കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: പണവുമില്ല, പ്രതികളുമില്ല
Thursday, May 23, 2024 12:44 AM IST
കാസര്‍ഗോഡ്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് സഹകരണസംഘത്തില്‍ സെക്രട്ടറി 4.76 കോടി തട്ടിയെടുത്ത് മുങ്ങിയ സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനോ പണം കണ്ടെത്താനോ കഴിയാതെ ക്രൈംബ്രാഞ്ച് ഇരുട്ടില്‍തപ്പുന്നു. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരനായ സെക്രട്ടറിയും സിപിഎം നേതാവുമായ കര്‍മന്തൊടി ബാളക്കണ്ടത്തെ കെ.രതീശന്‍ എവിടെയാണ് എന്നതിനെക്കുറിച്ച് അന്വേഷണസംഘത്തിന് യാതൊരു ധാരണയുമില്ല. മുമ്പ് തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടപ്പോള്‍, വയനാട്ടിലും ബംഗളുരുവിലും റിയല്‍ എസ്റ്റേറ്റ് രംഗത്ത് പണം നിക്ഷേപിച്ചതായും ഇതു വിറ്റുകിട്ടുന്ന പണം തിരിച്ചടച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്നുമാണ് അന്നു രതീശന്‍ സിപിഎം നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്.

മാനന്തവാടിയിലെ നാലേക്കര്‍ സ്ഥലത്തിന്‍റെ രേഖകള്‍ അന്നു കാണിച്ചെങ്കിലും ഇത് ഒറിജിനല്‍ ആണോയെന്ന കാര്യത്തിലാണ് ഇപ്പോള്‍ സംശയമുയരുന്നത്. രേഖകള്‍ പ്രകാരം 2008ലാണ് ഈ സ്ഥലം വാങ്ങിയിരിക്കുന്നത്. രതീശന്‍ സഹകരണസംഘത്തില്‍ ജോലിക്ക് കയറുന്നത് 2011ല്‍ മാത്രമാണ്. പാര്‍ട്ടി നേതൃത്വത്തെ കബളിപ്പിക്കാന്‍ വേണ്ടി മാത്രം തയാറാക്കിയ രേഖയാണിതെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. രതീശനൊപ്പം മുങ്ങിയ കണ്ണൂര്‍ താണ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ ജബ്ബാറിനെക്കുറിച്ചും പോലീസിന് യാതൊരു വിവരവുമില്ല. ഇരുവരും ഷിമോഗയിലെ ഒരു ലോഡ്ജില്‍ താമസിച്ചതിന്‍റെ രേഖകള്‍ ലഭിച്ചെങ്കിലും പിന്നീട് എങ്ങോട്ട് പോയി എന്നതിനെക്കുറിച്ച് യാതൊരു സൂചനകളുമില്ല. നിലവില്‍ അറസ്റ്റിലായ മൂന്നുപേര്‍ക്കും തട്ടിയെടുത്ത സ്വര്‍ണം വിവിധ ബാങ്കുകളില്‍ പണയം വെയ്ക്കാന്‍ രതീശനെ സഹായിച്ചു എന്നതിനപ്പുറം കാര്യമായ പങ്കില്ലെന്നാണ് സൂചന.


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ
നഷ്ടപരിഹാരത്തുകയും തട്ടിയെടുത്തു

‌സെക്രട്ടറി തട്ടിയെടുത്തതില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിച്ച പണവും. സുപ്രീം കോടതി നിര്‍ദേശപ്രകാരം 2022 ജൂലൈയിലാണ് രണ്ടുലക്ഷം, അഞ്ചുലക്ഷം രൂപ തോതില്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. ഇവരുടെ മാത്രം രണ്ടുകോടിയിലേറെ രൂപ ഈ സംഘത്തില്‍ നിക്ഷേപമായി ഉണ്ടായിരുന്നെന്നാണ് വിവരം. ദുരിതബാധിതര്‍ ഏറെയുള്ള കാറഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകള്‍ പരിധിയായി പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലാണ് കൂടുതല്‍ പേരും പണം നിക്ഷേപിച്ചത്. രതീശന്‍ തന്‍റെ പാര്‍ട്ടി സ്വാധീനവും നിക്ഷേപം സമാഹരിക്കുന്നതിനായി ഉപയോഗിച്ചു. തങ്ങളുടെ ദൈന്യത നേരിട്ടറിയാവുന്ന ഒരാള്‍ക്ക് എങ്ങനെ ഈ ചതി ചെയ്യാന്‍ കഴിഞ്ഞെന്നാണ് ദുരിതബാധിതര്‍ ചോദിക്കുന്നത്.

ഉത്തരംമുട്ടി സിപിഎം

രതീശന്‍ പണം തട്ടിയെടുത്ത് മുങ്ങിയതോടെ നിക്ഷേപകരോട് മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് സിപിഎം പ്രാദേശിക നേതൃത്വം. നിയമനടപടികളേക്കാള്‍ അവരെ ആശങ്കപ്പെടുത്തുന്നത് ഇടപാടുകാരെ എങ്ങനെ നേരിടുമെന്നതാണ്. രതീശനെതിരെ കേസെടുത്തതോടെ പണമിടപാടുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പണം പിന്‍വലിക്കാനെത്തുന്നവരോട് കുറച്ചുദിവസം കൂടി കാത്തിരിക്കാനാണ് ഭരണസമിതിയും ജീവനക്കാരും പറയുന്നത്. രതീശനെ പിടികൂടി പണം വീണ്ടെടുക്കാനായാല്‍ മാത്രമേ സിപിമ്മിനും ഭരണസമിതിക്കും മുഖം രക്ഷിക്കാനാകൂ. അല്ലാത്തപക്ഷം രാഷ്ട്രീയമായി വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന യാഥാര്‍ഥ്യം പാര്‍ട്ടി നേതൃത്വത്തിനുണ്ട്.