തെന്മല ഡാം വളവില്‍ വീണ്ടും അപകടം : ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Saturday, May 1, 2021 2:14 AM IST
തെന്മല : തെന്മല ഡാം രണ്ടാം വളവില്‍ വീണ്ടും അപകടം. തമിഴ്നാട്ടില്‍ നിന്നും ഗ്ലാസ് കയറ്റി എത്തിയ ലോറി നിയന്ത്രണം വിട്ട് വളവില്‍ എഴുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവര്‍ കാബിനുള്ളില്‍ കുടുങ്ങിയാണ് മരിച്ചത്.

തമിഴ്നാട് തൃച്ചി സ്വദേശി രമേശ്‌ (51) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് അപകടം ഉണ്ടായത്. വളവ് തിരിയവേ നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് ഇടിച്ചിറങ്ങി. ഇതിനിടയില്‍ ലോറിയുടെ ചെയിസില്‍ നിന്നും ഡ്രൈവര്‍കാബിന്‍ വേര്‍പ്പെട്ടു താഴ്ചയിലേക്ക് മറിഞ്ഞു. ഉടന്‍ തന്നെ നാട്ടുകാരും തെന്മല പോലീസും സ്ഥലത്ത് എത്തിയെങ്കിലും ലോറിയില്‍ ഉണ്ടായിരുന്ന ഗ്ലാസുകള്‍ പൂര്‍ണമായും പൊട്ടി കാബിന്‍റെ മുകളിലും മറ്റുമായി വീണതോടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് പുനലൂരില്‍ നിന്നും എത്തിയ അഗ്നിശമന സേന ക്രെയിനും റിക്കവറി വാഹനവും ഉപയോഗിച്ച് ആറു മണിക്കൂര്‍ സമയത്തെ പരിശ്രമത്തിനൊടുവില്‍ രമേശിനെ പുറത്ത് എടുക്കുകയായിരുന്നു. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. മൃതദേഹം അഗ്നിശമന സേനയുടെ ആംബുലന്‍സില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗ്ലാസ് പൊട്ടിത്തെറിച്ചതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി.

തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടങ്ങുന്ന പോലീസ് സംഘം മുഴുവന്‍ സമയം സ്ഥലത്ത് ക്യാമ്പ് ചെയ്തുള്ള രക്ഷാപ്രവര്‍ത്തനമാനണ് നടത്തിയത്. ലോറിയില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ലാതിരുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ഗ്ലാസിനടിയില്‍ കുടുങ്ങിയിട്ടുണ്ട് എന്ന സംശയത്തിനിടയാക്കിയിരുന്നു. പിന്നീട് ലോറി ഉടമയെ വിളിച്ചു രമേശ്‌ മാത്രമേ ലോറിയില്‍ ഉണ്ടായിരുന്നുള്ളു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.

അപകട കാരണം വ്യക്തമല്ല. ഒരു മാസം മുമ്പും ഇതേ സ്ഥലത്ത് പാല് കയറ്റിവന്ന ലോറി മറിഞ്ഞിരുന്നു. ഒരു വര്‍ഷത്തിനിടെ പതിനഞ്ചോളം അപകടമാണ് ഈ വളവില്‍ മാത്രം നടന്നത്.