാത്തന്നൂർ ആർട്ട്, ഇപ്ട, പ്രവാസി സംഘം, പ്രവാസി ഫെഡറേഷൻ, ഗുരുധർമ്മ പ്രചാരണ സഭ തുടങ്ങി നിരവധി സംഘടനകൾ ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ടായിരുന്നു.
ബിജെപിയും സിപിഎമ്മും നയം വ്യക്തമാക്കണം: പി.രാജേന്ദ്ര പ്രസാദ്
ചാത്തന്നൂർ : ദേശീയപാത പുനർ നിർമാണത്തിലെ അപാകതകൾ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും നയം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്. അപാകത പരിഹരിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ തിരുമുക്കിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദേശീയപാതയിൽ തിരുമുക്ക് ജംഗ്ഷനിൽ നിലവിൽ നിർമിച്ച അശാസ്ത്രീയമായ അടിപ്പാതയ്ക്ക് സമാന്തരമായി മുപ്പത് മീറ്റർ വീതിയിൽ ആകാശപാത നിർമിക്കുക, ഓയൂർ-ഇത്തിക്കര റോഡിൽ ദേശീയപാതയിൽ അടിപ്പാത നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിന് കോൺഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷത വഹിച്ചു.കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, കെപിസിസി അംഗം നെടുങ്ങോലം രഘു, പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ലത മോഹൻദാസ്, ഡിസിസി ഭാരവാഹികളായ എൻ.ഉണ്ണികൃഷ്ണൻ, എസ്.ശ്രീലാൽ, പി.പ്രദീഷ്കുമാർ, എ. ഷുഹൈബ്, സുഭാഷ് പുളിക്കൽ, സിസിലിസ്റ്റീഫൻ, കെപിസിസി നിർവാഹക സമിതി മുൻ അംഗംഎൻ.ജയചന്ദ്രൻ, കെപിഎസ്്ടിഎ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ്കുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ.ഷെരീഫ്, കെ.ബിനോയി, ടി.എം ഇക്ബാൽ, എസ്.വി. ബൈജുലാൽ, വിഷ്ണു കല്ലുവാതുക്കൽ, ആർ.ഡി ലാൽ, രാധാകൃഷ്ണപിള്ള, സുനിൽകുമാർ, ബിനുകുമാർ,സുരേഷ് ഉണ്ണിത്താൻ, യുഡിഎഫ് നേതാക്കളായ പാരിപ്പള്ളി വിനോദ്, സജി സാമുവൽ, ടി.പ്രസന്നൻ മാസ്റ്റർ, ഹക്കിം പരവൂർ, വരിഞ്ഞം സുരേഷ് ബാബു, സി.ആർ അനിൽകുമാർ, സുധീർ ചെല്ലപ്പൻ കൊട്ടിയം ആർ.സാജൻ, ഷീലബിനു പോഷക സംഘടന ബ്ലോക്ക് പ്രസിഡന്റ ുമാരായ കല്ലുവാതുക്കൽ അജയകുമാർ, ബോബൻ പൂയപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ ഒൻപതിന് തിരുമുക്ക് ജംഗ്ഷനിൽ നടന്ന ജനകീയ പ്രതിഷേധ കൂട്ടായ്മയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത്, നഗരസഭ കൗൺസിലർ ഖദീജ, പഞ്ചായത്ത് അംഗങ്ങളായ രാജു ചാവടി, ഷൈനി ജോയി, കെ.ഇന്ദിര, സുബി പരമേശ്വരൻ, ഷൈജു ബാലചന്ദ്രൻ, പ്രമീള ഡയനീഷ്യ റോയ്സൺ, തുടങ്ങിയവർ നേതൃത്വം നൽകി.
നൂതന മാർഗങ്ങളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കും:മന്ത്രി
കൊല്ലം: ആധുനിക രീതികളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ. കുഴിത്തുറ സർക്കാർ ഫിഷറിസ് ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലര കോടി രൂപ ചിലവിലാണ് കെട്ടിടം നിർമിച്ചത്. തീരദേശ സംരക്ഷണത്തിനായി ബഡ്ജറ്റിൽ 100 കോടി രൂപ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി വകയിരുത്തി. ജിയോ ട്യൂബ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ തീര മേഖലയിൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു.സി. ആർ. മഹേഷ് എം എൽ എ അധ്യക്ഷനായി. എംപി കെ.സി. വേണുഗോപാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ വിദ്യാർഥികൾക്ക് അനുമോദനം അറിയിച്ചു. മത്സ്യഫെഡ് ചെയർമാൻ റ്റി .മനോഹരൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിരുദ്ധൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ അഭിലാഷ്, കുഴിത്തുറ സ്കൂൾ ഹെഡ്മിസ്ട്രസ് എൽ. ഗീത, പിടിഎ പ്രസിഡന്റ് എൻ. ബിനു മോൻ, പഞ്ചായത്ത് മെമ്പർമാരായ ആർ.രമ്യ, പി.ലിജു, പ്രജിത്ത് വാമനൻ, പ്രസീതകുമാരി, കരുനാഗപ്പള്ളി എ ഇ ഒ ആർ. അജയകുമാർ, കുഴിത്തുറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ. പ്രീത, സംഘടനാ പ്രതിനിധികൾ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
മൈലക്കാട് യുപിഎസിൽ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തി െന്റ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൈലക്കാട് പഞ്ചായത്ത് യു പിഎസിൽ ഈ അധ്യയന വർഷത്തെ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. ‘പ്രഥമ ഭക്ഷണം പ്രഭാത ഭക്ഷണം പോഷക ഭക്ഷണം' എന്ന ലക്ഷ്യത്തോട് കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. വിശപ്പുരഹിതമായ വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കുന്നതിന് കഴിഞ്ഞ മൂന്ന് വർഷമായി പദ്ധതി നടപ്പാക്കുന്നുണ്ട്. പിടിഎ പ്രസിഡന്റ്സുനിൽ ഡ്രീംസി െന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്തംഗം പ്ലാക്കാട് ടിങ്കു പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി.എസ്. ആദർശ്, സ്റ്റാഫ് സെക്രട്ടറി എം.നൗഫൽ, ഗീതു രത്നാകരൻ, രഞ്ജിത.ജെ. പൈ, ജ്യോതി ലക്ഷ്മി, റസാനത്ത് ബീവി, സൗമ്യകൃഷ്ണൻ, സുമ എന്നിവർ പ്രസംഗിച്ചു.
ബ്രൂക്ക് ഇന്റർനാഷണലി െ ന്റ അഭിമാനം വാനോളം ഉയർത്തി സ്വാതികൃഷ്ണ ഇനി പൈലറ്റ്
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റ ർനാഷണൽ സ്കൂളി െന്റ അഭിമാനം വാനോളം ഉയർത്തി സ്വാതികൃഷ്ണ ഇനി പൈലറ്റാവും. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ആദ്യാക്ഷരം കുറിക്കുകയും 2011 മുതൽ 2023 കാലയളവിൽഎൽ കെ ജി മുതൽ പത്താം ക്ലാസ് വരെ തുടർച്ചയായി പഠിക്കുകയും ചെയ്ത സ്വാതികൃഷ്ണ ഭാരത സർക്കാരി െന്റ കൊമേഴ്സ്യൽ പൈലറ്റ് പ്രവേശന പരീക്ഷയിൽ പന്ത്രണ്ടാം റാങ്കോടെ തെരഞ്ഞെടുക്കപ്പെട്ടു. കിടങ്ങയം നോർത്ത് കുമ്പഴത്തറ ഭവനത്തിൽ കൃഷ്ണകുമാറി െ ന്റയും ശശികലയുടെയും മൂത്ത മകളാണ് സ്വാതികൃഷ്ണ. ബ്രൂക്കിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്ണനന്ദ സഹോദരിയാണ്.
തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകി; ദേശീയപാത അഥോറിറ്റിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം
കൊല്ലം : ദേശീയപാതാ നിർമാണത്തിനിടെ വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമല്ലാതാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനു തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകിയ ദേശീയപാതാ അഥോറിറ്റിക്ക് മനുഷ്യാവകാശ കമ്മീഷ െ ന്റ വിമർശനം. കമ്മീഷനിൽ റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ അംഗം വി. ഗീത ദേശീയപാതാ അഥോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് മുന്നറിയിപ്പ് നൽകി. കഴക്കൂട്ടം-ചേർത്തല ദേശീയപാതാ നിർമാണത്തി െ ന്റ ഫലമായി വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമല്ലാതായെന്ന പരാതിയിൽ കമ്മീഷൻ സ്ഥലം പരിശോധിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കമ്മീഷൻ ആവശ്യപ്പെട്ട സ്ഥലവും വീടുമല്ല അഥോറിറ്റി പരിശോധിച്ചത്. ഇക്കാര്യം പരാതിക്കാരിയായ പാരിപ്പിള്ളി കടമ്പാട്ടുകോണം സ്വദേശിനി പി. സൈന കമ്മീഷനെ അറിയിക്കുകയായിരുന്നു. തുടർന്ന് രേഖകൾ പരിശോധിച്ച് കമ്മീഷൻ പരാതിക്കാരിയുടെ വാദം ശരിയാണെന്ന് മനസിലാക്കി. ശരിയായി പരിശോധിക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് കമ്മീഷൻ ഉത്തരവിൽ തുടർന്ന് നിരീക്ഷിച്ചു. കൊല്ലം ജില്ലാ കളക്ടറോട് ഇക്കാര്യം പരിശോധിച്ച് തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ ഇതോടെ നിർദേശിച്ചു.ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായുള്ള ഭൂമിയല്ല തന്റേതെന്നും എന്നിട്ടും മതിൽ പൊളിച്ചെന്നും പരാതിക്കാരി അറിയിച്ചിരുന്നു. സംരക്ഷണ ഭിത്തി നിർമിക്കാനായി മാന്തിയ മണ്ണ് ത െ ന്റ മുറ്റത്തിട്ട ശേഷം ജോലിക്കാർ മടങ്ങി. മഴക്കാലമായതോടെ ചെളി നിറഞ്ഞ് മുറ്റം ഉപയോഗശൂന്യമായി. ഒന്നരവർഷമായി തനിക്ക് കാർ വീട്ടിൽ കയറ്റാനും ഇറക്കാനും കഴിയുന്നില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. എന്നാൽ പരാതിക്കാരിയുടെ എല്ലാ വിഷയങ്ങളും പരിഹരിച്ചതായാണ് അതോറിറ്റി കമ്മീഷനെ തെറ്റായി അറിയിക്കുന്നത് ഉപയോഗ ശൂന്യമായ രണ്ടു സെന്റ് സ്ഥലത്തി െ ന്റ നഷ്ടപരിഹാരമോ ഇല്ലെങ്കിൽ മണ്ണിടിഞ്ഞ് വീണ് വീടിന് തകരാർ സംഭവിക്കാത്തവിധത്തിൽ സുരക്ഷാഭിത്തി നിർമിച്ച് ഗതാഗതയോഗ്യമായ വഴി സൗകര്യം ഒരുക്കിതരണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
നോര്‍ക്ക റൂട്സിന്റെ ശില്പശാല ഇന്ന് കരുനാഗപ്പള്ളിയിൽ
കൊല്ലം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെ ന്റ ും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ഇന്ന് കരുനാഗപ്പള്ളിയില്‍ നടക്കും. ശില്പശാലയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവർ രാവിലെ 9.30 ന് ശില്പശാല നടക്കുന്ന ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എത്തിച്ചേരേണ്ടതാണ്. താത്പര്യമുള്ള പ്രവാസികൾക്ക് രാവിലെ വേദിയിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് ഹെൽപ്പ് ഡെസ്ക്കിലെ 0471-2329738, 8078249505 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ചെമ്മന്തൂർ സെന്റ് ജോൺസ് പള്ളിയിൽ ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് 20ന്
പുനലൂർ: ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി 20 ന് രാവിലെ 8.30ന് പള്ളിയിൽ വച്ച് ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് നടത്തും. മാനവശേഷി വകുപ്പി െ ന്റ യും ഇടവക മാനേജിംഗ് കമ്മിറ്റിയുടെയും ഇടവക യുവജന പ്രസ്ഥാനത്തി െ ന്റയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. റിസോഴ്സ് പേർസൺ എച്ച്ആർഡി വകുപ്പ് മേധാവി തോമസ്.വി. ജോൺ, സെന്റ് ഗ്രിഗോറിയോസ് കോളജ് അധ്യാപകനായ പ്രഫ.ഡോ. സുമൻ അലക്സാണ്ടർ, റിട്ട. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അഡ്വ. ജേക്കബ്.സി.ജോൺ എന്നിവർ ക്ലാസുകൾ നയിക്കുമെന്ന് ഇടവക വികാരി ഫാ.സാജൻ തോമസ്, ട്രസ്റ്റി ജി. കുഞ്ഞപ്പൻ, സെക്രട്ടറി ജേക്കബ് ജോർജ്, ജൂബിലി ജനറൽ കൺവീനർ ഒ. ഡാനിയേൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.എസ്.തോമസ് എന്നിവർ അറിയിച്ചു.
മഹാത്മാഗാന്ധി കുടുംബസംഗമം ഇന്ന്
ചവറ: തേവലക്കര കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയ്ക്കൽ പത്തൊമ്പതാം വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഇന്ന് നടക്കും. രാവിലെ 11.30ന് സ്വാതന്ത്ര്യ സമര സേനാനി ബാരിസ്റ്റർ എ. കെ. പിള്ള നഗറിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും. ചടങ്ങിൽ വാർഡ് പ്രസിഡന്റ് ഐ. വഹാബ് അധ്യക്ഷനാകും. മുഖ്യപ്രഭാഷണം കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ് നിർവഹിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വിഷ്ണു വിജയൻ അനുമോദിക്കും. ഉമ്മൻചാണ്ടി ധനസഹായ വിതരണം കോൺഗ്രസ് ചവറ ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പാലയ്ക്കൽ ഗോപൻ, ആർ. രാധാകൃഷ്ണപിള്ള, ഐ. വഹാബ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ അവാർഡുകൾ നൽകി
കൊല്ലം : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മണ്ണാണിക്കുളം എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ശാഖാങ്കണത്തിൽ വിദ്യാഭ്യാസ അവാർഡുകൾ നൽകി ആദരിച്ചു. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും, രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ചികിത്സാ സഹായവും കൈമാറി. 100 വയസ്് പൂർത്തിയായ ചെറുകുളത്ത് വനജാക്ഷിയെ പൊന്നാട അണിയിച്ചു ആദരിച്ചു. ശാഖാ പ്രസിഡന്റ് ഉമയനല്ലൂർ തുളസീധരൻ അധ്യക്ഷത വഹിച്ചു. ആർ.ഗിരിപ്രസാദ്, എസ്.സജിത്ത്, വരദഭാനു, ശാഖാ സെക്രട്ടറി കെ.ആർ.ശ്രീകുമാർ, രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് സ്വാഗതം ചെയ്തു
കൊല്ലം : യെമൻ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ കേരള പ്രവാസി വെൽഫയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ. എസ്. വിജയനും, നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. റോൾഡൺ ജേക്കബും സ്വാഗതം ചെയ്തു. നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ലോകസമൂഹത്തെയും, ഇന്ത്യാ ഗവണ്മെന്റിനെയും, കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെയും സംഘടന ശ്ലാഘിച്ചു. നിമിഷ പ്രിയയുടെ മോചനം ഉടൻ ഉണ്ടാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.
അരിവിഹിത നിഷേധം; എഐവൈഎഫ് മാർച്ച് നടത്തി
കൊല്ലം: ഓണത്തിനുള്ള അരിവിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം എഫ്സിഐ ഗോഡൗണിലേക്ക് മാർച്ച് നടത്തി. സിപിഐ കൊല്ലം ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം കെ. ഡാനിയൽ മാർച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരി െ ന്റ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുന്ന കേരളത്തോടുള്ള അവഗണനയുടെ ഭാഗമാണ് കേരളത്തി െന്റ ദേശീയ ഉത്സവമായ ഓണത്തിന് ലഭ്യമായിരുന്ന അരി വിഹിതം നിഷേധിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. വിനീത വിൻസന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. എസ്. നിധീഷ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ, ജില്ലാ പ്രസിഡ ന്റ് ശ്രീജിത്ത് സുദർശനൻ, എഐവൈഎഫ് നേതാക്കളായ യു. കണ്ണൻ, ആർ. ശരവണൻ, ആർ. ഷംനാൽ, ശ്യാംരാജ്, എന്നിവർ പ്രസംഗിച്ചു. ചിന്നക്കട എംഎൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ എക്സി. അംഗങ്ങളായ ഡി.എൽ.അനുരാജ്, പ്രിജി ശശിധരൻ, ഹരീഷ്, രാജിലാൽ, എം. ബി. നസീർ, വി.ആർ. ആനന്ദ്, എസ്. എസ്. കണ്ണൻ എന്നിവർ നേതൃത്വം നൽകി.
ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവര്‍ണര്‍ - സര്‍ക്കാര്‍ തര്‍ക്കം കുളമാക്കി: വി.ഡി.സതീശന് എംഎൽഎ
കൊല്ലം: നിസാര പ്രശ്നങ്ങളുടെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ അപകടകരമായ അവസ്ഥയിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പല ഡിഗ്രി കോഴ്സുകള്‍ക്കും ഇപ്പോള്‍ വിദ്യാര്‍ഥികളില്ലാത്ത അവസ്ഥയാണ്. പല സര്‍ക്കാര്‍ കോളജുകളിലും പ്രിന്‍സിപ്പല്‍മാരില്ല. പല പി.ജി കോഴ്സുകളും റദ്ദാക്കി. 13 സര്‍വകലാശാലകളില്‍ 12 സ്ഥലത്തും താല്‍ക്കാലിക വി.സിമാരാണ്. കേരള സര്‍വകലാശാലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി എന്തൊക്കെയാണ് നടക്കുന്നത്. ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ല. ഹാള്‍ വാടകയ്ക്ക് നല്‍കിയതി െ ന്റ പേരിലാണ് ഈ ബഹളങ്ങളൊക്കെ നടക്കുന്നത്. 2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല.കൊല്ലത്ത് മാധ്യമങ്ങളോട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി സൗഹൃദസംവിധാനങ്ങള്‍ ഉറപ്പാക്കും: മന്ത്രി
കൊല്ലം: ഭിന്നശേഷിവിഭാഗത്തെ പരിമിതികളില്ലാത്തവണ്ണം മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ. എന്‍.ബാലഗോപാല്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭിന്നശേഷിവിഭാഗത്തിലെ ഗുണഭോക്തകള്ക്കായുള്ള മുചക്രവാഹനങ്ങളുടെ വിതരണഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ ക്ഷേമ പദ്ധതികള്‍ക്കായി ബഡ്ജറ്റില്‍ നീക്കിവച്ചപണം പൂര്‍ണമായി ചിലവഴിച്ചെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത് 40 ശതമാനത്തില്‍ കൂടുതല്‍ ചലനവൈകല്യമുള്ള ബിപിഎല്‍ വിഭാഗത്തിലുള്ളവരാണ് ഇതി െ ന്റ ഗുണഭോക്താക്കള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്ശ്രീജ ഹരീഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ അനില്‍ .എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, അംഗങ്ങളായ അഡ്വ. സി. പി. സുധീഷ് കുമാര്‍, ഗേളി ഷണ്മുഖന്, അംബിക കുമാരി, ഷൈന്‍ കുമാര്‍, ജയശ്രീ വാസുദേവന്‍ പിള്ള, പ്രിജി ശശിധരന്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബിജെപി നേതാക്കൾക്ക് സ്വീകരണം നൽകി
കൊട്ടാരക്കര: പുതുതായി തെരഞ്ഞെടുത്ത ജില്ലയിൽ നിന്നുള്ള ബിജെപി സംസ്ഥാന നേതാക്കൾക്ക് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി. വി. രാജേഷ്, വക്താവ് കേണൽ.എസ്. ഡിന്നി, മേഖലാ പ്രസിഡന്റ് ബി ബി ഗോപകുമാർ എന്നിവരെ ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അനുമോദിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ആലും ചേരി ജയചന്ദ്രൻ, എ. ആർ. അരുൺ, അഡ്വ. വയക്കൽ സോമൻ, വൈക്കൽ മധു എന്നിവർ പ്രസംഗിച്ചു.
കൃഷിയിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
അഞ്ചല്‍ : കൃഷിയിടത്തില്‍ വയോധികനേ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ പാണയത്താണ് കൃഷിയിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേലേപാണയത്ത് ബിനു വിലാസത്തില്‍ കൃഷ്ണന്‍കുട്ടി (68) യുടെ മൃതദേഹമാണ് വീടിന് കുറച്ചു ദൂരത്തുള്ള വാഴത്തോപ്പില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഇതുവഴി പോയ വീട്ടമ്മയാണ് മൃതദേഹം ആദ്യം കാണുന്നത്. തുടര്‍ന്നു പൊതുപ്രവര്‍ത്തകരെ അറിയിക്കുകയും അവർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. വാഴത്തോപ്പിലെ ചെറിയ ചാലില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തല ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു. ശരീരത്ത് ആകമാനം ചെളി പുരണ്ടിട്ടുണ്ട്. കൊല്ലത്ത് നിന്നും എത്തിയ സൈന്റിഫിക് വിരലടയാള വിദ്ഗ്ധര് തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ലന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഏരൂര്‍ പോലീസ് പറഞ്ഞത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്ക്ളാഴ്ച ഉച്ചയോടെ പെന്ഷന് എടുക്കാന്‍ ബാങ്കിലേക്ക് പോവുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ കൃഷ്ണന് കുട്ടി പിന്നീട് വീട്ടിലെത്തിയിരുന്നില്ലെന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. മൃതദേഹത്തിന് അരുകില്‍ നിന്നും ബാങ്ക് പാസ് ബുക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ 5000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി: മന്ത്രി വി. ശിവന്‍കുട്ടി
