അഞ്ചല്‍ പട്ടണം അടച്ചുപൂട്ടി
Thursday, April 29, 2021 11:07 PM IST
അഞ്ചല്‍ : കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ പട്ടണങ്ങളില്‍ ഒന്നായ അഞ്ചല്‍ അടച്ചുപൂട്ടി. പട്ടണം ഉള്‍പ്പെടുന്ന നാല് വാര്‍ഡുകള്‍ പൂര്‍ണമായും കണ്ടെയ്ൻമെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കോളേജ്, മാര്‍ക്കറ്റ്, വട്ടമണ്‍, ടൗണ്‍ എന്നീ വാര്‍ഡുകളാണ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. അഞ്ചലിലെ കോവിഡ്‌ വ്യാപനം ഒരു പരിധിവരെ എങ്കിലും തടഞ്ഞുനിര്‍ത്താന്‍ ഈ ഭാഗങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ് എന്ന് ചൂണ്ടികാട്ടി പഞ്ചായത്ത് ജാഗ്രത സമിതിയും ആരോഗ്യവകുപ്പും രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ ഭരണകൂടത്തിനും ജില്ലാ ആരോഗ്യ കേന്ദ്രത്തിനും റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജാഗ്രത സമിതി വീണ്ടും ഇതേ നിര്‍ദേശം സമര്‍പ്പിച്ചതോടെയാണ് പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. അവശ്യ സര്‍വീസുകള്‍ അല്ലാതെ ഒന്നും ഇവിടെ അനുവദനീയമല്ല. ഓട്ടോ, ടാക്സി ഉള്‍പ്പടെ പോതുഗതാഗത സംവിധാനങ്ങള്‍ ഒന്നും അനുവദിക്കില്ല. അനാവശ്യമായി പട്ടണത്തില്‍ എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം കണ്ടെത്താന്‍ പട്ടണത്തിന്‍റെ വിവിധ ഇടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് അഞ്ചല്‍ പോലീസ് പരിശോധന നടത്തിവരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഊര്‍ജിതമാണെന്നും കോവിഡ്‌ പ്രാഥമിക ചികിത്സ കേന്ദ്രം അടക്കം സജ്ജമാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി