ADVERTISEMENT
ADVERTISEMENT
2
Wednesday
July 2025
11:23 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Local News
കൊല്ലം
KL2
select District
കൊല്ലം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
അപേക്ഷ ക്ഷണിച്ചു
1225657
Wednesday, September 28, 2022 11:02 PM IST
X
കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. kshee rasree. kerala.gov.in.0474-2748098.
ADVERTISEMENT
കെഎസ്എസ്പിഎ ധർണ നടത്തി
ചടയമംഗലം : പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ഡി ആർ കുടിശിക മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, മെഡിസെപ് പരിഷ്കരിക്കുക, തുടങ്ങിയ അവകാശ നിഷേധങ്ങൾക്കെതിരെ കെഎസ്എസ്പിഎ ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം സബ്ട്രഷറിയുടെ മുൻപിൽ ധർണയും പ്രകടനവും നടത്തി. സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പട്ടരുവിള വിജയൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ചിതറ നിസാം, ട്രഷറർ സുദർശനൻ പിള്ള, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. ഒ. പാപ്പച്ചൻ, എച്ച്. നാസർ, ജവഹർ അലിഖാൻ, വടക്കതിൽ സലീം, വി. ചന്ദ്രമോഹനൻ, ജേക്കബ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
കൊട്ടാരക്കരയിലെ ഐടി കാമ്പസ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
കൊല്ലം: പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം, അവസരം ലക്ഷ്യമാക്കി സ്വകാര്യ സ്ഥാപനങ്ങളുടേയും സാന്നിധ്യം ഉറപ്പാക്കുന്നു.രാജ്യാന്തര ഐടി കമ്പനിയായ സോഹോ കോര്‍പറേഷ െ ന്റ ഇന്ത്യയിലെ രണ്ടാമത്തെ ഐടി കാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ തുടങ്ങുകയാണ്. നവകാല തൊഴില്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള മന്ത്രി കെ. എന്‍. ബാലഗോപാലി െ െ ന്റ ലക്ഷ്യത്തി െന്റ തുടര്‍ച്ചയാണ് പുതുസംരംഭവും. ഇന്ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനാകും.ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐഎച്ച്ആര്‍ഡി കാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര് ആൻഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍നൈപുണ്യമുള്ളവരുടെ സേവനം ഐ ടി മേഖലയില്‍ ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. റോബോട്ടിക്സ്, നിര്‍മിത ബുദ്ധി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതു സംരംഭങ്ങളുടെ പ്രവര്‍ത്തനം. പരിപാടിയില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന് ഉള്‍പ്പെടെ വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതി െ ന്റ പ്രഖ്യാപനവും ധാരണാപത്രം കൈമാറലും നടക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. എസ്. സോമനാഥ്, ഐടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റാര്‍ട്ട് അപ് മിഷന് സി.ഇ.ഒ അനൂപ് അംബിക, സോഹോ കോര്പറേഷന് സി.ഇ.ഒ ശൈലേഷ് കുമാര്‍ ധാവേ, ആര് ആന്‍ഡ് ഡി സെന്റര്‍ പ്രിന്‍സിപ്പല്‍ റിസര്‍ച്ചര്‍ ഡോ. ജയരാജ് പോരൂര്‍, സഹ സ്ഥാപകരായ ശ്രീധര്‍ വെമ്പു, ടോണി ജി. തോമസ്, പ്രോഗ്രാം മാനേജര്‍ മഹേഷ് ബാല, കൊട്ടാരക്കര നഗരസഭാ ചെയര്മാന് കെ. ഉണ്ണികൃഷ്ണമേനോന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുക്കും.
വനപാലകനെ കൈയേറ്റം ചെയ്ത പ്രതി അറസ്റ്റിൽ
വിതുര: പൊന്മുടി യാത്രക്കിടയിൽ വനപാലകനെ കൈയേറ്റം ചെയ്ത പ്രതിയെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കിളിയൂർ കാരുണ്യ ഭവനിൽ സുജിയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം സുഹൃത്തുക്കളുമൊത്ത് ട്രാവലർ വാഹനത്തിൽ പൊന്മുടിയിൽ പോകുന്നതിനിടയിൽ കാട്ടിനുള്ളിലെ മൃഗങ്ങൾക്കു ശല്യം ഉണ്ടാവുന്ന രീതിയിൽ വാഹനത്തിലെ സൗണ്ട് സിസ്റ്റം ഉപയോഗിച്ച് വലിയ ശബ്ദം പുറപ്പെടുവിച്ചു. കൂടാതെ പൊന്മുടിയിൽ പോയി തിരിച്ചു വരുന്നവഴി ഗോൾഡൻ വാലി ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്നു വിതുര പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ വെള്ളറട സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നു പോലീസ് അറിയിച്ചു.
ഞാങ്കടവ് കുടിവെള്ള പദ്ധതി അവസാനഘട്ടത്തിൽ
കൊല്ലം കോര്പറേഷന് നടപ്പാക്കുന്ന പദ്ധതി 2026 മേയ് മാസം കമ്മീഷന് ചെയ്യുന്നതോടെ 24 മണിക്കൂറും നഗരത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പാകും
കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലേക്ക്. നഗരമേഖലയിലെ കുടിവെള്ള ദൗര്ലഭ്യതയ്ക്ക്പരിഹാരമാകുന്ന ഞാങ്കടവ് കുടിവെള്ളപദ്ധതി അവസാനഘട്ടത്തില്‍. കൊല്ലം കോര്പറേഷന് നടപ്പാക്കുന്നപദ്ധതി 2026 മേയ് മാസം കമ്മീഷന് ചെയ്യുന്നതോടെ 24 മണിക്കൂറും നഗരത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പാകും. അമൃത് ഒന്നാം ഘട്ടം, രണ്ടാംഘട്ടം, കിഫ്ബി ഫണ്ടുകള്‍ ഉപയോഗിച്ച് 600 കോടി രൂപ ചിലവിലുള്ള പദ്ധതിയാണ് ഞാങ്കടവ്. അമൃത് ഒന്നാം ഘട്ടത്തില്‍ നിന്നും 104.42 കോടിയും രണ്ടാംഘട്ടത്തില്‍ നിന്ന് 227.13 കോടിയും കിഫ്ബി ഫണ്ടില്‍ നിന്ന് 235 കോടിയുമാണ് ഭരണാനുമതിയായത്.കടവൂര്‍, ശക്തികുളങ്ങര, ആശ്രാമം, കിളികൊല്ലൂര്‍, ആനന്ദവല്ലീശ്വരം, ജലഭവന്, വടക്കേവിള, ബിഷപ്പ് ജെറോം എന്നിവിടങ്ങളിലെ സംഭരണികളിലൂടെയാണ് ശാസ്താംകോട്ട കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിലവില്‍ നഗരത്തില്‍ വെള്ളം എത്തിക്കുന്നത്. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണിച്ചിത്തോട്ടിലും വസൂരി ചിറയിലും പുതിയ ജലസംഭരണി നിര്‍മിച്ചു കഴിഞ്ഞു. ആനന്ദവല്ലീശ്വരത്തും ബിഷപ്പ് ജെറോം നഗറിലും നിലവിലുള്ളവ കൂടാതെ പുതിയ ജലസംഭരണിയുടെയും അഞ്ചാലുംമൂട്, മുണ്ടയ്ക്കല്‍, ഇരവിപുരം എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണിയുടെയും നിര്‍മാണം ഉടന്‍ തുടങ്ങും. പുന്തലത്താഴത്തിനടുത്ത് വസൂരിചിറയിലെ ഏഴ് ഏക്കറിലാണ്പദ്ധതിക്കായി ജലശുചീകരണ പ്ലാന്റ്. കല്ലടയാറില്നിന്നും ജലം പ്രധാന പൈപ്പിലൂടെ 28 കിലോമീറ്റര്‍ അകലെയുള്ള വസൂരി ചിറയിലെ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ചതിന് ശേഷം പൈപ്പുകള്‍വഴി വിവിധ ഭാഗത്തെ ജലസംഭരണികളിലേക്കും അവയില്‍നിന്നും ചെറിയ പൈപ്പുകളിലേക്കും ഗാര്ഹികവിതരണ പൈപ്പുകളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. കുണ്ടറ-പെരിനാട് പഞ്ചായത്ത് റോഡ് വഴിയുള്ള പൈപ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാകും. 2026 മെയ് മാസത്തോടെ പ്ലാന്റ് കമ്മീഷന് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ആധുനിക രീതിയിലുള്ള സ്കോഡ പമ്പ് സെറ്റുകളാണ് വെള്ളം കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്നത്. (ഒരു മണിക്കൂറില്‍ ശുദ്ധീകരിച്ചതും ഒരു ദിവസം ശുദ്ധീകരിച്ചതുമായ ജലത്തി െ ന്റ അളവ്, ഗുണനിലവാരം തുടങ്ങി എല്ലാ വിവരങ്ങളും നല്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് സൂപ്പര്‍വൈസറി കണ്ട്രോള് ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ സിസ്റ്റം എന്ന സ്കോഡ.) ഇതിലൂടെ ജലശുദ്ധീകരണവും ജലവിതരണവും 24 മണിക്കൂറും കണ്ട്രോള് റൂമിലിരുന്ന് നിരീക്ഷിക്കാന്‍ കഴിയും.ആനന്ദവല്ലീശ്വരത്ത് പുതിയ പ്ലാന്റ് നിര്‍മിച്ച് ജലം എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. വാട്ടര്‍ അഥോറിറ്റിക്കാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. ഞാങ്കടവില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് 100 എം എല്‍ ഡി ശേഷിയുള്ള വസൂരി ചിറയിലെ ജലസംഭരണിയില്‍ എത്തിച്ച് ശുദ്ധീകരിച്ച് കോര്‍പ്പറേഷ െ ന്റ വിവിധ ഭാഗത്തേക്ക് എത്തിക്കും. 40500 ഗാര്‍ഹിക കണക്ഷനും ഞാങ്കടവ് കുടിവെള്ള പദ്ധതി ഉറപ്പാക്കും. ശാസ്താംകോട്ട ശുദ്ധജല തടാകത്തില്നിന്നെത്തുന്ന ജലം ശേഖരിക്കുന്ന സംഭരണികളിലേക്കും പുതുതായി നിര്‍മിക്കാന്‍ പോകുന്ന ആറ് ജലസംഭരണികളിലേക്കും ജലശേഖരണം നടത്തിയാകും വസൂരിച്ചിറയിലെ പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കുക എന്ന് വാട്ടര്‍ അഥോ റിറ്റി എക്സിക്യൂട്ടീവ് എൻജിനിയര്‍ എം.സി. നാരായണന് പറഞ്ഞു.