കൊല്ലം: വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ചിതറ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരമേറിയ ബാഗുകളുമായി സ്കൂളിലെ ബഹുനില കെട്ടിടം കയറുന്നതു ബുദ്ധിമുട്ടാണെന്ന വിദ്യാര്‍ഥിയുടെ കത്തു പരിഗണിച്ച് ലിഫ്റ്റ് സംവിധാനം സ്കൂളുകളില്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇതുവരെ 45000 സ്കൂളുകളില്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ക്ലാസ്മുറികള് ഒരുക്കി. നിര്‍മിത ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ വിദ്യാലയങ്ങളില്‍ സംവിധാനം ലഭ്യമാക്കി. ജില്ലാ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനവും നല്കി. ഒന്നു മുതല്‍ 10 വരെയുള്ള പാഠപുസ്തകങ്ങള്‍ കാലാനുസൃതമായി പരിഷ്കരിച്ചു. കലാരംഗത്തും കായികരംഗത്തും മികവുപുലര്ത്താന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. എന്‍.കെ.പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തി. ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനില്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. നജീബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമസ്ത മേഖലയിലും വികസന തുടര്‍ച്ച: മന്ത്രി കെ.എന്‍.ബാലഗോപാല്‍
കൊല്ലം: സമസ്തമേഖലയിലും വികസനതുടര്‍ച്ച സാധ്യമാക്കുകയാണ് സര്‍ക്കാരെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ക്ലാപ്പന പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ശിലയിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ പദ്ധതിപ്രകാരം അഞ്ചു ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായിലഭ്യമാക്കുന്നു. ഏഴ് ലക്ഷത്തോളം പേര്‍ക്ക് ഹൃദയശസ്ത്രക്രിയ സൗജന്യമായി നടത്തി. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി പൊതുജനാരോഗ്യം തുടര്‍ന്നും സംരക്ഷിക്കും. ലൈഫ് മിഷന് മുഖേന സ്വീകരിച്ച അഞ്ചു ലക്ഷം അപേക്ഷകളില്‍ നാല് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി. സി.ആര് .മഹേഷ് എംഎല്‍എ അധ്യക്ഷനായി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അനിരുദ്ധന്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്താ രമേശ്, മത്സ്യഫെഡ് ചെയര്മാന് ടി.മനോഹരന് തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച നാടിന്റെ അഭിവൃദ്ധിക്ക് അനിവാര്യം: എന്‍.കെ. പ്രേമചന്ദ്രന് എംപി
അഞ്ചല്‍ : വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയും സംരക്ഷണവും നാടിന്റെ അഭിവൃദ്ധിക്ക് അനിവാര്യമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. ഏരൂര്‍ പഞ്ചായത്തിലെ പാണയം സര്‍ക്കാര്‍ വെല്‍ഫയര്‍ സ്കൂളില്‍ എന്‍.കെ. പ്രേമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെയും കെട്ടിടത്തില്‍ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് സജ്ജീകരിച്ച എസി സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രൻ. വൈസ് പ്രസിഡന്റ് വി. രാജി, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികാകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജഹ്ഫറുദീന്‍, ഏരൂര്‍ സുഭാഷ്, ഡി.ബിനുരാജ്, ഗീവര്‍ഗീസ്, പി.ജി. പ്രദീപ്, സത്യരാജന്‍, നാസര്ഖാന്, സ്കൂള്‍ എച്ച്എം എച്ച്. ലിസ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏരൂർ പഞ്ചായത്തിലെ ആംബുലൻസ് നടത്തിപ്പ് അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
അഞ്ചല്‍ : പുനലൂർ എംഎല്‍എ യുടെ ഫണ്ട് ഉപയോഗിച്ച് ഏരൂർ പഞ്ചായത്തിനു വേണ്ടി വാങ്ങിയ ആംബുലൻസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ആംബുലൻസ് പഞ്ചായത്തിന്റെ അധീനതയിലുള്ള പകൽ വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്നത് ഒഴിവാക്കി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഏരൂർ മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തെ തുടർന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആംബുലൻസ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ആംബുലൻസ് ഏറ്റെടുക്കാൻ വിസമ്മതിച്ചു. തുടർന്ന് പഞ്ചായത്ത് തന്നെ ആംബുലൻസിന്റെ പ്രവർത്തനമേൽനോട്ടം വഹിച്ച ുപോന്നു. ഭരണപക്ഷത്തെ ചില പ്രമുഖരുടെ ഒത്താശയോടുകൂടി ആംബുലൻസ് ഡിഎംഒ യ്ക്ക് കൈമാറാൻ ശ്രമം നടന്നെങ്കിലും കോൺഗ്രസ് പഞ്ചായത്ത് പ്രതിനിധികളും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് നടത്തിയ സമരത്തെ തുടർന്ന് ആംബുലൻസ് പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിൽ നിലനിർത്താൻ തീരുമാനിച്ചു. എന്നാൽ പഞ്ചായത്ത് കമ്മിറ്റിയുടെ മിനിട്സ് പുറത്തുവന്നപ്പോൾ ആംബുലൻസിന്റെ നടത്തിപ്പിനായി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് അയക്കാൻ തീരുമാനിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷമായി ആംബുലൻസിന്റെ വരവ് ചെലവ് കണക്കുകളോ ലോഗ് ബുക്ക്, ട്രിപ്പ് ഷീറ്റ് അടക്കം മറ്റു യാതൊരുവിധമായ രേഖയും പഞ്ചായത്തിൽ ലഭ്യമല്ല. 11ന് കൂടിയ ഏരൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നാളിതുവരെയുള്ള കണക്കുകൾ പരിശോധിക്കുകയോ അതിനൊരു വ്യക്തത വരുത്തുകയോ ചെയ്യാതെ ഒരു തുക പഞ്ചായത്തിൽ അടയ്ക്കുവാൻ ഭരണകക്ഷി അംഗങ്ങൾ ഏകപക്ഷീയമായി തീരുമാനമെടുത്തു. അതിനെതിരേ കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാർ വിയോജനക്കുറിപ്പ് നൽകിയെങ്കിലും അത് സ്വീകരിക്കാൻ പോലും തയാറാകാതെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റ് അടക്കമുള്ള ആളുകളും പഞ്ചായത്ത് കമ്മിറ്റിയിൽനിന്ന് ഇറങ്ങി പോവുകയായിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാർ ഓൺലൈനായി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ കണ്ട് പരാതിയുടെ കോപ്പി നൽകുകയും ചെയ്തു. കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാരായ അനുരാജ്, ഷീന കൊച്ചമ്മച്ചൻ, ഏരൂർ മണ്ഡലം കോൺഗ്രസ്കമ്മിറ്റി പ്രസിഡന്റ് ഗീവർഗീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചൻ, പത്തടി സുലൈമാൻ, ബിജു, ഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ലൈസൻസില്ല; വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റി
കൊട്ടാരക്കര : ഇഞ്ചക്കാട് ആയിരവല്ലിപ്പാറയിൽ ഖനനം ചെയ്യുന്നതിനായി വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം പൊ ളിച്ചുമാറ്റി. ഇരുമ്പ് പെട്ടികൾ മൈലം പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. ഇതിനിടെ ക്വാറി ഉടമ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാവിലെ 11ഓടെ മൈലം ഇഞ്ചക്കാട് ആയിരവല്ലി പാറയ്ക്കു സമീപമായിരുന്നു സംഭവം. ക്വാറി യോട് ചേർന്നുള്ള പുരയിടത്തിൽ ഉടമയായ മൈലം പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറായ കോട്ടൂർ സന്തോഷിന്റെ കെട്ടിടം പൊളിച്ച് നീക്കം ചെയ്യാനാണ് പഞ്ചായത്ത് അധികൃതരും പോലീസും എത്തിയത്. ഇയാളുടെ വെടിമരുന്ന് ശാലയ്ക്ക് കെട്ടിടാനുമതി പഞ്ചായത്ത് നൽകിയിരുന്നില്ല. ലൈസൻസ് ഇല്ലാതെ യുള്ള അനധികൃത കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നോട്ടീസ് നൽകിയിരുന്നു. വെടിമരുന്ന് സൂക്ഷിച്ചിരുന്ന രണ്ട് വലിയ ഇരുമ്പ് പെട്ടികൾ നാട്ടുകാരിൽ ഭീതി ഉണർത്തിയിരുന്നു. കെട്ടിടവും, ഇരുമ്പ് പെട്ടികളും നീക്കം ചെയ്യാനുള്ള കാലാവധി ശനിയാഴ്ച കഴിഞ്ഞിരുന്നു. തുടർന്ന് ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറിയുംജീവനക്കാരും കൊട്ടാരക്കര പോലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റുകയായിരുന്നു. ഇതിനിടെയാണ് സന്തോഷ് പെട്രോൾ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു
ബിജെപി കൗൺസിലർ കൊട്ടാരക്കര നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
കൊട്ടാരക്കര :വാർഡിലെ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ കൊട്ടാരക്കര നഗരസഭ സെക്രട്ടറിയെ കത്തിച്ച റാന്തലുമായി ഉപരോധിച്ചു. 17ന് മുന്‍പ് തെരുവ് വിളക്കുകൾക്കാവശ്യമായ ബൾബുകൾ എത്തിച്ചു പരാതി പരിഹരിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേൽ ഉപരോധ സമരം അവസാ നിപ്പിച്ചു. ബിജെപി നഗരസഭ പാർലമെന്ററി നേതാവായ അരുൺ കാടാംകുളം, കൗൺസിലർ മാരായ ഗിരീഷ് കുമാർ, സബിത സതീഷ്, ബിജെപി തൃക്കണ്ണമംഗൽ ഏരിയ പ്രസിഡന്റ് എസ് .ഉമേഷ്, രാഹുൽ മണികണ്ഠേശ്വരം എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.
