ഹർത്താലിൽ വ്യാപക അക്രമം
Friday, September 23, 2022 11:28 PM IST
സ്വന്തം ലേഖകൻ

കൊല്ലം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ ജില്ലയിൽ പരക്കെ ആക്രമണം.

കൊല്ലം പള്ളിമുക്കിൽ പോലീസുകാരെ ഹർത്താൽ അനുകൂലികൾ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തി പരിക്കേൽപ്പിച്ചു. തട്ടാമലയിലും കല്ലും താഴത്തും കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കരുനാഗപ്പള്ളിയിലും പുനലൂരിലും സ്വകാര്യ വാഹനങ്ങൾക്ക് നേരേയും ആക്രമണം ഉണ്ടായി. പലയിടത്തും ഇരുചക്ര വാഹനങ്ങളിൽ പോയവരെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രധാന കേന്ദ്രങ്ങളിൽ കാര്യമായ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ല.

പള്ളിമുക്കിൽ വാഹന യാത്രികരെ ഹർത്താൽ അനുകൂലികൾ തടഞ്ഞ് അസഭ്യം പറയുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാവിലെ 8.30 ന് ബൈക്കിൽ പരിശോധന നടത്തുകയായിരുന്ന പോലീസുകാർ സ്ഥലത്ത് എത്തിയത്. ഇതിനിടയിലാണ് സമരാനുകൂലികളിൽ ഒരാൾ ബൈക്കിലെത്തി പോലീസിന്‍റെ ബൈക്കിൽ ഇടിപ്പിച്ചത്. അതിനുശേഷം അക്രമി രക്ഷപ്പെട്ടു.

നിലത്തുവീണ ഇരവിപുരം സ്റ്റേഷനിലെ സീനിയർ സിപിഒ ആന്‍റണിക്ക് മുഖത്തും താടിയെല്ലിനും എആർ ക്യാമ്പിലെ സിപിഒ നിഖിലിന് കാലിനും പരിക്കേറ്റു. ഇരുവരെയും പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ തിരിച്ചറിഞ്ഞതായും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസിന് നേരേയാണ് തട്ടാമലയിൽ കല്ലേറുണ്ടായത്. കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിനു നേരെയാണ് കല്ലുംതാഴത്ത് കല്ലേറ് നടന്നത്. ചില്ലുകൾ തകർന്ന ബസുകൾ പിന്നീട് കൊല്ലം ഡിപ്പോയിലേയ്ക്ക് മാറ്റി.

ഇന്നലെ രാവിലെ ആറു മുതൽ ജില്ലയിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു. പിന്നീട് കല്ലേറുകൾ നടന്നതോടെ ഓട്ടം നിർത്തുകയായിരുന്നു. പിന്നീട് സ്വകാര്യ വാഹനങ്ങളും ഭയന്ന് കാര്യമായി പുറത്തിറങ്ങിയില്ല.

ഉച്ചയോടെ കൊല്ലം ചിന്നക്കടയിൽ നിന്ന് പോലീസ് അകമ്പടിയോടെ കൊട്ടാരക്കര, പുനലൂർ ഭാഗങ്ങളിലേയ്ക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി. പിന്നീട് തിരുവനന്തപുരം ഭാഗത്തേയ്ക്കും ബസുകൾ കോൺ വോയി ആയി ഓടി. കൂടുതൽ പോലീസിനെ കൊല്ലം നഗരത്തിൽ അടക്കം വിന്യസിക്കുയും ചെയ്തു.

കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഓട്ടോകളും ഓടിയില്ല. കോടതികളുടെ പ്രവർത്തനം തടസപ്പെട്ടില്ല. തപാൽ ഓഫീസുകളും പ്രവർത്തിച്ചു. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. ബാങ്കുകൾ അടഞ്ഞ് കിടന്നു. തീവണ്ടികൾ സാധാരണ പോലെ ഓടി. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. വൈകുന്നേരം ആറിന് ശേഷം കൊല്ലം നഗരത്തിൽ അടക്കം ഹോട്ടലുകളും ചെറിയ കടകളും തുറന്നു.

കുണ്ടറ : പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിന്‍റെ ഭാഗമായി കുണ്ടറയിൽ കടകമ്പോളകൾ തുറന്നില്ല. ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നതിനാൽ മെഡിക്കൽ സ്റ്റോറുകളും പാൽ വിതരണ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിച്ചു.