മെത്രാസന ശുശ്രൂഷക സംഘം വാർഷിക സമ്മേളനം നടന്നു
കുണ്ടറ : കൊല്ലം മെത്രാസന ശുശ്രൂഷക സംഘം വാർഷിക സമ്മേളനം നടന്നു. നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവാന്നാസിയോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.മാത്യുസ് ടി. ജോർജ് തലവൂർ അധ്യക്ഷത വഹിച്ചു. ജോർജ് പുളിക്കൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പേവിഷബാധ; ബോധവത്കരണ ക്ലാസ് നടത്തി
ചോഴിയക്കോട്: പേവിഷബാധയ്ക്കെതിരേ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ബോധവത്ക്കരണ കാമ്പയിൻ കുളത്തൂപ്പുഴ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചു. മൃഗങ്ങളുടെ കടിയോ, മാന്തലോ, പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തി െ ന്റ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി കുളത്തൂപ്പുഴ സിഎച്ച്സിയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എൻ. നസീംഖാൻ, വി.എസ്.പ്രദീപ് എന്നിവർ കുട്ടികള്‍ക്ക് ക്ലാസെടുത്തു. പേവിഷബാധ പ്രതിരോധ ബോധവത്കരണ പ്രതിജ്ഞയിൽ വിദ്യാർഥികളും ജീവനക്കാരും പങ്കാളികളായി. സ്കൂൾ മാനേജർ എസ്. ഷാഹിർ, സ്റ്റാഫ് സെക്രട്ടറി സണ്ണി സെറാഫിൻ, എൻ എസ് എസ് പ്രോഗ്രം ഓഫീസർ എസ്. ഉണ്ണികൃഷ്ണൻ നായർ, എം സി ആർ.ടി.രമേശ്, അധ്യാപകൻ എച്ച്. ഹസൈൻ എന്നിവർ ബോധവത്കരണ കാമ്പയിന് നേതൃത്വം നൽകി.
എസ്ബിഐ സ്ഥാപകദിനം ആഘോഷിച്ചു
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപക ദിനത്തോടനുബന്ധിച്ചു എസ് ബി ഐ കൊല്ലം ഹോം ലോൺ സെന്ററി െന്റ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വായ്പ മേള സംഘടിപ്പിച്ചു. ഡപ്യൂട്ടി ജനറൽ മാനേജർ ആനന്ദ് മുക്തൻ മേള ഉദ്ഘാടനം ചെയ്തു. അസി. ജനറൽ മാനേജർ എം.മഞ്ജു, വിദ്യാർഥികളായ സോന, ശബരിനാഥ് എന്നിവർക്കൊപ്പം ആഘോഷ കേക്ക് മുറിച്ചു മധുരം പങ്കുവച്ചു. ചീഫ് മാനേജർമാരായ രാജകൈലാസനാഥ് ആദി നാരായണൻ, ജി.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച് 70 കുട്ടികൾക്ക് ഇന്നലെ വിദ്യാഭ്യാസ വായ്പക്കുള്ള അനുമതി പത്രം നൽകി.
റെയിൽവേ ഗേറ്റുകളിൽ വിരമിച്ച സൈനികരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഉത്തരവ്
കൊല്ലം: റെയിൽവേ ഗേറ്റുകളിൽ നിന്ന് സ്ഥിരം ജീവനക്കാരായ കീപ്പർമാരെ ഒഴിവാക്കി പകരം എക്സ് സർവീസ്മാൻമാരെ നിയമിക്കാൻ ഉത്തരവ്. പകരക്കാരെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. പുനലൂർ സെക്ഷനിലെ എട്ട് ഗേറ്റുകളിൽ ഇത്തരത്തിൽ വിരമിച്ച സൈനികരെ നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങി. മധുര ഡിവിഷന് കീഴിലുള്ള ചെങ്കോട്ടയിലെ അഡീഷണൽ ഡിവിഷണൽ എൻജിനിയറുടേതാണ് ഉത്തരവ്. വിചിത്രമായ ഈ ഉത്തരവിൽ പ്രതിഷേധിച്ച് ഡിവിഷണൽ റെയിൽവേ എംപ്ലോയീസ് യൂണിയൻ - ഡിആർഇയു അടക്കം വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. വേണ്ടത്ര പരിശീലനമോ പ്രവർത്തി പരിചയമോ ഇല്ലാത്തവരെയാണ് ഇത്തരത്തിൽ നിയമിക്കുന്നതെന്ന് യൂണിയൻ പുനലൂർ ബ്രാഞ്ച് പ്രസിഡന്റ് പി. എസ്. പ്രിയേഷ് ബാബുവും സെക്രട്ടറി എ. അൻസാറും ചൂണ്ടിക്കാട്ടി. ട്രെയിൻ യാത്രകളുടെ തുടക്കം റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ ഉത്തരവ്. നേരത്തേയും ഇത്തരത്തിൽ കരാർ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തീരുമാനിച്ചങ്കിലും റെയിൽവേ സ്ഥിരം ജീവനക്കാരുടെ ശക്തമായ എതിർപ്പ് കാരണം അത് നടന്നില്ല. നിലവിൽ ഗേറ്റ് ഡ്യൂട്ടി ചെയ്തവരെ ട്രാക്ക് വർക്കുകൾക്കായി നിയോഗിച്ച ശേഷമാണ് കരാർ ജീവനക്കാർക്ക് ചുമതല നൽകുന്നത്.നേരത്തേ വിരമിച്ച സൈനികരെ റെയിൽവേ ഇത്തരത്തിൽ റിക്രൂട്ട് ചെയ്തിരുന്നു. അന്ന് അവർക്ക് സ്ഥിരം ജീവനക്കാരായി നിയമനവും നൽകുകയുണ്ടായി. കൃത്യമായ പരിശീലനവും നൽകിയാണ് ഇവരെ പിന്നീട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്ക് ഒരു ദിവസത്തെ പരിശീലനം മാത്രമാണ് നൽകുന്നത്. ഈ പരീശീലനം അപ്രായോഗികമാണെന്നും ജീവനക്കാരുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ നിയമിച്ചവർക്ക് തുഛമായ പ്രതിമാസ ശമ്പളം മാത്രമാണ് കൊടുക്കുന്നത്. മറ്റ് ആനുകൂല്യങ്ങൾ ഒന്നും നൽകാറില്ല. ഗേറ്റുകളിൽ കരാർ അടിസ്ഥാനത്തിൽ കീപ്പർമാരെ നിയമിക്കാനുള്ള ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ഭാരവാഹികൾ മധുര ഡിവിഷൻ റെയിൽവേ മാനേജർക്ക് നിവേദനം നൽകിയിട്ടുണ്ട്. അധികൃതരുടെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് പുനലൂരിലെ റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ ഓഫീസിന് മുന്നിൽ ഡിആർഇയുവി െന്റ നേതൃത്വത്തിൽ സമര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
കൊല്ലം: ടികെഎം കോളജിൽ എഐഎസ്എഫ് ജില്ലാ ഭാരവാഹികളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് എഐഎസ്എഫ് ജില്ലാ കമ്മിറ്റി ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്ഐയുടെ ആക്രമണമുണ്ടായെന്നും സംസ്ഥാന സെക്രട്ടറി എ.അധിൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. കലാലയങ്ങളിൽ അക്രമ രാഷ്്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. ഇന്നലെ ടികെഎം കോളജിന് മുന്നിൽ സ്ഥാപിച്ചിരുന്ന തങ്ങളുടെ കൊടി തോരണങ്ങൾ എസ്എഫ്ഐ നശിപ്പിച്ചു. എഐഎസ്എഫ് പ്രവർത്തകരെ ആക്രമിക്കുകയും ഉണ്ടായി. ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനം. എസ്എൻ കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവഹികളാണ് ടികെഎം കോളജിലെത്തി ആക്രമണം നടത്തിയതെന്ന് അധിൻ വ്യക്തമാക്കി.
രവാഡ ചന്ദ്രശേഖറിനെ സംസ്ഥാന ഡിജിപിയായി നിയമിച്ചതില്‍ ദുരൂഹത: പ്രേമചന്ദ്രന് എംപി
കൊല്ലം: സഖാവ് പുഷ്പന് ഉള്‍പ്പെടെ ധീരരായ ആറ് ഡിവൈഎഫ്ഐ സഖാക്കളുടെ രക്തസാക്ഷിത്വത്തിനിടയാക്കിയ കൂത്തുപ്പറമ്പ് വെടിവെയ്പ്പ് കേസിലെ പ്രധാനപ്രതിയെന്ന് സിപിഎം ആരോപിച്ച രവാഡ ചന്ദ്രശേഖറിനെ സിപിഎം നേത്വത്വത്തിലുളള ഗവണ്മെന്റ് തന്നെ സംസ്ഥാന ഡിജിപിയായി നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആരോപിച്ചു. പിണറായി വിജയന് ഗവണ്മെന്റ് പൂർണമായും ബിജെപി - സംഘപരിവാര്‍ ശക്തികള്‍ക്ക് വിധേയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പ്രേമചന്ദ്രന് പറഞ്ഞു. 2016-ല്‍ പിണറായി മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടി.പി സെന്‍കുമാറിനെ ഒഴിവാക്കി ലോക്നാഥ് ബഹ്റയെ ഡിജിപിയായി നിയമിച്ചത്. ആ നിമയനത്തിന് സമാനമാണ് ഇപ്പോഴത്തെ ഡിജിപി നിയമനവും. ഇത് കേരളത്തിലെ സിപിഎമ്മനേയും ബിജെപിയേയും ബന്ധിപ്പിക്കുന്ന ദൃഢമായ ‘ഹൗറ പാലമാണ്'. രവാഡ ചന്ദ്രശേഖറിനെ കുറ്റവിമുക്തനാക്കി ന്യായീകരിക്കാന്‍ മത്സരിക്കുന്ന സിപിഎം നേതാക്കള്‍ കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ കുപ്പിച്ചില്ല്
കൊല്ലം: ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ കുപ്പിച്ചില്ല് കണ്ടതായി പരാതി. ചിതറയിലെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടത്. ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി സൂരജ് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചിതറ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ സൂരജ് ഹോട്ടലില്‍ നിന്നും നാല് ബിരിയാണി പാർസലായി വാങ്ങിയത്. വീട്ടിലെത്തിയ സൂരജ് ഗര്‍ഭിണിയായ ഭാര്യയ്ക്കും സഹോദനുമൊപ്പം ബിരിയാണി കഴിച്ചു.പകുതിയോളം കഴിച്ചപ്പോൾ സൂരജിന് വായ്ക്കുള്ളില്‍ എന്തോ തടഞ്ഞതായി തോന്നി. എല്ലിന് കഷണമാണന്ന് കരുതി കടിച്ചു പൊട്ടിച്ചു. അസ്വാഭാവികത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറത്തെടുത്തപ്പോഴാണ് കുപ്പിച്ചില്ലാണെന്ന് മനസിലായത്. തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ തൊണ്ടയില്‍ മുറിവുണ്ട്. എക്സ്-റേ ഉള്‍പ്പെടെ എടുത്ത് നോക്കിയെങ്കിലും ശരീരത്തിനുള്ളില്‍ കുപ്പിച്ചില്ല് ഉള്ളതായി കണ്ടെത്തിയില്ല. എന്നാല്‍ മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ സ്കാനിംഗ് ഉള്‍പ്പെടെ നടത്തണമെന്ന് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍ മരുന്ന് നല്കി വിട്ടയച്ചു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനും കടയ്ക്കല്‍ പോലീസിലും യുവാവ് പരാതി നല്കി.സംഭവം ഹോട്ടലുടമയെ അറിയിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നും സൂരജ് പറയുന്നു. തന്റെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനാണ് സൂരജി െന്റ ശ്രമമെന്നാണ് ഹോട്ടലുടമയുടെ പ്രതികരണം.അതേ സമയം ബിരിയാണിയിൽ നിന്നും കുപ്പിച്ചില്ല് കണ്ടെത്തിയ സംഭവത്തെ തുടർന്ന്, ചിതറ കിഴക്കുംഭാഗത്തെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധന നടത്തി. ഹോട്ടലിലെ ഹൈജീൻ മാനദണ്ഡങ്ങൾ, അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന രീതികൾ, ഭക്ഷ്യപദാർഥങ്ങളുടെ ശുദ്ധത, പാചക സംവിധാനങ്ങളുടെ സ്ഥിതി എന്നിവ വിശദമായി പരിശോധിച്ചു. പരിശോധനയുടെ ഭാഗമായി തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുകൾ ഇല്ലായ്മ, തെറ്റായ സംഭരണ സംവിധാനങ്ങൾ, പത്രങ്ങളിലെ അപാകതകൾ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹോട്ടൽ ഉടമയ്ക്ക് അധികൃതർ നോട്ടീസ് നൽകി.
വിജ്ഞാനോത്സവം സംഘടിപ്പിച്ചു
ചവറ : ബിജെഎം ഗവ. കോളജിൽ നാലുവർഷ ബിരുദ കോഴ്സിന് ചേർന്ന നവാഗതർക്ക് പ്രവേശനോത്സവമായ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളജ് തല ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എം എൽ എ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ജോളി ബോസ് അധ്യക്ഷനായി. നാലു വർഷ ബിരുദ കോഴ്സി ന്റെ പ്രത്യേകതകൾ, സ്കോളർഷിപ്പുകൾ, അനുബന്ധ പഠന - പഠനേതര പ്രവർത്തനങ്ങളെ സംബന്ധിച്ച് ഡോ. ജോളി ബോസ് വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ ഡോ. ജി.ഗോപകുമാർ, അലോമിനി അസോസിയേഷൻ പ്രസിഡന്റ് സി. പി സുധീഷ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് സി.പി ഉണ്ണിക്യഷ്ണൻ, സൂപ്രണ്ട് ജെ. ജലീൻ ഖാൻ, വൈസ് പ്രിൻസിപ്പാൾ ഡോ. മിനി ബാബു , പി. ടി. എ സെക്രട്ടറി പി. ലൈജു, ഐ ക്യൂ എ സി കോ ഓർഡിനേറ്റർ എ. അഭിലാഷ്, നാക് കോഡിനേറ്റർ ഡോ. വിഷ്ണുനമ്പൂതിരി, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആസിഫ്, എഫ് വൈ യു ജി പി കോഡിനേറ്റർ ഡോ. അഭിലാഷ് കുമാർ, കൺവീനർ പ്രഫ ജി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ 300ൽപ്പരം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാഭ്യാസ ലോൺമേള സംഘടിപ്പിച്ചു
കൊട്ടാരക്കര : എസ്ബിഐയുടെ 70-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി റാസ്മെക് കൊട്ടാരക്കര ലോൺ സെന്റർ വിദ്യാഭ്യാസ ലോൺമേള സംഘടിപ്പിച്ചു. പരിപാടിയിൽ 70 വിദ്യാർഥികൾക്ക് ബാങ്ക് നൽകിയ വിദ്യാഭ്യാസ വായ്പയുടെ അംഗീകാര പത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങ് അസി.ജനറൽ മാനേജർ ജി.രഞ്ചൻ അധ്യക്ഷത വഹിച്ചു. ചീഫ് മാനേജർമാരായ ആർ.കൃഷ്ണകുമാർ, കെ.എസ്.പ്രമോദ് എന്നിവർ പങ്കെടുത്തു.
വാർഷികദിനാചരണം നടത്തി
കൊല്ലം: ശിവഗിരി മുൻ മഠാധിപതിയും ധർമസംഘം ട്രസ്റ്റ് പ്രസിഡന്റുമായിരുന്ന സ്വാമിശാശ്വതികാനന്ദയുടെ സമാധിവാർഷിക ദിനാചരണം സ്വാമിസച്ചിദാനന്ദ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുണ്ടയ്ക്കലിലെ ഫൗണ്ടേഷൻ ആസ്ഥാനത്ത് ആചരിച്ചു.ദിനാചരണത്തി െന്റ ഭാഗമായി പുഷ്പാർച്ചനയും സമൂഹപ്രാർഥനയും അനുസ്മരണ സമ്മേളനവും നടന്നു. ഫൗണ്ടേഷൻ ചെയർമാൻ എസ്.സുവർണ്ണകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഖാകാശസരസ്വതി അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി. എസ്.ബാബുറാം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.പി.സുധാകരസ്വാമികൾ, ട്രഷറർ പ്രബോധ് എസ്.കണ്ടച്ചിറ മറ്റ് ഭാരവാഹികളായ വെളിയം ഗാനപ്രിയൻ, ക്ലാവറ സോമൻ, ഷാജിലാൽ കരുനാഗപ്പള്ളി, സി.വി.മോഹൻകുമാർ, കെ.ബി.അജിതൻ, രാജു ഇരിങ്ങാലക്കുട, പ്രസന്നൻ, വൈഷ്ണവ്, അനിൽപടിക്കൽ, അജിതസദാനന്ദൻ, മണിയമ്മ രാമചന്ദ്രൻ, സുരേഷ്, അശോകൻ എന്നിവർ പ്രസംഗിച്ചു.
ഡോക്ടേഴ്സ് ദിനം; സ്റ്റെതെസ്കോപ്പിന്റെ മാതൃക തീർത്ത് ഗവ.ടിടിഐയിലെ വിദ്യാർഥികൾ
കൊല്ലം: ഡോക്ടേഴ്സ് ദിനത്തിൽ കൂറ്റൻ സ്റ്റെതെസ്കോപ്പിന്റെ മാതൃക തീർത്ത് ഗവ.ടി ടി ഐയിലെ വിദ്യാര്‍ഥികൾ. ‘കരുതലിനൊരാദരം' എന്ന പരിപാടിയിൽ ടിടിഐ പ്രിൻസിപ്പൽ ഇ.ടി.സജി ഡോക്ടേഴ്സ് ദിന സന്ദേശം നൽകി. ദിനാചരണത്തി െ ന്റ ഭാഗമായി ഡോക്യുമെന്ററി പ്രദർശനം, സെമിനാർ എന്നിവ നടന്നു. വ്യക്തിഗത ജീവിതത്തിനും സമൂഹത്തിനും ഡോക്ടർമാർ നൽകുന്ന സംഭാവനകൾ തിരിച്ചറിയുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പരിപാടിക്ക് അധ്യാപകരായ പി.കെ.ഷാജി, മഞ്ജുള, ജെ.നീന, എസ്.പ്രേമ എന്നിവർ നേതൃത്വം നൽകി.
ചാരായവും കോടയുമായി ഒരാൾ അറസ്റ്റിൽ
കൊല്ലം: എഴുകോണിലെ എക്സൈസ് സംഘം പുത്തൂർ കാരിക്കലിൽ നടത്തിയ പരിശോധനയിൽ ചാരായവും കോടയുമായി ഒരാളെ അറസ്റ്റ് ചെയ്തു. പുത്തൂർ കാരിക്കൽ മാനാവിറ കുഴിവിള വീട്ടിൽ രാജപ്പനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് എട്ട് ലിറ്റർ ചാരായവും 260 ലിറ്റർ കോടയും കണ്ടെടുത്തു. ഇൻസ്പെക്ടർ സി.സാജ െ ന്റ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. ഇതേ സംഘം എഴുകോണിൽ നടത്തിയ പരിശോധനയിൽ 27 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. ഈ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ലഹരിവിരുദ്ധ ബോധവത്കരണവുമായി വിദ്യാർഥികൾ
പാരിപ്പള്ളി: ലഹരിവിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കടമ്പാട്ടുകോണം എസ്കെവി ഹൈസ്കൂളിലെ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി 'ദുരന്തലഹരി' എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ജീവിതലഹരിയിലേക്ക് ഉണർന്നുയരാം എന്ന സന്ദേശം പകർന്ന് നിരവധി വ്യത്യസ്ത പരിപാടികളാണ് സ്കൂൾ സീനിയർ അധ്യാപിക ദീപ്തിയുടെ നേതൃത്വത്തിൽ അരങ്ങേറിയത്. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ സന്ദേശം എന്നിവ നൽകി. സ്കൂളിലെ എസ് പി സി, സ്കൗട്ട് യൂണിറ്റുകൾ ജ്വാലഎന്ന പേരിൽ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ നൃത്താവിഷ്കരണം, ഫ്ലാഷ് മോബ്, സൂംബാ ഡാൻസ്, മൈം തുടങ്ങിയ ആകർഷകമായ പരിപാടികളും അവതരിപ്പിച്ചു. പള്ളിക്കൽ ജംഗ്ഷനിൽ നടന്ന പരിപാടി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകനും മജീഷ്യനുമായ ഷാജു കടയ്ക്കലും രാജീവ്കുമാറും ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ മാജിക് ജനങ്ങൾക്ക് ആവേശവും പുത്തൻ അനുഭവവുമായി. പിടിഎ പ്രസിഡന്റ് ബിജു, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ആർ. കെ. ദിലീപ്കുമാർ, സിപിഒ സിബി ,അധ്യാപകരായ അജീഷ്, ശാന്തി, വിഷ്ണു, ഹരിശങ്കർ എന്നിവർ പങ്കെടുത്തു.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിരോധാഭാസങ്ങളുടെ പ്രത്യയശാസ്ത്രമായി മാറി: കുമ്മനം രാജശേഖരൻ
കൊട്ടാരക്കര: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിരോധാഭാസങ്ങളുടെ പ്രത്യയശാസ്ത്രമായി മാറിയതിന്റെ അവസാന തെളിവാണ് രവതാ ചന്ദ്രശേഖറിന്റെ നിയമനമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൊട്ടാരക്കരയിൽ ബിജെപി ഈസ്റ്റ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഷ്പനെ അറിയാമോ എന്ന് പാടി നടന്നവർക്ക് അഞ്ച് രക്തസാക്ഷി കുടുംബങ്ങളോട് എന്ത് മറുപടിയാണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. ഭരിക്കുക, അഴിമതി നടത്തുക എന്നത് മാത്രമായി കഴിഞ്ഞു സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം. വിലക്കയറ്റം കാരണം പൊറുതിമുട്ടിയ സാധാരണക്കാരന് സർക്കാർ ആശുപത്രിയിലെ ചികിത്സക്കും വലിയ തുക നൽകേണ്ട ഗതികേടാണ് ഉള്ളത്. കേരളം കടംവാങ്ങി കടം വാങ്ങി മുടിയുകയാണ്. 46 ലക്ഷം ടൺ അരി വേണ്ടിടത്ത് ഏഴു ലക്ഷം ടൺ മാത്രമാണ് ഉത്പാദനം. കേരളത്തിലെ ജനങ്ങളുടെ അന്നദാതാവ് ഇപ്പോൾ മോദി മാത്രമാണെന്ന് കുമ്മനം പറഞ്ഞു.ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷയായിരുന്നു. ദക്ഷിണ മേഖല സംഘടന സെക്രട്ടറി സുരേഷ്, ജില്ല ഇൻചാർജ് വി. വി. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. ആർ. അരുൺ, അഡ്വ. വയക്കൽ സോമൻ, ആലുംചേരി ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് ജ്യോതിഷ് ശങ്കറിന് സമ്മാനിച്ചു
കുണ്ടറ: മുളവന പവിത്രം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കണക്ട് കുണ്ടറയുടെ ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് സമ്മാനിച്ചു. സംവിധായകനും മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ജ്യോതിഷ് ശങ്കറിന് മുളവന പവിത്രന് അവാർഡ് പി.സി.വിഷ്ണുനാഥ് എംഎൽഎ സമ്മാനിച്ചു.
