വാക്സിനേഷൻ കൈയെത്താ ദൂരത്ത്: കോവിഡ് വ്യാപനം ഭയന്ന് ജനം
Friday, April 30, 2021 11:08 PM IST
കൊട്ടാരക്കര: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോവിഡ് വാക്സിനേഷൻ മാനദണ്ഡങ്ങളെല്ലാം പാളി. സാധാരണ ജനത്തിന് കൈയെത്താ ദൂരത്താണ് ഇപ്പോൾ കോവിഡ് വാക്സിനേഷൻ. വാക്സിനേഷനിലൂടെ രോഗത്തെ ചെറുക്കാമെന്ന പ്രതീക്ഷയും നഷ്ടമായതോടെ ഭീതിയിലാണ് ജനം.

ഓൺലൈൻ രജിസ്ട്രേഷൻ നടക്കാത്തതും നടന്നാലും പിന്നീട് കാൻസലാകുന്നതുമെല്ലാം ജനങ്ങളെ വലയ്ക്കുകയാണ്. ഭൂരിപക്ഷം പേർക്കും ഒാൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുന്നില്ല. സാങ്കേതിക പിഴവെന്നു പറയുമ്പോൾ ഇതിൽ കൃത്രിമം നടത്തി വരുന്നതായും ആരോപണമുണ്ട്. ഏതു സമയത്ത് രജിസ്ട്രേഷൻ നടത്തണമെന്ന കൃത്യതയില്ലാത്തതിനാൽ ദിവസം മുഴുവൻ മെനക്കെടേണ്ടുന്ന സ്ഥിതിയാണ്.

സ്വന്തമായി രജിസ്ട്രേഷൻ നടത്താൻ സൗകര്യമുള്ളവർ രാത്രിയിൽ ഉറക്കമില്ലാതെയിരുന്നും ആ ജോലി ചെയ്യുന്നുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. അക്ഷയ കേന്ദ്രങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കുന്നവരുടെ സ്ഥിതിയും ഇതു തന്നെ . രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് അത് പിന്നീട് കാൻസലാകുന്നതും പതിവാണ്. കേന്ദ്ര ഗവൺമെന്‍റിന്‍റെ രജിസ്ട്രേഷൻ ആപ്പാണ് നിലവിലുള്ളതെന്നും സംസ്ഥാന സർക്കാരിന്‍റെ അപ്പ് ഉടൻ നിലവിൽ വരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞിട്ട് ദിവസങ്ങളായി.

ഇതിനിടയിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്വജനപക്ഷപാതം നടന്നു വരുന്നതായും ആരോപണമുണ്ട്. ജീവനക്കാരിൽ ചിലർ അവരുടെ ഇഷ്ടക്കാർക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് വാക്സിനേഷൻ നടത്തുന്നതായാണ് പരാതി. ഇതിനെതിരെ കഴിഞ്ഞ ദിവസം കുളക്കട സിഎച്ച്സിയിൽ ബിജെപി പ്രതിഷേധ സമരം നടത്തിയിരുന്നു.

കൊട്ടാരക്കര താലൂക്കിലെ പ്രധാന സംഭരണ കേന്ദ്രമായ നെടുമൺകാവ് സിഎച്ച്സി യിലെ മരുന്ന് വിതരണം നീതി പൂർവമല്ലെന്നും പരാതികളുയരുന്നു. മറ്റു പഞ്ചായത്തുകളിലെ മരുന്ന് വിതരണം നിർത്തിക്കൊണ്ട് കരീപ്ര പഞ്ചായത്തിനു മാത്രം യഥേഷ്ടം മരുന്ന് നൽകിയെന്നാണ് ആരോപണം.

കൊട്ടാരക്കരയിലെ മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്നലെ വാക്സിനേഷൻ ഉണ്ടായിരുന്നില്ല. താലൂക്കാശുപത്രിയിലും പവിത്രേശ്വരത്തും എഴുകോണിലും മാത്രമാണ് വാക്സിനേഷൻ നടന്നത്. താലൂക്കാശുപത്രിയിൽ നിയന്ത്രണാതീതമായ തിരക്കാണുള്ളത്. രാവിലെ എത്തുന്നവർക്ക് വൈകുന്നേരമാകും മടങ്ങിപ്പോകാൻ പറ്റുക. കോവിഡ് മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ഇവിടെ വാക്സിനേഷനായി എത്തുന്നവർ രോഗികളായി മടങ്ങിപ്പോകേണ്ടുന്ന സ്ഥിതിയാണ്. അടുത്തിടെ ഇവിടെ ഡോക്ടറടക്കമുള്ള ജീവനക്കാർക്ക് കോവിഡ് ബാധിച്ചിരുന്നു.

സ്വകാര്യ ആശുപത്രികൾ വാക്സിനേഷൻ രംഗത്തു നിന്നും പിൻവാങ്ങിയ സ്ഥിതിയാണ്. ആദ്യഘട്ടത്തിൽ മരുന്നു ലഭിച്ചപ്പോൾ ഇവർ വാക്സിനേഷൻ നടത്തിയിരുന്നു. മരുന്നു തീർന്നതോടെ നിർത്തിവെച്ചു.രണ്ടാം ഘട്ടം മരുന്നെത്തിയപ്പോൾ സ്വകാര്യ ആശുപത്രികൾക്ക് മരുന്നു നൽകിയതുമില്ല. സ്വകാര്യ ആശുപത്രികളിൽ മരുന്നു ലഭ്യമായിരുന്നെങ്കിൽ തിരക്ക് കുറയ്ക്കാനും രജിസ്ടേഷന്‍റെ ഊരാക്കുടുക്കിൽ നിന്നും കുറേപ്പേർക്കെങ്കിലും രക്ഷപ്പെടാനും കഴിയുമായിരുന്നു.

കൊട്ടാരക്കരയിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. മുനിസിപ്പാലിറ്റി, എഴുകോൺ, കുളക്കട, ഉമ്മന്നൂർ എന്നിവിടങ്ങളിലാണ് രോഗബാധിതർ അധികമായുള്ളത്. ആദ്യഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കാട്ടിയ ജാഗ്രത രണ്ടാം ഘട്ടത്തിൽ ഉണ്ടായിട്ടില്ല.

അടച്ചു പൂട്ടിയ സിഎഫ്എൽറ്റിസികൾ തുറക്കുകയോ പുതുതായി ആരംഭിക്കുകയോ ഉണ്ടായിട്ടില്ല. സാമൂഹ്യ അടുക്കളകളും ഓർമയായി. വാക്സിൻ കിട്ടാതായതോടെ രോഗത്തെ തടഞ്ഞു നിർത്താമെന്ന പ്രതീക്ഷയും ജനങ്ങൾക്കില്ലാതായിരിക്കുന്നു. വ്യാപാര -തൊഴിൽ മേഖലകളുടെ സ്തംഭനം ജനങ്ങളെ സാമ്പത്തികമായി തകരാറിലാക്കിയിരിക്കുകയുമാണ്.