വാക്സിനുവേണ്ടി ജനം ആർത്തിരമ്പിയെത്തി; വിളപ്പിൽശാല ആശുപത്രിയിൽ ഉന്തും തള്ളും
Friday, April 30, 2021 11:06 PM IST
കാട്ടാക്കട: കോവിഡ് വാക്സിനു വേണ്ടി ജനം ആർത്തിരമ്പിയെത്തിയതോടെ വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തിരക്ക് നിയന്ത്രണാധീതമായി. വാക്സിൻ സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റവും ഉന്തും തള്ളും മണിക്കൂറുകളോളം നീണ്ടു. 200 പേർക്ക് മാത്രം വാക്സിൻ വിതരണമുള്ള കേന്ദ്രത്തിൽ പുലർച്ചെ ആറു മുതൽ വാക്സിനെടുക്കാൻ എത്തിയത് ആയിരത്തിലധികം ആളുകൾ. ആശുപത്രി പരിസരം നിറഞ്ഞുകവിഞ്ഞതോടെ ബഹളവും വയോധികർ ഉൾപ്പടെയുള്ളവർ തിക്കിലും തിരക്കിലും പെട്ട് വീഴുന്നതും കണ്ടതോടെ വാക്സിൻ വിതരണം നിർത്തിവച്ചത് തർക്കത്തിനിടയാക്കി.

വിളപ്പിൽശാല പോലീസെത്തി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ ഡോസിനു വേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത 40 പേർക്കും, രണ്ടാം ഡോസ് സ്പോട്ട് രജിസ്ട്രേഷനിലൂടെ 160 പേർക്കുമാണ് വിളപ്പിൽശാല സിഎച്ച്സിയിൽ ഇന്നലെ വാക്സിൻ വിതരണത്തിനായി ക്രമീകരിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച വാക്സിൻ വിതരണം മുടങ്ങിയപ്പോൾ രജിസ്ട്രേഷൻ ക്യാൻസലായവർക്ക് വ്യാഴാഴ്ച പലതവണ ശ്രമിച്ചിട്ടും രജിസ്ട്രേഷൻ കിട്ടിയില്ല. ഇവർ കൂട്ടത്തോടെ ആശുപത്രിയിലെത്തി. രണ്ടാം ഡോസ് നേരിട്ടെത്തി രജിസ്റ്റർ ചെയ്യാമെന്ന അനുമതിയുള്ളതിനാൽ നൂറുകണക്കിന് ആളുകളാണ് അവസരം തേടിയെത്തിയത്. ഇതോടെ ആശുപത്രി പരിസരവും സമീപ റോഡും വാക്സിൻ സ്വീകർത്താക്കളെക്കൊണ്ട് നിറഞ്ഞു.

ജില്ലാ ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള നിർദേശപ്രകാരം 200 പേർക്ക് മാത്രമേ ഇവിടെ വാക്സിൻ നൽകാൻ കഴിയു. ശേഷിച്ചവരിൽ രണ്ടാം ഡോസ് എടുക്കാനുള്ള ഇരുന്നൂറോളം പേർക്ക് ടോക്കൺ നൽകി മടക്കിയയച്ചു. ഉച്ചയ്ക്ക് ശേഷം ജില്ലാ കേന്ദ്രത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി കൂടുതൽ വാക്സിനെത്തിച്ച് ഇവർക്ക് മുൻഗണനാക്രമത്തിൽ വാക്സിൻ നൽകിയെന്ന് മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് ചീരൻ അറിയിച്ചു.

കോവിഡ് വ്യാപനം കൂടിയ പ്രദേശമായ വിളപ്പിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 80 ശതമാനത്തിൽ എത്തി നിൽക്കുന്നു. വാക്സിനു വേണ്ടിയുള്ള ജനക്കൂട്ടം രോഗവ്യാപനം ഇനിയും ഉയർത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ് ദിവസേന യാതൊരു തിരക്കുമില്ലാതെ അഞ്ഞൂറിലധികം പേർക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ വിതരണം നടത്തിയ ജില്ലയിലെ ഏക ആരോഗ്യ കേന്ദ്രമാണിത്. രജിസ്ട്രേഷനും, വാക്സിൻ വിതരണം 200 പേരിൽ താഴെയായി നിജപ്പെടുത്തിയതുമാണ് നിലവിലെ തിരക്കിന് കാരണമായത്.