കലയപുരം ആശ്രയയിൽ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു
കൊട്ടാരക്കര : കലയപുരം ആശ്രയ സങ്കേതത്തിൽ ഡോക്ടേഴ്സ് ഡേ ആഘോഷം മൂന്നിന് വൈകുന്നേരം നാലിന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ആശ്രയ പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത് കുമാർ, ജില്ലാപഞ്ചായത്ത് അംഗം ആർ. രശ്മി, കൊട്ടാരക്കര മുൻ നഗരസഭാ ചെയർമാൻ എസ്.ആർ.രമേശ്, ആശ്രയ വൈസ് പ്രസിഡന്റ് പട്ടാഴി ജി. മുരളീധരൻ മാസ്റ്റർ, ആശ്രയ എഫ്എം 90 മാനേജിംഗ് ഡയറക്ടർ ജുബിൻ സാം, ഡോ. ആശ ജോസ്, വർഗീസ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി ആരോഗ്യശാഖകളിലെ മുതിർന്ന ഡോക്ടർമാരെ ചടങ്ങിൽ ചിറ്റയം ഗോപകുമാർ ആദരിക്കും. ഡോക്ടേഴ്സ് ദിനാചരണത്തി െന്റ ഭാഗമായി സങ്കേതത്തിലെ താമസക്കാർക്കായി ഡോ. രാജലക്ഷ്മി, ഡോ. ശ്രീകുമാരി സെൻ എന്നിവരുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ഡോ.എം.രാധാമണിയുടെ നേതൃത്വത്തിൽ ത്വക്ക് രോഗ ചികിത്സാക്യാമ്പും നടത്തും.
നീണ്ടകര ഗവ.താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാൻ ഒരു കോടി രൂപ അനുവദിച്ച് ഐആര്‍ഇഎല്‍
ചവറ: നീണ്ടകര ഗവ.താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനായി ഒരു കോടി രൂപ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് - ഐ ആര് ഇ എല്‍ അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തുന്ന ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് തൃപ്തികരമായ സേവനം നല്‍കുന്നതിന് പര്യാപ്തമായ സൗകര്യമില്ലാത്ത സാഹചര്യത്തില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുവാന്‍ ഐആര്‍ഇഎല്ലിൽ നിന്ന് ഫണ്ട് അനുവദിക്കണമെന്ന് എംപി എന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഡയാലിസിസ് യൂണിറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി തുക അനുവദിച്ചതെന്ന് പ്രേമചന്ദ്രന് പ്രസ്താവനയിൽ പറഞ്ഞു. തുക അനുവദിച്ചത് സംബന്ധിച്ച് ഐ ആര് ഇ എല്‍ നീണ്ടകര താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഔദ്യോഗികമായി അറിയിക്കും.
‘കണക്ട് ’കുണ്ടറ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം
കുണ്ടറ : പി.സി.വിഷ്ണുനാഥ് എംഎൽഎ എല്ലാവർഷവും നടത്തിവരാറുള്ള ‘കണക്ട്’കുണ്ടറ എംഎൽഎ മെറിറ്റ് അവാർഡ്' ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മുളവന പവിത്രം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷനായി. കുണ്ടറ നിയോജകമണ്ഡലത്തിലെ പത്ത്, പ്ലസ് ടു പരീക്ഷകളിൽ കേരള സിലബസിൽ ഫുൾ എ പ്ലസും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ 95 ശതമാനവും അതിനു മുകളിലും മാർക്ക് ലഭിച്ച വിദ്യാർഥികളെയാണ് അവാർഡിന് പരിഗണിച്ചത്.
ഡോ.വന്ദനാദാസ് കേസ്: തുടർ വിസ്താരം 10ന്
കൊല്ലം: ഡോ.വന്ദന ദാസ് കൊലപാതക കേസിൽ സാക്ഷികളുടെ തുടർ വിസ്താരം പത്തിന് നടക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കേസിലെ പ്രതിക്ക് യാതൊരുവിധ മാനസിക രോഗത്തി െ ന്റയും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് കേസിലെ ദൃക് സാക്ഷികള്‍ കഴിഞ്ഞ ദിവസം വിസ്താര വേളയിൽ കോടതിയില്‍ വ്യക്തമാക്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് മുമ്പാകെയാണ് സാക്ഷികള്‍ ഇപ്രകാരം മൊഴി നൽകിയത്. പ്രതി ശാരീരികമായി തനിക്ക് കീഴടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള ഇരകളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ആയോധന മുറകളില്‍ പ്രാവീണ്യം നേടിയ വ്യക്തിയെപ്പോലെയാണ് പ്രതി സംഭവ ദിവസം ഇരകളെ ആക്രമിച്ചതെന്നും കേസിലെ ഒന്നാം സാക്ഷി ഡോ. ഷിബിന്‍ ക്രോസ് വിസ്താര വേളയില്‍ വിശദീകരിച്ചു. പ്രതിക്ക് മാനസിക രോഗം ഉണ്ടെന്നുള്ള പ്രതിഭാഗം അവകാശവാദവും സാക്ഷി കോടതിയില്‍ നിരാകരിച്ചു. പ്രതിയെ കുടവട്ടൂരില്‍ നിന്നും രാത്രി കൂട്ടിക്കൊണ്ടു വന്ന പൂയപ്പള്ളി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബേബി മോഹ െന്റ ക്രോസ് വിസ്താരവും പൂര്‍ത്തിയായി. പ്രതി യാതൊരു മാനസിക അസുഖവും ഈ സമയങ്ങളില്‍ പ്രകടിപ്പിച്ചിരുന്നില്ലായെന്ന് സാക്ഷി കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ്.ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരായത്.
ജീവനക്കാരേയും അധ്യാപകരേയും സർക്കാർ വഞ്ചിച്ചു: അഡ്വ.പി.ജർമിയാസ്
കൊല്ലം : സംസ്ഥാന സർക്കാർ പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടത്താതെ ജീവനക്കാരേയും അധ്യാപകരേയും വഞ്ചിച്ചതായി കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ്. 2019 ജൂലൈ ഒന്നിലെ 11-ാം ശമ്പളപരിഷ്കരണത്തിനു ശേഷം 2024 ജൂലൈ ഒന്നു മുതൽ നടപ്പിലാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 2025 ജൂലൈ ഒന്ന് ആയിട്ടും നടപ്പിലാക്കാൻ സർക്കാർ ചെറുവിരൽ പോലും അനക്കിയിട്ടില്ല. 2019-ൽ നടപ്പിലാക്കിയ 11-ാം ശമ്പള പരിഷ്കരണത്തി െ ന്റ 50 ശതമാനം കുടിശിക ജീവനക്കാർക്കും അധ്യാപകർക്കും സർക്കാർ നൽകാനുണ്ടെന്നും 2019 മുതൽ ലീവ് സറണ്ടർ പണം നൽകാതെ പിഎഫിലേക്ക് ലയിപ്പിക്കുകയാണെന്നും ജർമിയാസ് പ്രസ്താവനയിൽ പറഞ്ഞു.
മൈലക്കാട് യുപിഎസിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു
കൊട്ടിയം: പഠനത്തോടൊപ്പം തൊഴിൽ നൈപുണി വികസനവും ലക്ഷ്യമാക്കി മൈലക്കാട് പഞ്ചായത്ത് യുപിസ്കൂളിൽ ഉപജില്ലയിലെ ആദ്യ ക്രിയേറ്റീവ് കോർണർ പ്രവർത്തനം തുടങ്ങി .ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമായും ഏഴ് തൊഴിൽ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി.ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ.എസ്.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യാതിഥിയായി. ജില്ല എസ്എസ് കെ പ്രോഗ്രാം കോർഡിനേറ്റർ ജി.കെ.ഹരികുമാർ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷതവഹിച്ചു. ഡൈനീഷ്യ റോയിസൺ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷിബു, പഞ്ചായത്തംഗം ജി.രാജു, ജില്ല പ്രോഗ്രാം ഓഫീസർ സബീന, ചാത്തന്നൂർ ബിപിസി സജി റാണി, മാതൃസമിതി കൺവീനർ ഷെമി നെജീം, സ്റ്റാഫ് സെക്രട്ടറി നൗഫൽ എന്നിവർ പ്രസംഗിച്ചു.
ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു: യുഡിടിഎഫ്
കൊല്ലം: ഒന്‍പതിന് നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയപ്പിക്കുവാന്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ഫെഡറേഷൻജില്ലാ നേതൃയോഗം തീരുമാനിച്ചു. മൂന്ന് ,നാല് തീയതികളില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിടിഎഫ് നേതൃയോഗങ്ങള്‍ കൂടുവാനും ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ഥം ഏഴിന് പന്തം കൊളുത്തി വിളംബരജാഥ നടത്തുവാനും തീരുമാനിച്ചു. പണിമുടക്ക് ദിവസം എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും പ്രകടനവും പൊതുസമ്മേളനവും നടത്തും. ഒന്‍പതിന് ചിന്നക്കടയില്‍ നടക്കുന്ന റാലിയുടെ സമാപന സമ്മേളനം യുടിയുസി അഖിലേന്ത്യ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്യും. യുഡിടിഎഫ് ജില്ലാ ചെയര്മാന് എ.കെ.ഹഫീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി. ശങ്കരനാരായണപിള്ള, കോതേത്ത് ഭാസുരന്‍, കെ.ജി.തുളസീധരന്‍ (ഐഎന്‍ടിയുസി), ഇടവനശേരി സുരേന്ദ്രന്, കുരീപ്പുഴ മോഹനന്, അജിത് അനന്ദകൃഷ്ണന് (യുടിയുസി), കുരീപ്പുഴ ഷാനവാസ് (കെടിയുസി), അജിത് കുരീപ്പുഴ (ടിയുസിസി), താഷ്കന്റ്(എസ്ടിയു), ജമീര്‍ലാല്‍ (കെടിയുസി ജേക്കബ്) എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യമേഖല വെന്റിലേറ്ററിൽ: പി.സി. വിഷ്ണുനാഥ് എംഎൽഎ
കൊല്ലം: നമ്പർ വൺ എന്ന് അവകാശപ്പെടുന്ന കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎ. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ മെഡിക്കൽ കോളജുകളും താലൂക്ക് ആശുപത്രികളിലും രോഗികളിൽ നിന്ന് പിരിവെടുത്താണ് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നത്. മരുന്നുകൾ രോഗികളെ കൊണ്ട് പുറത്ത് നിന്നാണ് വാങ്ങിപ്പിക്കുന്നത്. ഇത് പൊതുജന ആരോഗ്യ സംവിധാനത്തി െന്റ കഴിവ് കേടി െന്റ ഉദാഹരണമാണെന്ന് പി.സി.വിഷ്ണുനാഥ് എംഎൽ എ പറഞ്ഞു. ആരോഗ്യ വകുപ്പിന് ബജറ്റിൽ ധനമന്ത്രി അനുവദിച്ച 400 കോടി രൂപയിൽ 145 കോടി രൂപ വെട്ടിക്കുറച്ചതായി ആരോഗ്യമന്ത്രി വീണജോർജ് നിമയസഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയോടുള്ള പിണറായി സർക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കും എതിരെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ഡിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ, എ. ഷാനവാസ് ഖാൻ, എഴുകോൺ നാരായണൻ, കെ.സുരേഷ്ബാബു,എൻ.ഉണ്ണികൃഷ്ണൻ, തൊടിയൂർ രാമചന്ദ്രൻ നെടുങ്ങോലം രഘു, എസ്. വിപിനചന്ദ്രൻ, ലതമോഹൻദാസ്, സി.ആർ. നജീബ്, സൈമൺ അലക്സ്, സൂരജ് രവി, നടുക്കുന്നിൽ വിജയൻ, ആർ. രാജശേഖരൻ, അലക്സ് മാത്യു, കല്ലട രമേശ്, ബിജു വിശ്വരാജൻ, സുബാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, എസ്. ശ്രീലാൽ, കുളപ്പാടം ഫൈസൽ, ചിറ്റുമൂല നാസർ, പി. ഹരികുമാർ, എസ്. ഇ. സഞ്ജയ്ഖാൻ, സവിൻസത്യൻ, പി. കെ. രവി, രവി മൈനാഗപ്പള്ളി, നജീം മണ്ണേൽ, ചക്കിനാൽ സനൽകുമാർ, സേതുനാഥപിള്ള, വാളത്തുംഗൽ രാജഗോപാൽ, ജി. ജയപ്രകാശ്, എസ്. ശ്രീകുമാർ, ഡി. ചന്ദ്രബോസ്, എസ്. ശോഭ, വി.ടി. സിബി, ഏരൂർ സുബാഷ്, അമ്മിണി രാജൻ, റെജിമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിഡന്റുമാരായ വൈ. ഷാജഹാൻ, കാരക്കാട്ട് അനിൽ, ഓച്ചിറ വിനോദ്, കെ. എ. ജവാദ്, മേച്ചേഴത്ത് ഗിരീഷ്, ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, എം. നാസർ, പാലത്തറ രാജീവ്, രാജു ഡി പണിക്കർ, കണ്ണനല്ലൂർ നിസാമുദീൻ, കെ. ജി. അലക്സ്, കുരീപ്പള്ളി സലീം, ജയപ്രകാശ് നാരായണൻ, ചിതറ ശ്രീകുമാർ, തോയിത്തല മോഹൻ, ആർ. ഡി. ലാൽ, പരവൂർ സജീബ്, ബിജു പാരിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
കാർ ഇടിച്ച് യുവാവ് മരിച്ചു
കൊട്ടാരക്കര: റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവ് കാർ ഇടിച്ച് മരിച്ചു. ഇന്നലെ രാത്രി 8.30 ഓടെ വാളകം ബദനി ജംഗ്ഷനിലായിരുന്നു അപകടം. വാളകം ആലുവിള വീട്ടിൽ പാപ്പച്ചന്റെ മകൻ പ്രദീപ് പാപ്പച്ചൻ(45) ആണ് മരണപ്പെട്ടത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു. റോഡിന്റെ മറുവശത്തുനിന്നിരുന്ന സുഹൃത്തിനെ കാണുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിരെ വന്ന ഉഴവൂർ സ്വദേശിയുടെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: എലികുട്ടി. സഹോദരൻ: സജീവ്.
കുളത്തൂപ്പുഴയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
കുളത്തൂപ്പുഴ: ജനവാസമേഖലയി ലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. കുളത്തൂപ്പുഴ വട്ടക്കരിക്കം പെരുവഴിക്കാലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ പുളിമൂട്ടിൽ വീട്ടിൽ ശശി -രാധ ദമ്പതികളുടെ വാഴത്തോട്ടവും കൃഷികളുമാണ് ഒറ്റ രാത്രി കൊണ്ട് കാട്ടാനകൾ നശിപ്പിച്ചത്. വാഴകൾക്ക് പുറമെ തെങ്ങുകൾ, കമുക് ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു. കോളനികൾക്ക് ചുറ്റുമായി വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച സൗരോർജ വേലികൾ പൂർണമായും തകർന്നു. മനുഷ്യ- വന്യ ജീവി സംഘർഷം കുറയ്ക്കുവാൻ വേണ്ടി ആവിഷ്കരിച്ച വനാവരണം പദ്ധതി പൂർത്തിയാകാതെ ഒതുങ്ങുകയും ചെയ്തതോടെ കാട്ടുമൃഗ ശല്യം രൂക്ഷമായി. ഇതിനിടെ വനാതിർത്തികളിൽ ആനക്കിടങ്ങുകൾ എടുക്കുമെന്ന അധികൃതരുടെ ഉറപ്പും ജലരേഖയായി മാറിയതായി കർഷകർ പറയുന്നു. അമ്പലക്കടവിൽ നിന്നും ആദിവാസി മേഖലയിലേക്കു കടന്നുപോകുന്ന റോഡുകൾ കാട്ടുമൃഗങ്ങളായ ആനയുടെയും കാട്ടുപോത്തിന്റെയും സഞ്ചാര പാത ആയിരിക്കുകയാണ് .ഈ പ്രദേശങ്ങളിലെ ജനജീവിതം വളരെ ദുരിതത്തിലാണ്. കാട്ടുമൃഗശല്യം വർധിക്കുന്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിസംഗത പാലിക്കുകയാണ്. യാത്രക്കാർ പേടിച്ചാണ് ഈ വഴിയിൽ കൂടി ജോലി കഴിഞ്ഞ് വീടുകളിൽ എത്തുന്നത് . വന്യമൃഗങ്ങളുടെ കൈകളിൽ നിന്നും തങ്ങളുടെ കൃഷിസ്ഥലങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പല നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല.
കേരളത്തിന്റെ വിദ്യാഭ്യാസ നയം രാജ്യത്തിന് മാതൃക: മന്ത്രി ജെ.ചിഞ്ചുറാണി
അഞ്ചല്‍ : വിദ്യാഭ്യാസ രംഗത്തെ സമഗ്രമുന്നേറ്റം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ വിദ്യാഭ്യാസ നയം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളില്‍ പഠിച്ചിറങ്ങി സിവില്‍ സര്‍വീസ് അടക്കം ഉന്നത മേഖലകളില്‍ എത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. കുട്ടികളില്‍ പഠനത്തോടൊപ്പം ലക്ഷ്യ ബോധം കൂടി സൃഷ്ടി ക്കുംവിധമാണ് കേരളത്തിന്റെ വിദ്യാഭ്യാസ രീതിയെന്നും മന്ത്രി പറഞ്ഞു. അലയമണ്‍ ചണ്ണപ്പേട്ടയില്‍ മാര്‍ത്തോമാ ഹൈസ്കൂളില്‍ സംഘടിപ്പിച്ച വിന്‍സിയര്‍ മെറിറ്റ് അവാര്‍ഡ് ദാനവും അനുമോദനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് വൈ. ദേവദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുധീര്‍, എം. മനീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, മിനിദാനിയേല്, വാര്‍ഡ് അംഗം ബിനു സി.ചാക്കോ, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. സുനിത് മാത്യു, എച്ച്എം ജി.ലാലി, കെ.ഷീലാമണി, പി.ടി. ഷാജി, ശ്രീധരന്, ജെസികെ. റെയ്ച്ചല്‍, ബാബു തടത്തില്‍, ജിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്കൂളില്‍ ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ അടക്കം മുഴുവന്‍ വിദ്യാര്‍ഥികളേയും ചടങ്ങില്‍ അനുമോദിച്ചു.
