എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമം: ഒന്നാംഘട്ടം ഇന്നു നാടിനു സമര്‍പ്പിക്കും
Thursday, February 29, 2024 2:46 AM IST
ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമ്പൂര്‍ണ പുനരധിവാസം ലക്ഷ്യംവച്ച് മുളിയാര്‍ മുതലപ്പാറയില്‍ ആരംഭിക്കുന്ന പുനരധിവാസഗ്രാമം - സഹജീവനം സ്നേഹഗ്രാമം പദ്ധതിയുടെ പൂര്‍ത്തിയാക്കിയ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഇന്നു രാവിലെ 10നു സാമൂഹ്യനീതിമന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ നാലു ബഡ്സ് സ്‌കൂളുകള്‍ കൂടി എംസിആര്‍സി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഉദ്ഘാടനവും ഇന്നും നാളെയുമായി നിര്‍വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. പനത്തടി, ബദിയടുക്ക, എന്മകജെ, കള്ളാര്‍ എന്നീ ബഡ്സ് സ്‌കൂളുകളാണ് രണ്ടാംഘട്ടമായി എംസിആര്‍സികളായുയര്‍ത്തുന്നത്.

കേരളത്തിന്‍റെ മാതൃകാപദ്ധതിയായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്തതാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമമെന്ന് മന്ത്രി പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ തുറന്നുകൊടുക്കുന്നത്. 2022 മെയില്‍ നിര്‍മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമം പദ്ധതിയ്ക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും നേരത്തെ ലഭ്യമാക്കിയിരുന്നു.


ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്‍റെ പ്രവൃത്തിക്കായി നീക്കിവച്ചത്.

ഇരുപത്തഞ്ച് ഏക്കര്‍ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത്.ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും സ്നേഹഗ്രാമം അതിലെ നാഴികക്കല്ലാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.