രോഗ വ്യാപനത്തിന് കാരണമാകുന്ന തുഗ്ലക്ക് പരിഷ്ക്കാരങ്ങളാണ് നഗരസഭ നടത്തുന്നതെന്ന്
Thursday, April 29, 2021 11:49 PM IST
പുനലൂർ: വില കുറഞ്ഞ പബ്ലിസിറ്റിക്കുവേണ്ടി സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് മഹാമാരിയുടെ വ്യാപനത്തിന് കാരണമാകുന്ന തരത്തിലുള്ള തുഗ്ലക്ക് പരിഷ്ക്കാരങ്ങളാണ് നഗരസഭ നടത്തുന്നതെന്ന് യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് ആരോപിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് യു.ഡിഎഫ് അകമഴിഞ്ഞ പിന്തുണ നൽകുന്നുണ്ട്. രോഗവ്യാപനം തടയാൻ തങ്ങളാലാകും വിധം സഹകരിക്കാൻ ഇനിയും തയാറാണ്. എന്നാൽ നഗരസഭയുടെ മണ്ടൻ പരിഷ്ക്കാരങ്ങൾ രോഗവ്യാപന നിരക്ക് വർദ്ധിപ്പിക്കാനേ ഇടയാക്കുകയുള്ളു .
മെഗാ വാക്സിനേഷൻ ക്യാമ്പുകളും കൂട്ടപ്പരിശോധനകളും ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് കൂട്ടപ്പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു വശത്ത് കോവിഡ് വ്യാപനം തടയാൻ വേണ്ടി 35 കൗൺസിലർമാർ പങ്കെടുക്കേണ്ട കൗൺസിൽ യോഗം ഗൂഗിൾ മീറ്റ് വഴിയാക്കിയിട്ടാണ് മറുവശത്ത് മെഗാ പരിശോധന ക്യാമ്പ്.
താലൂക്ക് ആശുപത്രിയിലെ പരിശോധന സംവിധാനത്തെ കുറിച്ചു കൂടി പറയാൻ ഇവർ തയ്യാറാകണം. താലൂക്ക് ഗവൺമെന്‍റ് ആശുപത്രിയിൽ നടത്തേണ്ടുന്ന ആന്‍റിജൻ ടെസ്റ്റ്, പരിശോധന കാർഡിന്‍റെ കുറവുമൂലം നാമമാത്രമായാണ് നടക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞ് മാത്രം ഫലം വരുന്ന ആർടിപിസിആർ പരിശോധനയാണ് ഇപ്പോൾ കൂടുതലായി നടക്കുന്നത്. പരിശോധനയ്ക്കും ഫലത്തിനുമിടയിൽ നിരവധി പേരിൽ ഇവർ രോഗം വ്യാപിപ്പിക്കും. ആന്‍റിജൻ പരിശോധന കിറ്റുകൾ താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കിയിരുന്നെങ്കിൽ നിരവധി സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുമായിരുന്നു.
വളരെ വേഗം ഫലം അറിയുന്ന ആന്‍റിജൻ പരിശോധനയ്ക്കും, പൾസ് ഓക്സിമീറ്റർ പോലുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയ്ക്കും നഗരസഭയുടെ ഇടപെടൽ ഉണ്ടാക്കുന്നില്ല.
പുനലൂരിൽ ഇന്നത്തെ ആൾക്കൂട്ടം വഴി ഇനിയുണ്ടായേക്കാവുന്ന രോഗവ്യാപനത്തിന്‍റെ ഉത്തരവാദിത്വം കൂടി നഗരസഭ ഏറ്റെടുക്കണമെന്നും ജി.ജയപ്രകാശ് ആവശ്യപ്പെട്ടു.