ഹൊസങ്കടി: രണ്ടുവര്‍ഷം മുമ്പ് ഹൊസങ്കടിയില്‍ ജ്വല്ലറി കാവല്‍ക്കാരനെ കെട്ടിയിട്ട് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ മഞ്ചേശ്വരം പൊലീസ് കര്‍ണാടക കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി.

മംഗളൂരു പറങ്കിപേട്ട സ്വദേശികളായ ഇബ്രാഹിം(53), റൗഫ് (47) എന്നിവരെയാണ് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ടു കാറുകളിലായി എത്തിയ പ്രതികള്‍ ഹൊസങ്കടി രാജധാനി ജ്വല്ലറിയിലെ കാവല്‍ക്കാരനെ തൂണില്‍ കെട്ടിയിട്ട ശേഷം ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറി കവർച്ച നടത്തുകയായിരുന്നു. ഉള്ളാള്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്ന് ഒരു കാറും പ്രതികൾ കവര്‍ന്നിരുന്നു. സംഭവത്തിൽ അഞ്ച് പ്രതികളെ മഞ്ചേശ്വരം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് മറ്റു രണ്ടുപേരും ഉള്ളാള്‍ പോലീസിന്‍റെ പിടിയിലായത്.