കാത്തിരുന്ന ദിനം സമാഗതമായി, ആകാംക്ഷകൾക്ക് ഇന്ന് വിരാമം
Saturday, May 1, 2021 10:56 PM IST
എസ്.ആർ.സുധീർകുമാർ
കൊല്ലം: നിയമസഭാ വോട്ടെടുപ്പിന് ശേഷമുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമാകും. ഏതാനും മണിക്കൂറുകൾക്കകം അന്തിമഫലം അറിയാം. രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും സ്വാനാർഥികളുടെയും ഭാവി എന്തായിരുക്കുമെന്ന് ഇന്ന് ഉച്ചയോടെ വ്യക്തമായി അറിയം. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചനകൾ‌ അനുസരിച്ച് രാവിലെ പത്തോടെ ആദ്യ ട്രെന്‍റുകൾ അറിയാൻ കഴിയും.
എൽഡിഎഫിനെയും യുഡിഎഫിനെയും എൻഡിഎയും സംബന്ധിച്ച് വളരെ നിർ‌ണായകമായിരിക്കും തെരഞ്ഞെടുപ്പ് ഫലം. സർവേ ഫലങ്ങൾ എൽ‌ഡിഎഫിന് അനുകൂലമായ പ്രവചനങ്ങളാണ് നടത്തിയിട്ടുള്ളത്. അത് അവർക്ക് വലിയ ആത്മവിശ്വാസത്തിനും കാരണമായിട്ടുണ്ട്.
ജില്ലയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ഫലം രാഷ്ട്രീയ നിരീക്ഷകരടക്കം ഉറ്റുനോക്കുന്ന ഒന്നാണ്. 2016-ലെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 11 സീറ്റുകളും കൈപ്പിടിയിൽ ഒതുക്കിയത് ഇടതുമുന്നണി ആയിരുന്നു. ആ അപ്രമാദിത്വം എൽ‌ഡിഎഫിന് നില നിർത്താൻ കഴിയുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കാൻ സാധ്യത കുറവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
നേതൃത്വം ഇത് പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും ഏതാനും സീറ്റുകൾ കൈവിട്ടുപോകുമോ എന്ന ആശങ്ക അവസാന നിമിഷവും അലട്ടുന്നു. എല്ലായിടത്തും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. അതുകൊണ്ടുതന്നെ ഈസി വാക്കോവർ എല്ലായിടത്തും പറയാനാവാത്ത അവസ്ഥയിലായിരുന്നു അവർ. എങ്കിലും എല്ലാ സീറ്റും നിലനിർത്തുമെന്ന് തന്നെയാണ് അവസാന മണിക്കൂറിലും എൽഡിഎഫ് നേതാക്കൾ പ്രതീക്ഷ പങ്കുവച്ചത്.
കേരള കോൺഗ്രസ്-ബി സ്ഥാനാർഥിയായി കെ.ബി.ഗണേഷ്കുമാർ മത്സരിക്കുന്ന പത്തനാപുരത്തും ആർഎസ്പി-ലെനിനിസ്റ്റിലെ കോവൂർ കുഞ്ഞുമോൻ ജനവിധി തേടിയ കുന്നത്തൂരിലും ഇത്തവണ കനത്ത പോരാട്ടമായിരുന്നു. ഇത് എൽ‌ഡിഎഫ് പ്രാദേശിക നേതൃത്വങ്ങളും അംഗീകരിക്കുന്ന കാര്യമാണ്.
യുഡിഎഫ് ഇത്തവണ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഒന്നും ഇല്ലായ്മയിൽ നിന്നുള്ള വൻ കുതിച്ചുകയറ്റമാണ് അവരുടെ സ്വപ്നം. അട്ടിമറി വിജയങ്ങൾ അടക്കം അവർ പ്രതീക്ഷിക്കുന്നു. അഞ്ച് സീറ്റുകൾ വരെ കിട്ടുമെന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. ഭരണ വിരുദ്ധ വികാരം ഉണ്ടായാൽ ഭൂരിപക്ഷം സീറ്റുകൾ നേടാനാകുമെന്നും അവർ കരുതുന്നു.
