കോൺക്രീറ്റ് മിക്സിംഗ് മെഷീനിൽ കുടുങ്ങിയ തൊഴിലാളിയുടെ കൈ മുറിച്ചു മാറ്റി
Thursday, April 29, 2021 11:49 PM IST
കരുനാഗപ്പള്ളി : കോൺക്രീറ്റ് മിക്സിംഗ് മെഷീനിൽ കുടുങ്ങിയ തൊഴിലാളിയുടെ കൈ മെഷീനുള്ളിൽ വച്ചു തന്നെ മുറിച്ചു മാറ്റി. ഫയർഫോഴ്സും മെഡിക്കൽ സംഘവും നടത്തിയ സമയോചിതമായ ഇടപെടൽ രക്ഷയായി. കരുനാഗപ്പള്ളിക്ക് പടിഞ്ഞാറുവശം പാലമൂട് - പിണറുംമൂട് ജംഗ്ഷൻ റോഡ് കോൺക്രീറ്റിനിടെയായിരുന്നു സംഭവം.
കോഴിക്കോട്, ചങ്കയ്യത്ത് വടക്കതിൽ, നാസർ (55) നാണ് സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാവിലെ റോഡ് കോൺക്രീറ്റ് നടക്കുന്നതിനിടെ നാസറിന്‍റെ വലതുകൈ മിഷ്യനുള്ളിൽ കുടുങ്ങുകയായിരുന്നു.
ഉടൻ തന്നെ വിവരമറിഞ്ഞ് കരുനാഗപ്പള്ളി ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും മിഷ്യനുള്ളിലെ കമ്പികൾക്കുള്ളിൽപ്പെട്ട് ചതഞ്ഞരഞ്ഞ നിലയിൽ പുറത്തെടുക്കാനാകാത്ത നിലയിലായിരുന്നു കൈ. രക്തം വാർന്ന് തൊഴിലാളി അപകടനിലയിലേക്ക് പോകുന്ന സ്ഥിതിയായതോടെ ഫയർഫോഴ്സ് ഉടൻ തന്നെ താലൂക്കാശുപത്രി അധികൃതരെ വിവരമറിയിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൻസ് ഉടൻ മൂന്നു ഡോക്ടർമാരുൾപ്പെടുന്ന മെഡിക്കൽ സംഘത്തെ സംഭവസ്ഥലത്തേക്ക് നിയോഗിച്ചു.
ഡോ സിബി, ഡോ രാകേഷ്, ഡോ സുജിത് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സിൻ്റെ സഹായത്തോടെ സംഭവസ്ഥലത്തു വച്ച് മിഷ്യനുള്ളിൽ കുടുങ്ങിയ കൈ മുട്ടിന് താഴെ വച്ച് സർജറിയിലൂടെ മുറിച്ചു മാറ്റി.
ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സ്റ്റേഷൻ ഓഫീസർ ടി സുരേഷ്, സീനിയർ ഫയർ ഓഫീസർ ടി സണ്ണി, ഫയർ ഓഫീസർമാരായ കൃഷ്ണകുമാർ, സജീവ്, വിഷ്ണു, സുഭാഷ്, ഫ്രാൻസിസ്, സന്തോഷ്, ഷമീർ, കുഞ്ഞുമോൻ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കൊല്ലം: വ്യവസായ-വാണിജ്യ വകുപ്പില്‍ ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍(കാറ്റഗറി നമ്പര്‍ (125/2018) തസ്തികയുടെ ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.