കഞ്ചാവ് വില്‍പ്പന: ഒരാള്‍ പിടിയില്‍
Friday, April 30, 2021 11:06 PM IST
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തി വന്ന ആസാം സ്വദേശിയെ രണ്ടു കിലോ കഞ്ചാവുമായി പോലീസ് പിടികൂടി. അസം ഹോജയ്, ദനുഹാര്‍ ബസ്തിയില്‍ രൂപ്കുമാര്‍ദാസ്(27) നെയാണ് ഡിസ്ട്രിക്ട് ആന്‍റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമിന്‍റെ സഹായത്തോടെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു.ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയുന്നതിനായി ഡപ്യൂട്ടി കമ്മീഷണർ ഡോ.വൈഭവ് സക്സേനയുടെ നിർദേശാനുസരണം പ്രത്യേക ടീം രൂപികരിച്ച് നടത്തി വരുന്ന അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.

നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വില്‍പ്പന നടത്തി വരുകയായിരുന്ന ഇയാളെ കുറിച്ച് നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. കഞ്ചാവുമായി പ്രതി രൂപ്കുമാര്‍ദാസിനെ തൃക്കണ്ണാപുരം മങ്കാട്ടുകടവ് പാലത്തിനു സമീപം നിന്നാണ് പിടികൂടിയത്. പൂജപ്പുര എസ്എച്ച്ഒ ആര്‍.റോജ്, എസ്ഐ അനൂപ്, ഡാൻസാഫ് എസ്ഐ ഗോപകുമാർ, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ, ചിന്നു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.