താത്കാലിക നിയമനത്തെച്ചൊല്ലി തർക്കം : പുനലൂർ നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു
പുനലൂർ: താത്കാലിക നിയമനത്തെച്ചൊല്ലി തർക്കമുണ്ടായതി നെ തുടർന്ന് പുനലൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നി ന്നും പ്രതിപക്ഷം ഇറങ്ങിപോ യി. നഗരസഭയിൽ ദിവസവേതനക്കാരായ ആറു കണ്ടിജന്റ് ജീവനക്കാര്‍ തങ്ങളെ പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ച് നേടിയ ഉത്തരവ് കൗൺസിൽ യോഗത്തിൽ അംഗീകരിക്കുന്നതിനായി അജണ്ട വച്ചിരുന്നു. എന്നാൽ ഇതിന്റെ മറവിൽ നഗരസഭയിലെ താത്കാലിക ഡ്രൈവറേയും വാച്ചറേയും കൂടി പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഭരണനേതൃത്വം അജണ്ട കൊണ്ടുവന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നത്. 2020 ജനുവരിയിൽ മറ്റ് കണ്ടിജന്റ് ജീവനക്കാരോടൊപ്പം ഇവരെയും ദിവസ വേതനത്തിൽ നിയമിക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകിയിരുന്നതായും അതിനാൽ ഇവരെ കൂടി പകരക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഭരണ നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ അവർ രണ്ടുപേരും കണ്ടിജന്റ് ജീവനക്കാരായിട്ടല്ല നിലവിൽ ജോലി ചെയ്യുന്നതെന്നും ഡ്രൈവറേയും വാച്ചറേയും നിയമിക്കുന്നതിന് എംപ്ലോയ്മെന്റ് വഴിയാണ് ഇന്റർവ്യൂ നടത്തി എടുക്കേണ്ടതെന്നും പ്രതിപക്ഷം അറിയിച്ചു. വർഷങ്ങളായി ഡ്രൈവർ എന്ന പേരിലും വാച്ചർ എന്ന പേരിലും ശമ്പളം എഴുതി വാങ്ങുന്ന രണ്ടുപേരെ നിയമം മറികടന്ന് പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി വരുമ്പോൾ ആ കാര്യത്തിൽ നടപടി എടുക്കാവുന്നതാണെന്നും പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ അറിയിച്ചു.എന്നാൽ ഇവർക്ക് നിയമനം നൽകണോ വേണ്ടയോ എന്നത് സർക്കാരിലേക്ക് കത്തെഴുതി ചോദിക്കാമെന്ന് ഭരണപക്ഷം അറിയിച്ചു. ഈ വിഷയത്തിൽ നഗരസഭാ സെക്രട്ടറിയുടെ അഭിപ്രായം എന്താണെന്ന് അറിയണമെന്ന് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ചോദിച്ചു. ഈ വിഷയത്തിൽ സെക്രട്ടറി അഭിപ്രായം പറയാൻ അനുവദിക്കാതെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നു. സെക്രട്ടറിക്ക് പറയാനുള്ളത് എന്താണെന്നറിയാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നും അതിന് സംസാരിക്കാന്‍ അവരെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിയുടെ അടുത്തുചെന്ന് സംസാരിച്ചു. ഡ്രൈവറേയും വാച്ചറേയും പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ എടുക്കുന്ന തീരുമാനം നിയമവിരുദ്ധമാണെന്ന് സെക്രട്ടറി പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചു. ഇതോടെ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും തങ്ങൾക്കുള്ള ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് പകരക്കാരുടെയും പട്ടികയിൽ ഉൾപ്പെടുത്തുന്ന വിവരം സർക്കാരിന്റെ അനുമതി തേടുകയാണെന്ന് ഭരണപക്ഷ അംഗങ്ങൾ അറിയിച്ചു. അതോടെ തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും വാക്കൗട്ട് നടത്തി പുറത്തിറങ്ങി. തങ്ങൾക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് പുനലൂർ പട്ടണത്തിലെ മുഴുവൻ ജനങ്ങളെയും ഇടതു പക്ഷം വെല്ലുവിളിക്കുകയാണെന്നും ഇതിനു മറുപടി നൽകാൻ പുനലൂരിലെ ജനങ്ങൾ തയാറെടുത്തിരിക്കുകയാണെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് ,കൗൺസിലർമാരായ എൻ .സുന്ദരേശൻ, എസ്. പൊടിയൻപിള്ള, കെ .കനകമ്മ, ബീന സാമുവൽ ,എം .പി .റഷീദ് കുട്ടി, ഷെമി.എസ്.അസീസ്, ജ്യോതി സന്തോഷ്, നിർമല സത്യൻ, റംലത്ത് സഫീർ, ഷഫീല ഷാജഹാൻ എന്നിവർ അറിയിച്ചു.
ജില്ലാകോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ.എന്‍.ബാലഗോപാല്‍
കൊല്ലം : കോടതി സമുച്ചയ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആകുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സ്ഥല പരിമിതിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പുതിയ കോടതി സമുച്ചയം സഹായകമാകും. 100 കോടിയിലധികംരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2026 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. പുതുതായി വരുന്ന കോടതികളും സമുച്ചയത്തില്‍ പ്രവര്‍ത്തിക്കും. നാല് നിലകളിലായി ഉയരുന്ന കെട്ടിടത്തില്‍ 17 കോടതികളും 25 അനുബന്ധ ഓഫീസുകളും ഉണ്ടാകും. കോടതി ഹാള്‍, ചേംബര്‍ ഏരിയ, വെയിറ്റിങ് എരിയ, ഓഫീസ് ഹാള്‍ എന്നിവയാണ് നിര്‍മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എം .മുകേഷ് എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ എസ് .ജയന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എ. കെ .സവാദ്, എ ഡി എം ജി .നിര്‍മല്‍ കുമാര്‍, ബാര്‍ അസോസിയേഷന് ഭാരവാഹികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുറ്റിംഗൽ ദുരന്ത കേസ്: കുറ്റപത്രം സംബന്ധിച്ച പ്രാഥമിക വാദം മൂന്നിന്
കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികൾക്ക് എതിരേയുള്ള കുറ്റപത്രം സംബന്ധിച്ച പ്രാഥമിക വാദം കേൾക്കുന്നതിനായി കേസ് ജൂലൈ മൂന്നിലേക്കു മാറ്റി. കേസിൽ നിന്നു പൂർണമായോ ഭാഗികമായോ ഒഴിവാക്കണമെന്നു കാണിച്ചു പ്രതികൾ നൽകുന്ന അപേക്ഷയുടെ (ഡിസ്ചാർജ് പെറ്റീഷൻ) പകർപ്പ് സ്പെഷൽ പ്രോസിക്യൂട്ടർക്ക് നൽകാനും കോടതി നിർദേശിച്ചു. വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിച്ചു ക്രൈംബ്രാഞ്ച് സംഘം തയാറാക്കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കോടതി വിവിധ വകുപ്പുകൾ ചുമത്തുന്നതുമായി ബന്ധപ്പെട്ടാണു പ്രാഥമിക വാദം കേൾക്കുന്നത്. പുറ്റിംഗൽ കേസുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയുടെ അധികച്ചുമതല വഹിക്കുന്ന മൂന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ആന്റണി മുൻപാകെയാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേസിന്റെ വിചാരണയ്ക്കായി ആരംഭിച്ച പ്രത്യേക കോടതിയിൽ സ്ഥിരം ജഡ്ജിയെ നാളെ നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്. വെടിക്കെട്ട് അപകടക്കേസിൽ 59 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 14 പേർ വിവിധ ഘട്ടങ്ങളിലായി മരണപ്പെട്ടു. ശേഷിക്കുന്ന 45 പ്രതികളിൽ പത്തനംതിട്ട അടൂർ ഏറത്ത് രാജ് ഭവനിൽ അനുരാജിനെ (അനു) പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു 44 പ്രതികൾക്കെതിരെയാണ് വിചാരണ നടപടികൾ തുടങ്ങാൻ പോകുന്നത്. 2010 ഏപ്രിൽ 10നു പുലർച്ചെ രണ്ടിനായിരുന്നു വെടിക്കെട്ട് അപകടം. 110 പേർ മരിക്കുകയും 656 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.
വയനദിനാചരണം
അഞ്ചല്‍ : ഏരൂര്‍ ആർച്ചൽ ടി. കെ. ഷാഹുൽ ഹമീദ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണവും പി .എൻ.പണിക്കർ അനുസ്മരണ ദിനവും ആചരിച്ചു. പരിപാടികളുടെ ഭാഗമായി കുട്ടികളുടെ ക്വിസ് , ചിത്രരചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി .അജയൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രദീപ് കണ്ണങ്കോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന് ഷാർലി ബെഞ്ചമിൻ രചിച്ച "ഉടുമ്പുകളുടെ ഉദ്യാനം"എന്ന കഥാസമാഹാരം ലൈബ്രറിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, സെക്രട്ടറി എസ്. ഉദയൻ, ഉണര്‍വ് സംഘം പ്രസിഡന്റ്് ആർ.പി. അജികുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡി. രാധാകൃഷ്ണൻ, എം.എസ് .ബീന എന്നിവര്‍ പ്രസംഗിച്ചു .
പ്രതിഭാസംഗമം നടത്തി
കൊട്ടാരക്കര: കരിക്കം വൈഎംസിഎ പ്രതിഭാ സംഗമവും മോട്ടിവേഷൻ ട്രെയിനിംഗും വിജയാരവം -2025 വൈഎംസിഎ അഖിലേന്ത്യ ട്രഷറർ റെജി ജോർജ് ഇടയാറൻമുള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.സബ് റീജിയൻ ചെയർമാൻ ഡോ.എബ്രഹാം മാത്യു മുഖ്യപ്രഭാഷണവും ജനറൽ കൺവീനർ ഷിബു.കെ.ജോർജ് അവാർഡ് ദാനവും നടത്തി. സെക്രട്ടറി എം.തോമസ്,പി.ജോൺ,പി.എം.ജി.കുരാക്കാരൻ,പി.വൈ.തോമസ്, പി.സി.ബാബുക്കുട്ടി, ടി.ജി.ലൂക്കോസ്,റെജി.പി.ഉമ്മൻ ഷാജി ജോൺ കോട്ടവിള,ലിഖിത മറിയം യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
കെഎസ്ആർടിസി ബസുകളുടെ തത്സമയ വിവരങ്ങൾ ‘ചലോ’ആപ്പിൽ ലഭ്യമാകും: മന്ത്രി ഗണേഷ്കുമാർ
കൊല്ലം: കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ' മൊബൈൽ ആപ്പിൽ ഇനി ലഭ്യമാകുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും വിവരം ലഭിക്കും. ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട് കാർഡുകളും മൊബൈൽ ആപ്പ് വഴി ചാർജ് ചെയ്യാനാകും. അച്ചടിച്ച 90,000 കാർഡുകളിൽ 82,000 കാർഡുകൾ വില്പന നടത്തി. അഞ്ചുലക്ഷം കാർഡുകൾകൂടി ഉടൻ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ 26 കെഎസ്ആർടിസി ഡിപ്പോകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. റോഡിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ ബസുകളിൽ ഏർപ്പെടുത്തിയ ഡസ്റ്റ് ബിൻ സൗകര്യം സ്വകാര്യ ബസുകളിലും സജ്ജമാക്കും. ദീർഘദൂര യാത്രയ്ക്ക് കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബസുകൾ ഉടൻ നിരത്തിലിറക്കുമെന്നും വൈഫൈ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 2000 ഡസ്റ്റ് ബിന്നുകളുടെയും ബസ് സ്റ്റേഷനുകളിലേക്ക് ലഭിച്ച 600 ഡസ്റ്റ് ബിന്നുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം, പത്തനാപുരം യൂണിറ്റിൽ പുതുതായി പണികഴിപ്പിച്ച ഗാരേജ് ഷെഡ്, ‘മില്ലറ്റ് മാതൃകാതോട്ടം' പദ്ധതിഎന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും 7,24,000 രൂപ വിനിയോഗിച്ചാണ് പത്തനാപുരം ഡിപ്പോ കംപ്യൂട്ടർവൽക്കരിച്ചത്. ചീഫ് ഓഫീസ് ഉൾപ്പെടെ മുഴുവൻ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. മുത്തുറ്റ് മിനി ഗ്രൂപ്പാണ് ഡസ്റ്റ്ബിന്നുകൾ സ്പോൺസർ ചെയ്തത്. കെഎസ്ആർടിസിയും ജഗൻസ് മില്ലറ്റ് ബാങ്കും സംയുക്തമായി മില്ലറ്റ്/ ചെറുധാന്യങ്ങളുടെ പ്രചരണാർഥം നടപ്പിലാക്കുന്ന പദ്ധതിയാണ് 'മില്ലറ്റ് മാതൃകാതോട്ടം'. പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എൻ. തുളസി അധ്യക്ഷനായി. കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്.പ്രമോജ് ശങ്കർ, ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, പത്തനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഷാജഹാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. അൻസാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വൈ. സുനറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ ഷാനവാസ്, വാർഡ് മെമ്പർ സലൂജ ദിലീപ്, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, കെ എസ്ആർടിസി ജീവനക്കാർ, യാത്രക്കാർ എന്നിവർ പങ്കെടുത്തു.
