തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ നന്ദികേശ ശില്‍പം കുന്നിക്കോട്ട്
Thursday, April 29, 2021 11:49 PM IST
പത്തനാപുരം: കാക്കിക്കുള്ളിലെ കലാകാരന്‍റെ കരവിരുതില്‍ പൂര്‍ത്തിയായത് തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ നന്ദികേശ ശില്‍പം. ആഭ്യന്തര വകുപ്പിലെ ജീവനക്കാരനും ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കലാണ് കുന്നിക്കോട് കടുമംഗലം മഹാദേവ ക്ഷേത്രത്തില്‍ വലിയ നന്ദികേശ ശില്‍പം നിര്‍മിച്ചത്.

ഹൈന്ദവ വിശ്വാസങ്ങളില്‍ പരമശിവന്‍റെ വാഹനമാണ് നന്ദികേശന്‍. കേരളത്തിലെ രണ്ടാമത്തെതും തെക്കന്‍ കേരളത്തിലെ ഏറ്റവും വലുതുമായ ശില്‍പമാണിത്.

ഇഷ്ടികയും സിമന്‍റും കൊണ്ടാണ് ശില്‍പം പൂര്‍ത്തിയാക്കിയത്. അര്‍ഥവൃത്താകൃതിയിലുളള ശില്‍പം ഇന്ത്യയില്‍ തന്നെ അപൂര്‍വമാണ്. പരിസരത്ത് എവിടെ നിന്നു നോക്കിയാലും കണ്ണും കാതും കാണാൻ കഴിയും. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കടുമംഗലം മഹാദേവര്‍ ക്ഷേത്രം.

ഏകദേശം പത്ത് ലക്ഷം രൂപ ചിലവ് വരുന്ന നന്ദികേശ രൂപം ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് കൂടിയായ ബിജുവാണ് നിർമിച്ച് നല്‍കുന്നത്. ഇരുപത്തിയഞ്ച് ദിവസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്. ബിജു മുൻപും നിരവധി ശില്പങ്ങൾ നിർമിച്ചിട്ടുണ്ട്.