പത്തനാപുരത്തും പ്രതീക്ഷ കൈവിടാതെ മുന്നണികൾ
Saturday, May 1, 2021 10:56 PM IST
പത്തനാപുരം: ഫലം അറിയാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ തികഞ്ഞ പ്രതീക്ഷയിലാണ് സ്ഥാനാർഥികളും മുന്നണികളും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നിയോജക മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളിലെയും പോളിംഗ് സാമഗ്രികൾ വോട്ടെണ്ണൽ കേന്ദ്രമായ പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് ഹയർ സെക്കന്‍ററി സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സ്ട്രോംഗ് റൂമുകളിൽ ഭദ്രം.

വോട്ടിംഗ് യന്ത്രങ്ങള്‍ക്കായി 21 ടേബിളുകളും പോസ്റ്റല്‍ വോട്ടിനായി അഞ്ച് ടേബിളുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

500 എണ്ണത്തിന്‍റെ കെട്ടുകളായിട്ടാണ് പോസ്റ്റല്‍ ബാലറ്റുകള്‍ ടേബിളുകളിലേക്ക് എത്തിക്കുന്നത്. ഒരു സൂപ്പര്‍വൈസറും രണ്ട് അസിസ്റ്റന്‍റുമാരും അടങ്ങുന്നതാണ് ഒരു ടേബിളിലെ ഉദ്യോഗസ്ഥര്‍. 13 തവണ പൂര്‍ത്തിയാകുന്നതോടെ മിഷ്യനുകളെല്ലാം എണ്ണി തീരും.

ഒരു റൗണ്ടില്‍ 21 മിഷ്യനുകളാണ് എണ്ണുന്നത്. രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകളും 8.30 ഓടെ വോട്ടിംഗ് മിഷ്യനുകളും എണ്ണാന്‍ ആരംഭിക്കും. ഒന്പതിന് മുന്‍പായി തന്നെ ആദ്യഫലങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.

പതിനൊന്നോടെ പൂര്‍ണമായും വോട്ടണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നാലാമങ്കത്തിനിറങ്ങിയ എൽഡിഎഫിലെ കെ.ബി ഗണേഷ്കുമാർ കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ജഗദീഷ് കുമാറിനെ പരാജയപ്പെടുത്തിയത്. ഇടതുപാളയത്തിൽ, പ്രത്യേകിച്ചും സിപിഐയുമായുള്ള ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കാനാകുമെന്ന പ്രതീക്ഷ ഗണേഷ്കുമാർ അനുകൂലികൾക്കുണ്ട്.

എന്നാൽ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്നാണ് പൊതുവെ ഇടതുമുന്നണി ക്യാമ്പുകളിലെ കണക്കുകൂട്ടൽ. കണക്കുകളും എക്സിറ്റ് പോളുകളും മറികടന്ന് ഇത്തവണ തിളക്കമുള്ള വിജയം നേടാനാകുമെന്നാണ് യുഡിഎഫ് ക്യാമ്പിന്‍റെ വിലയിരുത്തൽ.മുൻപെങ്ങുമില്ലാത്ത വിധം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനായെന്നും ഗ്രൂപ്പുകൾക്കതീതമായി നേതാക്കളും പ്രവർത്തകരും ഐക്യത്തോടെ പ്രവർത്തിച്ച് ഗണേഷ്കുമാർ വിരുദ്ധവികാരത്തെ ജനങ്ങളിലേക്കെത്തിച്ച് രാഷ്ട്രീയ മത്സരം നടത്താനായത് ജ്യോതികുമാർ ചാമക്കാലയ്ക്ക് അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിക്കുമെന്ന് യുഡിഎഫ് നേതൃത്വം ഉറച്ച് വിശ്വസിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുവിഹിതം വർധിപ്പിച്ച് കരുത്ത് തെളിയിക്കാനാകുമെന്നും ജിതിൻദേവിന്‍റെ യുവത്വം ചെറുപ്പക്കാരായ നിഷ്പക്ഷ വോട്ടർമാരിൽ സ്വാധീനം ചെലുത്താനാകുമെന്നുമാണ് എൻ ഡി എയുടെ പ്രതീക്ഷ.