യുഡിഎഫിലെ പ്രമുഖ കക്ഷികളായ കോൺഗ്രസ്, ആർഎസ്പി, മുസ്ലിംലീഗ് എന്നിവരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അതീവ നിർണായകമാകും. കഴിഞ്ഞ മൂന്നു ടേമായി ജില്ലയിൽ കോൺഗ്രസിന് എംഎൽഎയില്ല. ആ നാണക്കേട് ഇത്തവണ മാറ്റിയെടുത്തേ മതിയാകൂ. ജില്ലാ കോൺഗ്രസ് അധ്യക്ഷ അഡ്വ.ബന്ദുകൃഷ്ണ അടക്കം ഇക്കുറി മത്സരരംഗത്ത് ഉണ്ടായിരുന്നു. ഏറ്റവും കുറഞ്ഞത് മൂന്ന് സീറ്റിലെങ്കിലും വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിക്ക് തന്നെ ഇത് വഴിയൊരുക്കിയേക്കും.
ആർഎസ്പിയുടെ തറവാടായ ജില്ലയിൽ അവർ മൂന്ന് സീറ്റിലാണ് മത്സരിച്ചത്. രണ്ടിൽ വിജയം അവർ ഉറപ്പിക്കുന്നു. ചവറ, കുന്നത്തൂർ, ഇരവിപുരം എന്നിവിടങ്ങളിലാണ് ആർഎസ്പി ജനവിധി തേടിയത്. ചവറയും കുന്നത്തൂരുമാണ് അവർ ഉറപ്പിച്ച് പറയുന്നത്. ചവറയിൽ വിജയം സാധ്യമായില്ലെങ്കിൽ പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയുമാകും. അവസാന റൗണ്ടിൽ ഇരവിപുരത്തും മുന്നേറിയെന്ന വിലയിരുത്തലിലാണ് ആർഎസ്പി നേതൃത്വം. മൂന്നിടത്തും എൽഡിഎഫ് വിജയിച്ചാൽ സ്വന്തം തട്ടകത്തിൽ ആർഎസ്പിയുടെ മേൽവിലാസം ഇല്ലാതാകും.
തെക്കൻകേരളത്തിൽ മുസ്ലിം ലീഗ് മത്സരിച്ച ഏക നിയോജക മണ്ഡലമാണ് പുനലൂർ. സംസ്ഥാന നേതാവ് അബ്ദുൾ റഹ്മാൻ രണ്ടത്താണിയായിരുന്നു സ്ഥാനാർഥി. എൽഡിഎഫിന്‍റെ കുത്തക മണ്ഡലത്തിൽ ലീഗ് അട്ടിമറി വിജയമാണ് പ്രവചിക്കുന്നത്. ജനവിധി മറിച്ചാണെങ്കിൽ ലീഗിന് അത് വലിയ നാണക്കേടായിരിക്കും വരുത്തി വയ്ക്കുക.
കൊല്ലത്ത് അക്കൗണ്ട് തുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ജില്ലാ നേതൃത്വം. ചാത്തന്നൂരിലെ എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ പ്രസിഡന്‍റുമായ ബി.ബി.ഗോപകുമാർ ഏറ്റവും കുറഞ്ഞത് 5000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
അതുകൊണ്ടുതന്നെ ഒന്നാം സ്ഥാനത്ത് എത്താൻ അവർ ചിട്ടയായ പ്രവർത്തനം മണ്ഡലത്തിൽ കാഴ്ചവച്ചു എന്ന കാര്യം ഉറപ്പാണ്. ഇത് ചില അടിയൊഴുക്കുകളിൽ വരെ എത്തിയിട്ടുമുണ്ട്. എന്നാൽ ബിജെപിയുടെ അവകാശവാദം എൽ‌ഡിഎഫും യുഡിഎഫും പുഛിച്ച് തള്ളുകയാണ്. ഇരുവരും ഇവിടെ വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തനിയാവർത്തനം ആയിരിക്കും ഇത്തവണയും സംഭവിക്കുക എന്ന ആത്മവിശ്വാസമാണ് അവസാന നിമിഷവും ഇടത് നേതൃത്വം പങ്കുവയ്ക്കുന്നത്. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും അവർക്ക് കൂടുതൽ കരുത്ത് പകരുന്നു.
ഇടതുകോട്ടകളെല്ലാം ഇക്കുറി ഇളകിയാടുമെന്നും തങ്ങൾ അട്ടിമറി വിജയം കൊയ്യുമെന്നും യുഡിഎഫ് നേതൃത്വവും അവകാശപ്പെടുന്നു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റമാണ് യുഡിഎഫ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്.
ജില്ലയിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ. കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തായ ചാത്തന്നൂരിൽ ഒന്നാമത് എത്തുമെന്ന് മാത്രമല്ല അഞ്ചിടത്ത് വിജയിക്കാനാകുമെന്നും ബിജെപി ജില്ലാ നേതൃത്വം പറയുന്നു.