പൂതക്കുളം ഗ്രാമപഞ്ചായത്ത് അടച്ചുപൂട്ടി
Thursday, April 29, 2021 11:49 PM IST
ചാത്തന്നൂർ: കോവിഡ് വ്യാപനം രുക്ഷമായ പൂതക്കുളം ഗ്രാമപഞ്ചായത്ത് പൂർണമായും അടച്ചു പൂട്ടി. ഗ്രാമ പഞ്ചായത്തിലെ 18 വാർഡുകളും ലോക് ഡൗൺ പരിധിയിലാണ്. ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശപ്രകാരമാണ് ജില്ലാ ഭരണകൂടം പുതക്കുളം ഗ്രാമപഞ്ചായത്ത് അടച്ചുപൂട്ടാൻ ഉത്തരവായത്. ഒരാഴ്ചക്കാലത്തേക്കാണ് പഞ്ചായത്ത് പ്രദേശം അടച്ചു പൂട്ടിയത്.
ഗ്രാമപഞ്ചായത്തിൽ 32 പേർക്കു കൂടി ചൊവ്വാഴ്ച കോവിഡ് പോസിറ്റീവ് സ്ഥിരികരിച്ചിരുന്നു. ഇതോടെ ചികിത്സയിലുള്ളവർ 200ഓളമായി. 27 പേർ രോഗമുക്തരുമായി. പഞ്ചായത്തിലെ അഞ്ച്, ഏഴ്, 18 വാർഡു കളിലാണ് രോഗബാധിതർ കൂടുതൽ. കോവിഡ് വ്യാപനം തടയുന്നതിന് പഞ്ചായത്ത് അടച്ചിടുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ്‌ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്കിയിരുന്നു. അതനുസരിച്ചാണ് ഗ്രാമപഞ്ചായത്ത് അടച്ചുപൂട്ടാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടത്.
അടച്ചുപൂട്ടലിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ പോലീസും ആരോഗ്യ വകുപ്പും ചേർന്ന് ഉച്ചഭാഷിണിയിലൂടെ പഞ്ചായത്ത് പ്രദേശത്താകെ മുന്നറിയിപ്പ് നല്കിയിരുന്നു. ഗ്രാമ പഞ്ചായത്ത് ഒരാഴ്ച അടച്ചു പൂട്ടുമെന്നും ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളും മരുന്നുകളും നേരത്തെ വാങ്ങി കരുതി വയ്ക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ ആരംഭിച്ച അടച്ചുപൂട്ടൽ ഏഴു ദിവസത്തേയ്ക്കാണ്. രോഗവ്യാപനം രൂക്ഷമായാൽ അടച്ചുപൂട്ടൽ നീണ്ടുപോയേക്കാം.