വർധിച്ചു വരുന്ന വന്യമൃഗശല്യം: ജനകീയ കർഷക കൂട്ടായ്മ നിവേദനം നൽകി
Tuesday, October 8, 2024 8:15 AM IST
പരപ്പ: വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ജനകീയ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മരുതോം ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നല്കി.

വർധിച്ചുവരുന്ന കാട്ടുപന്നിശല്യവും കുരങ്ങ് ശല്യവും മയിൽ ശല്യവും മലയോര കർഷകരെ കണീരിലാഴ്ത്തി വ്യാപകമായി കൃഷി നശിപ്പിക്കുമ്പോൾ കൃഷിയെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന കർഷകരെ സംരക്ഷിക്കാൻ ഫോറസ്റ്റ് അധികാരികൾ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് കർഷക കൂട്ടായ്മയുടെ ആവശ്യം.

റബർ കർഷകർക്ക് ടാപ്പിംഗിനായി റബർ തോട്ടങ്ങളിലേക്ക് പോകാൻ കഴിയാത്ത ഗുരുതര കാട്ടുപന്നിശല്യം ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.

മരച്ചീനി, ചേമ്പ്, ചേന, മധുര കിഴങ്ങ് പോലുള്ള കൃഷികൾ ഉപേക്ഷിക്കേണ്ടിവരുന്നു. ഇതിനെയൊക്കെ അതിജീവിക്കാൻ കർഷകർക്ക് ലൈസൻസ് തോക്കുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് അനുമതി നല്കിയിട്ടും വെടി വെക്കാൻ ഫോറസ്റ്റിന്‍റെ അനുമതി ലഭിക്കാത്തതാണ് കാട്ടുപന്നികൾ നാട്ടിൻപുറങ്ങളിലിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കാൻ പ്രധാന കാരണമായത്.


ഫോറസ്റ്റ് അധികാരികൾ നേതൃത്വം നല്കുകയാണെങ്കിൽ നാട്ടുകാരെ അണിനിരത്തി പന്നികളെ ഓടിക്കാൻ തങ്ങളുണ്ടാകുമെന്ന് നിവേദനം കൈമാറി ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഭൂപേഷ് ബാനം പറഞ്ഞു. കർഷകൻ കെ.കെ. കുഞ്ഞിരാമൻ ബാനം, വരഞ്ഞൂർ പച്ചക്കറി ഉത്പാദകസംഘം പ്രസിഡന്‍റ് ബാലഗോപാലൻ കാളിയാനം, ട്രഷറർ സി.കെ. ബാലചന്ദ്രൻ, കർഷകരായ കെ.എൻ. ഭാസ്കരൻ, പി.വി. ശശിധരൻ അട്ടക്കണ്ടം, കെ.വി. കേളു, ചന്തൂഞ്ഞി മുണ്ട്യാനം, മൂലക്കൽ നാരായണൻ, ബാലൻ പരപ്പ എന്നിവർ സംബന്ധിച്ചു.