യാത്രക്കാരെ ദുരിതത്തിലാക്കി കോട്ടവട്ടം-തിരുവഴി റോഡ്
Thursday, April 29, 2021 11:49 PM IST
പത്തനാപുരം : യാത്രക്കാര്‍ക്ക് ദുരിതമായി തിരുവഴി - കോട്ടവട്ടം പാത.പന്ത്രണ്ട് വര്‍ഷമായി യാതൊരു അറ്റകുറ്റപണികളും നടത്താതെ തകര്‍ച്ചയിലായ പാതയിലൂടെ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തി വച്ചു.വിളക്കുടി, വെട്ടിക്കവല പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് ഇരുചക്രവാഹനങ്ങള്‍ പോലും കടന്നുപോകാന്‍ കഴിയാത്ത നിലയില്‍ തകര്‍ന്ന് കിടക്കുന്നത്. കോട്ടവട്ടം ലൈബ്രറി ജംഗ്ഷനില്‍ നിന്നും ഇളമ്പല്‍ കോട്ടവട്ടം വരെ മൂന്ന് കിലോമീറ്ററാണ് പാത. പാതയിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുനില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പുനലൂര്‍,കൊട്ടാരക്കര ഡിപ്പോകളില്‍ നിന്നും ഇതുവഴി ബസ് സര്‍വീസും ഉണ്ടായിരുന്നു.എന്നാല്‍ തകര്‍ന്ന പാതയിലൂടെ യാത്രക്കാരുമായി കടന്നു പോകാന്‍ കഴിയാതെ വന്നതോടെ സര്‍വീസും നിര്‍ത്തലാക്കി. കലുങ്കുകളും ഓടകളും നിർമിക്കാത്തതിനാല്‍ റോഡിലൂടെയാണ് വെളളം ഒഴുകുന്നത്. പാതയുടെ തകർച്ചയെ പറ്റി പല തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. തദ്ദേശതെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി റോഡ് നവീകരിച്ച് നല്‍കാമെന്ന് പത്തനാപുരം എംഎല്‍എ പ്രഖ്യാപിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. നിരവധി തവണ നാട്ടുകാര്‍ തന്നെ റോഡിലെ കുഴിയിലേക്ക് മണ്ണ് ഇട്ടിരുന്നു. റോഡിന്‍റെ തകർച്ച കാരണം സമാന്തരസർവ്വീസുകൾ വരെ നിർത്തലാക്കി. 
ടാറിംഗ് ഇളകിമാറുകയും മെറ്റലുകൾ ചിതറി കിടക്കുകയുമാണ്.മഴയായാൽ ഇരുചക്രവാഹനയാത്രികർ ഇവിടെ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് പാതയെ ആശ്രയിക്കുന്നത്. വിദ്യാർഥികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ ആശ്രയിക്കുന്ന പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.