ചാത്തന്നൂരിൽ ചരിത്രം കുറിക്കും: ബിജെപി
Thursday, April 29, 2021 11:49 PM IST
ചാത്തന്നൂർ: ജില്ലയിൽ ബിജെപി ചരിത്രം കുറിയ്ക്കുമെന്നും ചാത്തന്നൂരിൽ താമര വിരിയുമെന്നും ബിജെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംഘടനാപരമായ ശക്തിയും സംഘപരിവാർ സംഘടനകളുടെ ചിട്ടയായ പ്രവർത്തനവും സ്ഥാനാർഥിയുടെ വ്യക്തിപരമായമികവും വിജയത്തിന് പ്രധാന ഘടകങ്ങളാവും. എതിരാളികളുടെ ദൗർബല്യവും ചിട്ടയായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയാത്തതും സംഘടനാപരമായ വീഴ്ചയും ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്.
മോദി സർക്കാരിന്‍റെ ഭരണ നേട്ടങ്ങളും കേരളത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളൂം ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സൗജന്യമായി പാചക വാതകം വിതരണം ചെയ്തതും, സൗജന്യമായി വൈദ്യുതി കണക്ഷൻ നല്കിയതും, എല്ലാ കുടുംബങ്ങൾക്കും ശൗചാലയം അനുവദിച്ചതും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ മോദി സർക്കാർ ചെയ്തിട്ടുണ്ട്.ഇതിനോടുള്ള പ്രതികരണം വോട്ടായി മാറിയിട്ടുണ്ട്.സംസ്ഥാനത്ത് ശക്തമായ പിന്നറായി വിരുദ്ധ തരംഗം ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്‍റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ജനം തിരിച്ചടി നല്കിയിട്ടുണ്ട്.
പിഎസ് സി പരീക്ഷ എഴുതി ജോലി കാത്തിരിക്കുന്നവരുടെ കണ്ണീരിന്‍റെ പ്രതിഫലനമാവും നിയമസഭാ തെരഞ്ഞെടുപ്പ്.കെ.എസ്ആർടിസിയെ തകർക്കാനുള്ള നീക്കത്തിനെതിരെ അതിലെ ജീവനക്കാരും ആഴക്കടൽ വില്ക്കാനുള്ള നീക്കത്തിനെതിരെ കടലിന്‍റെ മക്കളും പ്രതികരിച്ചിട്ടുണ്ട്. കേരളത്തിൽ സി പി എമ്മിന് ബദൽ ബി ജെ പിയാണെന്ന ഉറച്ച വിശ്വാസം ജനങ്ങൾക്കുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും ബി ജെ പിയുടെ വിജയ സാധ്യത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഭിപ്രായ സർവ്വേകളിലും ചാത്തന്നൂരിൽ ബിജെപിയാണ് മുന്നിലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും നിയോജക മണ്ഡലം പ്രസിഡന്‍റ് എസ്.പ്രശാന്ത് പറഞ്ഞു.