കാസര്‍ഗോട്ട് വരുമോ ഒരു കശുവണ്ടി ഫാക്ടറി ?
Monday, May 20, 2024 1:12 AM IST
കാസര്‍ഗോഡ്: സംസ്ഥാനത്ത് ഏറ്റവും ഗുണമേന്മയുള്ള കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ലയാണെങ്കിലും സര്‍ക്കാര്‍-പൊതുമേഖലാ തലത്തില്‍ ഒരു കശുവണ്ടി ഫാക്ടറിയെന്നത് ജില്ലയ്ക്ക് ഇനിയും സഫലമാകാത്ത സ്വപ്നം മാത്രം. വൈവിധ്യവത്കരണത്തിന്‍റെ പേരില്‍ ഒരു ബന്ധവുമില്ലാത്ത മേഖലകളില്‍പോലും തലവയ്ക്കുന്ന പ്ലാന്‍റേഷന്‍ കോര്‍പറേഷനു പോലും ജില്ലയില്‍ സ്വന്തമായി ഒരു കശുവണ്ടി ഫാക്ടറി തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് മുളിയാറില്‍ ഫാക്ടറി തുടങ്ങുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ മാറിയതോടെ അത് എങ്ങുമെത്തിയില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പനത്തടി സര്‍വീസ് സഹകരണ ബാങ്കിന്‍റെ സ്ഥലം പാട്ടത്തിനെടുത്ത് പൂടംകല്ലില്‍ ഫാക്ടറിയും സംഭരണശാലയുമൊരുക്കാന്‍ നീക്കങ്ങള്‍ നടന്നിരുന്നു.

കാസര്‍ഗോഡ് ഫാക്ടറി സ്ഥാപിച്ചാല്‍ വടക്കന്‍ കേരളത്തില്‍ നിന്നുള്ള കശുവണ്ടിയുടെ വരവ് നിലച്ച് കൊല്ലത്തെ ഫാക്ടറികളുടെ നിലനില്പിനെ ബാധിക്കുമെന്ന സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നാണ് സൂചന.


ഫാക്ടറി യാഥാര്‍ഥ്യമായാല്‍ ചുരുങ്ങിയത് 300 തൊഴിലാളികള്‍ക്കെങ്കിലും നേരിട്ടും അതിലധികം പേര്‍ക്ക് അനുബന്ധ മേഖലകളിലും തൊഴില്‍ ലഭിക്കുമായിരുന്നു.

ഇപ്പോള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന കശുവണ്ടിയില്‍ ഏറിയ പങ്കും കൊല്ലത്തെ പൊതുമേഖലാ ഫാക്ടറിയിലേക്കല്ല, മറിച്ച് കേരളത്തിലെയും കര്‍ണാടകയിലെയും സ്വകാര്യ ഫാക്ടറികളിലേക്കാണ് പോകുന്നതെന്നതും യാഥാര്‍ഥ്യമാണ്. കാസര്‍ഗോഡ് ജില്ലയില്‍ ഒരു പൊതുമേഖലാ ഫാക്ടറി ഉണ്ടായിരുന്നെങ്കില്‍ അതുവഴി മികച്ച രീതിയില്‍ സംഭരണം നടത്താനും കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്താനും കഴിയുമായിരുന്നു.

ഫാക്ടറി തുടങ്ങിയില്ലെങ്കിലും 2017 ല്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ജില്ലയില്‍ നിന്ന് നേരിട്ട് സംഭരണം നടത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതുണ്ടായില്ല. ഇക്കാര്യത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍റെ സഹകരണം കാര്യമായി ഉണ്ടായില്ലെന്ന പരാതി അന്ന് ഉയര്‍ന്നിരുന്നു.