ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജിന് മികവിന്‍റെ അംഗീകാരം
Monday, September 26, 2022 11:25 PM IST
കൊല്ലം: ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജിന് നാഷണൽ അക്രഡിറ്റേഷൻ ആൻഡ് അസസ്മെന്‍റ് കൗൺസിലിന്‍റെ- എ-പ്ലസ് പ്ലസ് ഗ്രേഡ്. മികച്ച അക്കാദമിക നിലവാരം, അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ , ഗവേഷണ രംഗത്തും, പ്രസാധനത്തിലുമുള്ള മികവ്, സാമൂഹിക സേവനം, അധ്യാപക-വിദ്യാർഥി അനുപാതം തുടങ്ങിയ നൂറോളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാക്ക് നിയോഗിച്ച വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ മികച്ച കോളേജുകളുടെ മുൻനിരയിലേക്ക് ടികെഎം ആർട്സ് കോളേജ് എത്തിയത്.
കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ എ-പ്ലസ് പ്ലസ് നേടുന്ന ആദ്യത്തെ ആർട്സ് ആൻഡ് സയൻസ് കോളേജും, സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഗ്രേഡ് നേടുന്ന രണ്ടാമത്ത അഫിലിയേറ്റഡ് കോളേജുമാണ് ടികെഎം.
കഴിഞ്ഞ രണ്ട് മാസത്തിടയിൽ ഓൺലൈനായും കാമ്പസിൽ നേരിട്ടെത്തിയും പരിശോധന നടത്തി അഞ്ചു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിച്ചത്.
ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കായി നവീന സൗകര്യങ്ങളോടുകൂടിയ ലാബുകൾ, 100 ശതമാനം സ്മാർട്ട് ക്ലാസ് റൂമുകൾ, സമ്പൂർണമായും കംപ്യൂട്ടർവത്കരിച്ച ലൈബ്രറി , അധ്യാപകർക്കും വിദ്യാർഥികൾക്കും വീട്ടിലിരുന്നും ലൈബ്രറി ഉപയോഗിക്കാനുള്ള സംവിധാനം, ഗവേഷണത്തിനു മാത്രമായി ‘റൂസ' യുടെ ധനസഹായത്തോടെ സജ്ജീകരിച്ച ഗവേഷണ സമുച്ചയം, വിദ്യാർഥികളുടെ കലാ കായിക പരിശീലനത്തിനും വ്യക്തിത്വ വികസനത്തിനുമായി പ്രത്യേകപരിഗണന തുടങ്ങിയവ സ്ഥാപനത്തിന്‍റെ മികച്ച നേട്ടങ്ങൾക്ക് കാരണമായി .
ഉയർന്ന പഠനനിലവാരവും പഠനശേഷം കാമ്പസ് പ്ലേസ്മെന്‍റ് വഴിയും അല്ലാതെയുമുള്ള തൊഴിൽ ലഭ്യത, തുടർ വിദ്യാഭ്യാസത്തിനായി രാജ്യത്തിനകത്തും വിദേശത്തും ഉള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളെ അയക്കുന്നതിൽ സ്ഥാപനം ഒരുക്കുന്ന പ്രത്യേക പരിശീലനം എന്നിവ ശ്രദ്ധേയമായി.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി സഹായിക്കാനും വിദ്യാർഥികളിൽ സാമൂഹ്യ സേവന സന്നദ്ധത വളർത്താനും ടികെഎം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പാർപ്പിടം, കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഉപകരണങ്ങളുടെ വിതരണം, നിർധനർക്ക് സ്വയം തൊഴിലിനായി തയ്യൽ മെഷീനുകൾ, കുടുംബശ്രീ യൂണിറ്റുകൾ, വീട്ടമ്മമാർ എന്നിവർക്ക് കൂൺ കൃഷി പരിശീലനം പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി അഷ്ടമുടിക്കായലിൽ കരിമീൻ, കൂട് കൃഷി സ്റ്റാർട്ടപ്പ് , എന്നിവ നടത്തിവരുന്നു .
പാഴ് വസ്തുക്കളുടെ ശാസ് ത്രീയ സംസ്കരണം, എൻഎസ്എസ് യൂണിറ്റിന് കീഴിൽ വിവിധ ഇനം കൃഷികൾ കാമ്പസിൽ ജൈവവൈവിധ്യ ഉദ്യാന പരിപാലനം കാമ്പസിലും പരിസരപ്രദേശങ്ങളിലും വനവൽക്കരണ യജ്ഞം, കാമ്പസിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നിയന്ത്രിത ഉപയോഗവും ഫലപ്രദമായ സംസ്കരണവും എന്നിവ പരിഗണിച്ച് പരിസ്ഥിതിസൗഹൃദ കാമ്പസ് പരിപാലനത്തിനുള്ള അംഗീകാരമായി കേരള ഗവൺമെന്‍റ് 2022 ജൂലൈയിൽ കോളേജിനെ "ഗ്രീൻ കാമ്പസ്' ആയി പ്രഖ്യാപിച്ചിട്ടുണ്ട് .
ഡോ. ഷഹൽ ഹസൻ മുസലിയാർ നേതൃത്വം നൽകുന്ന ടികെഎം കോളേജ് ട്രസ്റ്റിന് കീഴിലാണ് ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രവർത്തിക്കുന്നത്.
മാനേജ്മെന്‍റ്, അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ, പൂർവവിദ്യാർഥികൾ, രക്ഷാകർതൃ സമിതികൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിന്‍റെയും സഹകരണത്തിന്‍റെയും വിജയമാണ് ഇപ്പോൾ ലഭിച്ച ഉയർന്ന ഗ്രേഡ്. സ്ഥാപനത്തെ രാജ്യത്തെ ഏറ്റവും മികച്ച സെന്‍റർ ഓഫ് എക്സലൻസ് ആക്കി ഉയർത്താനുള്ള പരിശ്രമങ്ങൾക്ക് ഇപ്പോൾ കിട്ടിയ അംഗീകാരം കരുത്തുപകരുമെന്നും പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് പറഞ്ഞു.