കുണ്ടറ കച്ചേരി മുക്കിലെ മിനി സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫീസുകളിൽ ഹാജർ നന്നേ കുറവായിരുന്നു. ബാങ്കുകൾ പ്രവർത്തിച്ചില്ല. കുണ്ടറ പള്ളിമുക്ക് ആശുപത്രിമുക്ക് ഇളമ്പള്ളുർ എന്നിവിടങ്ങളിൽ സഹകരണ ബാങ്കുകൾ ഉൾപ്പെടെ സ്ഥാപനങ്ങൾ ഒന്നുതന്നെ തുറന്നില്ല. രാവിലെ കൊല്ലത്തുനിന്നും സർവീസ് നടത്തിയ കെഎസ് ആർടിസി ബസുകൾ തുടർന്ന് പോലീസ് സംരക്ഷണ ത്തോടെയാണ് ഓടിയത് ഉച്ചയോടെ അതും നിലച്ചു. കരിക്കോട് ഭാഗകളിൽ ഹർത്താൽ അനുകുലികൾ പ്രകടനം നടത്താൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ചന്ദനത്തോപ്പിൽ പോസ്റ്റ്‌ ഓഫീസ് തുറന്നു പ്രവർത്തിച്ചു. പ്രദേശത്തെ വിദ്യാലയങ്ങൾ അവധി ദിവസത്തെ പ്രതിതീ ജനിപ്പിച്ചിരുന്നു.

താന്നിക്കമുക്ക് ചാത്തിനാംകുളം അഞ്ചാലുംമുട് പ്രദേശങ്ങളിൽ ഹർത്താൽ അനുകൂലികൾ ചില കടകൾ അടപ്പിച്ചതൊഴിച്ചാൽ ഹർത്താൽ പൊതുവേ ശാന്തമായിരുന്നു.
പുനലൂർ: കിഴക്കൻ മേഖലയിൽ ഹർത്താൽ സമാധാനപരം. ചില മേഖലകളിൽ ഒറ്റപ്പെട്ട അക്രമമുണ്ടായി. പുനലൂർ ടിബി ജംഗ്ഷനിലും കരവാളൂർ കനാൽ ജംഗ്ഷനിലുമാണ് അക്രമമുണ്ടായത്.

തമിഴ്നാട്ടിൽ നിന്നു വന്ന ലോറിയ്ക്കു നേരെ ഹർത്താലനുകൂലികൾ ടിബി ജംഗ്ഷനു സമീപം കല്ലെറിയുകയായിരുന്നു. കെഎസ്ആർടിസി ബസിനാണ് കരവാളൂരിൽ കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്‍റെ ഗ്ലാസ് തകർന്നിട്ടുണ്ട്. ഡ്രൈവർക്കും നേരിയ പരിക്കുണ്ട്. ഹർത്താലനുകൂലികൾ പുനലൂരിൽ പ്രകടനവും നടത്തി.ഇന്നലെ രാവിലെ മുതൽ പുനലൂരിൽ സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസിയും സർവീസ് നടത്തി.

കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതോടെ ബന്ധപ്പെട്ടവർ പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടു. പലയിടത്തും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

ചാത്തന്നൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിൽ ദുരിതം അനുഭവിച്ചത് ജനങ്ങൾ. യാത്രാസൗകര്യങ്ങൾ പോലും നിഷേധിച്ച ഹർത്താൽ മൂലം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചു. ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും രാവിലെ നാല് ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉൾപ്പെടെ പത്ത് സർവീസുകൾ അയച്ചെങ്കിലും കെഎസ് ആർ ടി സി ബസുകൾക്ക് നേരെ അക്രമം ഉണ്ടായപ്പോൾ സർവീസുകൾ വഴിയിൽ നിർത്തിയിടേണ്ടി വന്നു. വൈകുന്നേരമാണ് സർവീസുകൾ പുനരാരംഭിച്ചത്.

പാരിപ്പള്ളി, ചാത്തന്നൂർ, ആദിച്ചനല്ലൂർ മേഖലകളിൽ ഹർത്താൽ ഭാഗികമായിരുന്നു. കല്ലുവാതുക്കലിൽ ഹർത്താൽ ആഹ്വാനം വിജയിച്ചില്ല. അവിടെ കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കുകയും ടാക്സി, ഓട്ടോ സർവീസുകൾ നടത്തുകയും ചെയ്തു.