പഴകിയ 300 കിലോ കോഴിയിറച്ചി പിടികൂടി
കൊല്ലം: കടയ്ക്കലിൽ നിന്ന് 300 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്ക് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്. കോഴിയിറച്ചിയുമായെത്തിയ തിരുവനന്തപുരം തിരുവല്ലം സ്വദേശി കൃഷ്ണകുമാറിനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ കുമ്മിളിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 300 കിലോ കോഴിയിറച്ചി കുമ്മിളിൽ നാട്ടുകാരാണ് തടഞ്ഞുവച്ച് പോലീസിൽ വിവരമറിയിച്ചത്. ഓട്ടോറിക്ഷയ്ക്ക് സമീപം നടന്നുപോയവരാണ് ദുർഗന്ധം വമിക്കുന്നതെന്ന് മനസിലാക്കി പരിശോധന നടത്തിയത്. തുടർന്ന് പഴകിയ മാംസമാണെന്ന് തിരിച്ചറിയുകയും നാട്ടുകാർ കടയ്ക്കൽ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസെത്തി ആരോഗ്യവകുപ്പിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ആരോഗ്യവകുപ്പിന്റെഅന്വേഷണത്തിൽ കോഴി മാംസത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നും യാതൊരുവിധ സുരക്ഷ ാനടപടിയുള്ള സർട്ടിഫിക്കറ്റ് മറ്റ് രേഖകൾ ഒന്നുമില്ലാതെയാണ് മാംസം കടത്തിക്കൊണ്ടുവന്നതെന്നും വ്യക്തമായി. ഇറച്ചി വിവിധ പെട്ടികളിലായി അടുക്കി വച്ചിരിക്കുകയായിരുന്നു. കടയ്ക്കലിലേയും ചടയമംഗലത്തേയും പ്രമുഖ ഹോട്ടലുകളിലേക്കും കടകളിലേക്കും ആണ് കൊണ്ടുവന്നതെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു. പിടിച്ചെടുത്ത മാംസം മുഴുവനും പഞ്ചായത്തിന്റെ പരിധിയിൽ കുഴിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് ഇത്രയും ദൂരം ഒരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ കൊണ്ടുവന്നതിനാലാണ് ഇറച്ചി കേടായതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
പായിക്കട റോഡിലെ പോസ്റ്റ് അപകടാവസ്ഥയിൽ
കൊല്ലം: ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ ബിഎസ്എൻഎൽ പോസ്റ്റ് വഴിമുടക്കിയായി നിൽക്കുന്നു. ദിനംപ്രതി ആയിരക്കണത്തിന് ആളുകൾ വരുന്ന മാർക്കറ്റ് റോഡായ പായ്ക്കട റോഡിലാണ് പോസ്റ്റ് നിൽക്കുന്നത്. ക്ലോക്ക് ടവറിന്റെ ഭാഗത്ത് നിന്നും സ്വകാര്യ ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന വീതികുറഞ്ഞ റോഡാണിത്. പാർക്കിംഗ് ഏരിയ തീരെ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. പോസ്റ്റിനു സമീപത്ത് കൂടി യാത്ര ചെയ്യുന്നവർ ഭയപ്പാടിലാണ്. അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റ് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഒഎഫ്സി സംവിധാനം വന്നതോടുകൂടി ഈ പോസ്റ്റുകളുടെ ആവശ്യമില്ലാതെയായി . എന്നിട്ടും അങ്ങോളമിങ്ങോളം ഈ പോസ്റ്റുകൾ എല്ലാം തന്നെ നോക്കുകുത്തികളായി നിൽക്കുകയാണ്. ഇത്തരത്തിൽ കിടന്ന ഒരു പോസ്റ്റിൽ നിന്നും കാസ്റ്റ് അയൺ പൊട്ടിച്ചെടുക്കുവാനായി രണ്ട് യുവാക്കൾ ചേർന്ന് കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ രണ്ട് പ്രാവശ്യം പോസ്റ്റ് കൊണ്ട് വെച്ചത് ട്രെയിൻ അട്ടിമറി ശ്രമം എന്ന നിലയിൽ വലിയ വാർത്തയായിരുന്നു. ഒരുവർഷമായി അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റു മാറ്റി റോഡുകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ ബന്ധപ്പെട്ടവർ വേണ്ടനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കഞ്ചാവ് കേസിലെ പ്രതികളെ വെറുതെവിട്ടു
കൊല്ലം: കഞ്ചാവ് കടത്തി കൊണ്ടുവന്ന് ചില്ലറ വില്പന നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്ത പെരിനാട് സ്വദേശിയായ സതീഷിനെയും ചാത്തിനാംകുളം സ്വദേശിയായ അഖിൽ രാജിനെയും ജില്ലാ സെക്കന്റ് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജ്എസ്. ശ്രീരാജ് വെറുതെ വിട്ടു. പട്രോളിംഗ് ഡ്യൂട്ടി നടത്തുകയായിരുന്ന എസൈസ് സംഘം കൊല്ലം താലൂക്ക് സപ്ലൈകോ ഡിപ്പോയുടെ സമീപം ബൈക്കിൽ ഇരിക്കുകയായിരുന്ന പ്രതികളെ കണ്ട് സംശയം തോന്നുകയും തുടർന്ന് പരിശോധന നടത്തി ബാഗിൽ ഒളിപ്പിച്ച നിലയിൽ 1.200 കിലോഗ്രാം കഞ്ചാവ് കണ്ടെത്തു കയായിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്കും കഞ്ചാവും ഉൾപ്പെടെയുള്ള തെളിവുകളും സാക്ഷി മൊഴികളും കോടതിയിൽ പ്രോസി ക്യുഷൻ ഹാജരാക്കിയെങ്കിലും പ്രതികൾ നിരപരാധികളാണെന്ന പ്രതിഭാഗത്തിന്റെ വാദവും മറ്റും കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ചവറ ഫ്രാൻസിസ് ജെ നെറ്റോ, സി.എസ്.മനോഹർ മുണ്ടയ്ക്കൽ, പ്രേംനാഥധാര, ബിജു സി. കാവനാട്, മോനിഷ എന്നിവർ കോടതിയിൽ ഹാജരായി.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം: ഒ. മാധവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പട്ടത്താനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജനറൽ സെക്രട്ടറി എം. മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇ ചെയർമാൻ കെ .വരദരാജൻ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ഗീത ഡാർവിൻ, ശബരി എം നായർ, നിർമിതി തമ്പാൻ, ആതിര ് എന്നിവർ ക്യാമ്പ് നയിച്ചു . 118 പേർക്ക് സൗജന്യ ചികിത്സ നൽകി. ബാങ്ക് പ്രസിഡന്റ് എസ്. ആർ രാഹുൽ, ഒ.മാധവൻ ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പി.കെ. സുധീർ, ജോ. സെക്രട്ടറി ശ്രീധർ ലാൽ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജ്കുമാർ, എം.മണികണ്ഠൻ, ആർ. വൈശാഖ്, ജി .സുമേഷ്, ഉദേഷ് ശർമ,ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പ്രവാസി ക്ഷേമനിധിയിൽ അംഗമാകാൻ സൗജന്യ ഓൺലൈൻ സേവനം
ചാത്തന്നൂർ: പ്രവാസി ക്ഷേമനിധിയിൽ അംഗമാകാൻ സൗജ്യ ഓൺലൈൻ സേവനം ഇന്ന് ലഭ്യമാകും. ചാത്തന്നൂർ റീജണൽ സഹകരണ ബാങ്ക് ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന് ക്യാമ്പ് ആരംഭിക്കും. വിദേശത്ത് രണ്ട് വർഷത്തിലധികമായി ജോലി ചെയ്തുവരുന്ന 60 വയസിന് താഴെയുള്ളവർ, വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടിൽ താമസിക്കുന്നവർ, കേരളത്തിന് പുറത്ത് ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിൽ സ്ഥിരം ജോലി ചെയ്യുന്നവർഎന്നിവർക്ക് ക്ഷേമനിധിയിൽ അംഗമാകാം. നിലവിൽ 3500 രൂപയാണ് പ്രതിമാസ ക്ഷേമ പെൻഷനായി ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസികളായ 60 ശതമാനം പേരും ക്ഷേമനിധി അംഗങ്ങളാകാത്ത സാഹചര്യത്തിലാണ് കേരള പ്രവാസി ഫെഡറേഷൻ- ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന് ശേഷം വൈകുന്നേരം അഞ്ചിനു മ ണ്ഡലം കൺവൻഷൻ ജി. എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും . മെമ്പർഷിപ്പ് കാർഡ് വിതരണം ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജി. എസ്. ലാലു നിർവഹിക്കും.