തിരുമുക്കിലെ അടിപ്പാത: ചാത്തന്നൂരിൽ ജനകീയ ധർണ ഇന്ന്
ചാത്തന്നൂർ:ദേശീയപാതയിൽ ചാത്തന്നൂർതിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത പുതുക്കിപ്പണിയുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂർ ജംഗ്ഷനിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ചാത്തന്നൂർ വികസന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് തിരുമുക്കിൽ ജനകീയ ധർണ സംഘടിപ്പിക്കുമെന്ന് ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരനും കൺവീനർ ജി.പി.രാജഷും സമരസമിതി കൺവീനർ കെ.കെ.നിസാറും അറിയിച്ചു. ദേശീയപാത 66 വികസന ഭാഗമായി ചാത്തന്നൂർ തിരുമുക്കിൽ നിർമിച്ചിട്ടുള്ള അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് കഴിയുന്നതല്ല. ചാത്തന്നൂർ തിരുമുക്ക് ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ്. ഒരു സംസ്ഥാന പാത ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. പരവൂർ, വർക്കല, പൂതക്കുളം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ദുസഹമാക്കുന്ന തരത്തിൽ അശാസ്ത്രീയമായാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്. ജനങ്ങളുടെ വികസന ആവശ്യങ്ങളോ, പ്രദേശത്തിന്റെ പ്രത്യേകതകളോ പരിഗണിക്കാതെയാണ് വിശദ പദ്ധതി രേഖ ( ഡിപിആർ ) തന്നെ തയാറാക്കിയിരിക്കുന്നത്. തിരുമുക്കിലെ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ നിർമിക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂർ വികസന സമിതിബന്ധപ്പെട്ട ദേശീയപാത അഥോറിറ്റി അധികൃതർക്കും എം പി ക്കുംകേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചകളിൽ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു . പക്ഷേ അടിപ്പാതയുടെ കാര്യത്തിൽ ജനങ്ങൾക്ക് അനുകൂലമായ ഒരു മാറ്റം ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. വികസന സമിതി ബന്ധപ്പെട്ടവർക്ക് ഈ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നിവേദനങ്ങൾ സമർപ്പിക്കുകയുണ്ടായി. സ്വകാര്യ ബസുകൾ ചാത്തന്നൂർ സ്കൂളുകളിലേക്ക് പോകേണ്ട കുട്ടികളെയടക്കം തിരുമുക്കിൽ ഇറക്കിവിട്ടിട്ട് പോകുന്ന അവസ്ഥയാണുള്ളത്.ഒരു കിലോമീറ്ററിലധികം നടന്നാണ് അവരൊക്കെ ചാത്തന്നൂരിൽ എത്തുന്നത്. അധികാരികൾ ഈ കാര്യത്തിൽ യാതൊരു വിധ ഇടപെടലും നടത്തുന്നതുമില്ല. ഈ സാഹചര്യത്തിലാണ്തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത പുതുക്കിപ്പണിയുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ തിരുമുക്കിൽ ജനകീയ ധർണ സംഘടിപ്പിക്കുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഉമ്മന്‍ ചാണ്ടി രാഷ്ട്രീയഗുരു: രാഹുല്‍
Kerala
2
"യെമനിലേക്കുള്ള യാത്രാനുമതിക്ക് കേന്ദ്രത്തെ സമീപിക്കണം'; നിമിഷപ്രിയ കേസ് ആക്ഷൻ കൗണ്‍സിലിനോട് സുപ്രീംകോടതി
National
3
ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
International
4
വിപണിയിൽ ഇടിവ്
Business
5
ട്വിസ്റ്റ്: ഇന്റർ കാശി ഐ-ലീഗ് ചാന്പ്യൻമാർ
Sports
ADVERTISEMENT
LATEST NEWS
ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് സൈബര്‍ കുറ്റവാളികള്‍ക്ക് വിറ്റ യുവതി അറസ്റ്റില്‍
യുപിയിൽ കൊടുംക്രിമിനലിനെ പോലീസ് വെടിവച്ചുകൊന്നു
പഹല്‍ഹാം ഭീകരാക്രമണം: കണ്ണീര്‍തോരാതെ രാജേഷ് നര്‍വാള്‍
യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ കേസ്; ബസ് ജീവനക്കാരൻ അറസ്റ്റിൽ
ദക്ഷിണകൊറിയയിൽ വെള്ളപ്പൊക്കം; നാല് പേർ മരിച്ചു
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD