അടയ്ക്കാമോഷണം ആരോപിച്ച് ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
Wednesday, October 9, 2024 7:39 AM IST
കാസര്‍ഗോഡ്: അടയ്ക്കാമോഷണം ആരോപിച്ച് ബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും. അഡൂര്‍ വെള്ളക്കാനയിലെ സുധാകരന്‍ എന്നു വിളിക്കുന്ന ചിദാനന്ദനെ (37) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഡൂര്‍ കാട്ടിക്കജെയിലെ ഗണപ്പനായക്കിനെയാണ് (40) കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി-ഒന്ന് ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്.

2019 ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടോടെയാണ് ചിദാനന്ദനെ അഡൂര്‍ റിസര്‍വ് ഫോറസ്റ്റില്‍പ്പെട്ട വെള്ളക്കാന ഐവര്‍ക്കുഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേദിവസം വൈകുന്നേരം 6.30നു സംഭവസ്ഥലത്തുവച്ച് പ്രതി ചിദാനന്ദനെ കഴുത്തു ഞെരിച്ചും തലയില്‍ കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും കൊല്ലപ്പെട്ടുകിടക്കുന്നതു കണ്ടതിന്‍റെ തലേദിവസം സംഭവസ്ഥലത്തു വച്ച് ചിദാനന്ദനെയും പ്രതിയെയും ഒരുമിച്ചു കണ്ട ദിനേശന്‍, നാഗേഷ് എന്നിവരുടെ സാക്ഷിമൊഴികളും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത ചിദാനന്ദന്‍റെ രക്തം പുരണ്ട പ്രതിയുടെ തോര്‍ത്തും പ്രതിയുടെ ദേഹത്ത് കണ്ട പരിക്കുകളും കേസില്‍ നിര്‍ണായക തെളിവുകളായി.


ഗണപ്പനായക്ക് മുമ്പ് മറ്റൊരു ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. ജയിലില്‍നിന്നുമിറങ്ങി ഒന്നര വര്‍ഷത്തിനുള്ളിലാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്. പ്രോസിക്യൂഷന്‍ കേസില്‍ 25 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകളും 15 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. ആദൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയത് എം.എ. മാത്യു, എ.വി. ജോണ്‍ എന്നീ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും അന്വേഷണം പൂര്‍ത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത് സിഐ ആയിരുന്ന കെ. പ്രേംസദനുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ലോഹിതാക്ഷന്‍, ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.