സായാഹ്ന സദസ് നടത്തി
ചവറ : ബിജെപി തെക്കുംഭാഗം പഞ്ചായത്ത് സമിതി സായാഹ്ന സദസ് നടത്തി. മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണ നേട്ടങ്ങൾ, കേരള വികസനത്തിൽ മോദി സർക്കാരിന്റെ പങ്ക്, കേരളം വീണ പതിറ്റാണ്ട് എന്നീ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സായാഹ്ന സദസ് നടത്തിയത്. വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് കൃഷ്ണപ്രിയ അധ്യക്ഷയായി . ജില്ലാ ഉപാധ്യക്ഷൻ വെറ്റമുക്ക് സോമൻ,മണ്ഡലം പ്രസിഡന്റ്് ബിന്ദു ബലരാമൻ, സന്തോഷ് കുമാർ, ശശി താമരാൽ, പഞ്ചായത്ത് ജനപ്രതിനിധി ഉണ്ണികൃഷ്ണപിള്ള,കൃഷ്ണകുമാർ, ശിവകുമാർ എന്നിവർ പ്രസംഗിച്ചു. ബിജെപി തേവലക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലും സായാഹ്ന സദസ് നടത്തി. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ സെക്രട്ടറി എസ് . വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ അധ്യക്ഷനായി .സെക്രട്ടറി തെക്കടം ഹരീഷ്, മണ്ഡലം പ്രസിഡന്റ് ബിന്ദു ബലരാമൻ, ഡോ.വിജയൻ, ഹരികൃഷ്ണൻ, എബി, അജയകുമാർ, തേവലക്കര രാജീവൻ, മധുസുദനൻ പിള്ള, ഹരികുമാർ എന്നിവർ പ്രസംഗിച്ചു .
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു
കൊല്ലം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പ്രശാന്തചന്ദ്ര മഹലനോബിസിന്റെ ജന്മദിനമാണ് സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. വി.പി.ജഗതിരാജ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ഡയറക്ടര്‍ എസ്.കിരണ്‍ അധ്യക്ഷനായി. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എം.മോനിഷ, പി.വി. ഏബ്രഹാം, എം.എല്‍ .നഹാസ്, യു.ചിന്തു, എച്ച്.സബീന എന്നിവര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മേഖലയിലെ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നയിച്ചു. ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ വെളിയം ഗ്രാമപഞ്ചായത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പാക്കിയ 'മാലയില്‍ പരുത്തിയറ' നീര്‍ത്തട സംരക്ഷണ പദ്ധതിയുടെ വിലയിരുത്തല്‍ പഠന റിപ്പോര്‍ട്ട് ഡോ. വി.പി.ജഗതിരാജും സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ഡോ. ആര്.സുഭാഷും ചേര്‍ന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ, താലൂക്ക് ഓഫീസുകളിലെ ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഓണ്‍ലൈന്‍ ക്വിസ് മത്സരവിജയികളായ ജീവനക്കാര്‍ക്ക് സമ്മാനദാനവും നടത്തി. റിസര്‍ച്ച് ഓഫീസര്‍ കെ .സുരേഷ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ഡോ .ആര്. സുഭാഷ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ടി.ഫ്ളോറന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കരുതല്‍ തടങ്കലില്‍
കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. മീനാട്, താഴം നോര്‍ത്ത്, ഇത്തിക്കര വയലില്‍ പുത്തന്‍ വീട്ടില്‍, സുധിന്‍ (23) ആണ് കരുതല്‍ തടങ്കലിലായത്. ഇയാള്‍ 2021 മുതലുള്ള കാലയളവില്‍ ചടയമംഗലം, ചാത്തന്നൂര്‍, കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആറ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. കൊലപാതകം, വ്യക്തികള്‍ക്ക് നേരെയുള്ള കൈയേറ്റം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, നരഹത്യാശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കവര്‍ച്ച എന്നിങ്ങനെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാകളക്ടര്‍ എൻ.ദേവിദാസാണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
കവിയരങ്ങും സാംസ്കാരിക സമ്മേളനവും നടത്തി
കൊല്ലം : ഫ്രണ്ട്സ് തരംഗം ചവറ കലാ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ കവിയരങ്ങും സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും ആദരിക്കലും കടപ്പാക്കട കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ലൈബ്രറി ഹാളിൽ നടന്നു. കവി മണി കെ. ചെന്താപ്പുരിന്റെ അധ്യക്ഷതയിൽ കൂടിയ കവിയരങ്ങ് പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫ്രണ്ട്സ് തരംഗം പ്രസിഡന്റ് ആസാദ് ആശീർവാദിന്റെഅധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം കാഥികൻ പ്രഫ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. സാബ് മുകുന്ദപുരം, ചവറ തുളസി, എസ്.ആർ.കെ പിള്ള, അഡ്വ വിജയമോഹൻ, ഡോ. ആശ്രാമം ഉണ്ണികൃഷ്ണൻ, ജോസ് ടൈറ്റസ്, മോഹൻ നിഖിലം, റോസ് ആനന്ദ്, പന്മന തുളസി, ശിവദാസൻ പെരുമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. കവയിത്രി റസീന പത്തനാപുരത്തിന്റെ "സഹയാത്രിക" എന്ന കവിതാ സമാഹാരം കഥാകൃത്തും സംവിധായികയുമായ ഷജീല സുബൈദയ്ക്കു നൽകി വസന്തകുമാർ സാംബശിവനും, എൻ.എസ്.വിജയനും ചേർന്ന് പ്രകാശനം ചെയ്തു.
ഏകദിന ശില്പശാല നടത്തി
ചവറ : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കാമ്പസിലെ മലയാളവിഭാഗം ഏകദിന ശില്പശാല നടത്തി. കേരള സർവകലാശാല മലയാള വിഭാഗം മേധാവി ഡോ.വി.ശിവദാസ് ഉദ്ഘാടനം ചെയ്തു. മലയാള കവിതയിലെ ഭാവുകത്വ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എസ് .നൗഷാദ് പ്രഭാഷണം നടത്തി. കവിതയും ഞാനും എന്ന വിഷയത്തെ ആസ്പദമാക്കി ഷീബ.എം.ജോൺ, പ്രിൻസി, രാജികൃഷ്ണ ,തീർഥ, ജോൺസൺ ശൂരനാട് ,ഷാജി ഡെന്നീസ്, അനിൽ ബാബു, വി.വി. ജോസ്,ഡോ. കെ.ബി.ശെൽവമണി, ഡോ.എ.എസ്.പ്രതീഷ് എന്നിവർ പ്രസംഗിച്ചു.
അഖിലകേരള വിശ്വകർമ മഹാസഭ ശാഖാവാർഷികം
ചാത്തന്നൂർ: അഖില കേരളവിശ്വകർമ ചാത്തന്നൂർ ശാഖയുടെ വാർഷിക സമ്മേളനം ശാഖാ പ്രസിഡന്റ് രഞ്ജിത്ത് ജനാർദനന്റെ അധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വിശ്വകർമജർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും വിശ്വകർമജരെ സർക്കാർ ഒ ഇ സി ലിസ്റ്റിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ സെക്രട്ടറി അനന്തൻ കല്ലുവാതുക്കൽ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു തലം വരെയുള്ള കുട്ടികൾക്ക് പഠനോപകരണവും ചാത്തന്നൂർ യൂണിയൻ വൈസ് പ്രസിഡന്റ് വി. എ. മോഹൻലാൽ നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു. യൂണിയൻ നേതാക്കളായ ബിനുകുമാർ ചിറക്കര , വിനോദ് പാണിയിൽ എന്നിവർ പ്രസംഗിച്ചു. ശാഖ ഭാരവാഹികളായി രഞ്ജിത് ജനാർദ്ദനൻ-പ്രസിഡന്റ്, കെ.ജയപ്രകാശ് - സെക്രട്ടറി, ഡി.രാമചന്ദ്രൻ- ട്രഷറർ , ശിവസുതൻ -വൈസ്പ്രസിഡന്റ്, ഗിരീഷ് -ജോയിന്റ് സെക്രട്ടറി , ദീപ്തി- യൂണിയൻപ്രതിനിധി എന്നിവരെ തെരഞ്ഞെടുത്തു.
പുനഃപ്രതിഷ്ഠാ വാർഷികം ഇന്ന്
പരവൂർ : പൂതക്കുളം ഈഴംവിള ഭദ്രകാളീ ദേവീ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണവും പുനഃ പ്രതിഷ്ഠാ വാർഷികവും ഇന്ന് നടക്കും.ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ താഴ്മൺ മഠം കണ്ഠരര് രാജീവരര് തന്ത്രിയുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി എം.കെ .സോമൻ ശാന്തിയുടെ കാർമികത്വത്തിലുമാണ് പൂജാചടങ്ങുകൾ നടക്കുന്നത്. രാവിലെ ആറിന്് ഗണപതി ഹോമം, 7.16നും 7.46നകം അഷ്ടബന്ധ കലശം, തുടർന്ന് കലശാഭിഷേകം, കലശപൂജ, ഉച്ചയ്ക്ക് 12.30ന് അന്നദാനം.വൈകുന്നേരം ആറിന് ശീവേലി എഴുന്നെള്ളത്ത്,6.45 ദീപാരാധന,7.30ന് അത്താഴപൂജ, മംഗളപൂജ.
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
കൊല്ലം: ദേശീയ പാതയിൽ കല്ലമ്പലത്തിനു സമീപം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പരവൂർ കൂനയിൽ സുലോചന നിവാസിൽ ശ്യാം (58), ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 4.30നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാം മരിച്ചു . പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഷീന മരിച്ചത്. കൊല്ലം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബസ്. ദമ്പതികൾ പാരിപ്പള്ളിയിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയത്. കല്ലമ്പലം പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 24 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
വലിയതുറ: ഒളിവില്‍ കഴിഞ്ഞിരുന്ന പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷങ്ങള്‍ക്കുശേഷം വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് ബീമാപള്ളി ആസാദ് നഗറില്‍നിന്നും അറസ്റ്റ് ചെയ്തത്. പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001-ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. വിചാരണ തുടങ്ങുന്നതറിഞ്ഞു ഷാഫി നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ബീമാപളളി ആസാദ് നഗറില്‍ എത്തിയതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഷാഫിയെ പിടികൂടിയത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഡോക്ടറുടെ പ്രതിഷേധം ഫലം കണ്ടു ; ഉപകരണങ്ങൾ പറന്നെത്തി
Kerala
2
ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
National
3
പ്രവാചകനിന്ദ; തുർക്കിയിൽ നാല് മാഗസിൻ ജീവനക്കാർ അറസ്റ്റിൽ
International
4
സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
Business
5
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതല്‍
Sports
ADVERTISEMENT
LATEST NEWS
ചെറിയ പ്രശ്നങ്ങളെ പർവതീകരിക്കുന്നു; ഡോ.ഹാരിസിനെ തള്ളി സിപിഎം
ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; ഫേസ്ബുക്ക് വീഡിയോയുമായി മുഖ്യപ്രതി നൗഷാദ്
ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു; താൻ നടത്തിയത് പ്രഫഷണല്‍ സൂയിസൈഡെന്ന് ഡോ.ഹാരിസ്
വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു: ഡോണൾഡ് ട്രംപ്
ADVERTISEMENT
ADVERTISEMENT