സർക്കാർ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തനങ്ങളെ ഹർത്താൽ ബാധിച്ചില്ലെങ്കിലും യാത്രാസൗകര്യമില്ലാത്തതിനാൽ ജനങ്ങൾക്ക് എത്തിചേരാൻ ബുദ്ധിമുട്ടുണ്ടായി. ചാത്തന്നൂർ സബ് ട്രഷറി പതിവ് പോലെ പ്രവർത്തിച്ചു. ചാത്തന്നൂർ മേഖലയിൽ ഉൾനാടൻ പ്രദേശങ്ങളെ ഹർത്താൽ ബാധിച്ചതേയില്ല. നഗര സ്വഭാവമുള്ള പ്രദേശങ്ങളിലാണ് ഹർത്താൽ ബാധിച്ചത്.
അഞ്ചല്‍ : ഹര്‍ത്താല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പൂര്‍ണം. അഞ്ചലില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ചുരുക്കം ചില ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും സ്വകാര്യവാഹനങ്ങളും മാത്രമാണ് നിലത്തിറങ്ങിയത്.

കെഎസ്ആര്‍ടിസി നാമമാത്രമായി സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു. ഉച്ചയോടെ പുനലൂരില്‍ നിന്നും യാത്രക്കാരുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിനുനേരെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ കല്ലെറിഞ്ഞു.
കല്ലേറില്‍ ഡ്രൈവര്‍ക്ക് കണ്ണിനും യാത്രക്കാരില്‍ ഒരാളുടെ കാല്‍മുട്ടിനും പരിക്കേറ്റു. ആര്‍ഒ ജംഗ്ഷന്‍ അടക്കമുള്ള പ്രധാന ഇടങ്ങളില്‍ എല്ലാം പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ് പ്രധാന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി.

ഏരൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞു കിടന്നു. അതേസമയം മാര്‍ക്കറ്റില്‍ മീന്‍ വ്യാപാരം അടക്കമുള്ളവ തടസമില്ലാതെ നടന്നു. ഓട്ടോ ടാക്സികള്‍ ഒന്നും സര്‍വീസ് നടത്തിയില്ല. മറ്റിടങ്ങളില്‍ നിന്നും എത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ തടസമില്ലാതെ പോയി. എന്നാല്‍ പത്തടിയില്‍ ഒരു വിഭാഗം വ്യാപാരികള്‍ സ്ഥാപനങ്ങള്‍ തുറന്നു. ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദ്, എസ് ഐ ശരലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് വിന്യാസമാണ് വിവിധ ഇടങ്ങളില്‍ നടത്തിയിട്ടുള്ളത്.

തെന്മലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇവിടെ രണ്ടിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. വെള്ളിമല, ഇടമന്‍ എന്നിവടങ്ങളിലാണ് ലോറിക്ക് നേരെ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്.

ലോറികളുടെ മുന്‍വശത്തെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു. ബൈക്കില്‍ എത്തിയ സംഘം നിരവധി ഇടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.

കുളത്തൂപ്പുഴ: ഹർത്താൽ കിഴക്കൻ മേഖലയുടെ ഭാഗമായ കുളത്തൂപ്പുഴയിൽ സമാധാനപരം. കുളത്തൂപ്പുഴ ടൗണിലും പരിസര പ്രദേശങ്ങളിലും മെഡിക്കല്‍ സ്റ്റോറുകളൊഴികെയുള്ള വ്യാപാരശാലകളെല്ലാം അടഞ്ഞുകിടന്നു. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

പെട്ടിക്കടകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം കടകളും അടച്ചിട്ട നിലയിലായിരുന്നു. ആർപിഎൽ എസ്റ്റേറ്റ്, ഓയിൽ ഫാം എസ്റ്റേറ്റ് കെഎൽഡി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ, പ്രവർത്തിക്കുകയുണ്ടായി. കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്നും വാഹനങ്ങൾ ഓപ്പറേറ്റ് ചെയ്തത് കൊണ്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ യാത്ര ചെയ്യാൻ കഴിഞ്ഞു. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ ഓടുകയുണ്ടായി. തെന്മലയിൽ ഹർത്താൽ അനുകൂലികൾ ഗുജറാത്ത് രജിസ്ട്രേഷൻ ലോറിക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഹർത്താൽ അനുകൂലികൾ കുളത്തപ്പുഴ ടൗണിൽ പ്രകടനം നടത്തുകയുണ്ടായി. കുളത്തൂപ്പുഴ പോലീസിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.