സ്തീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു
Saturday, April 1, 2023 1:16 AM IST
കാഞ്ഞങ്ങാട്: സ്തീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ രാവിലെ എട്ടോടെ ഒപി ടിക്കറ്റ് വിതരണം ആരംഭിച്ചു. 9.54ന് ആദ്യത്തെ രോഗി ചികിത്സതേടി. ഒപിയില്‍ പത്തുപേരും അത്യാഹിത വിഭാഗത്തില്‍ നാലുപേരും ചികിത്സയ്ക്കായി എത്തിയത്. എട്ടു കുട്ടികളും രണ്ട് ഗര്‍ഭിണികളും നാല് സ്ത്രീകളുമാണ് ആദ്യദിനത്തില്‍ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതിനായി മൂന്നു ഗൈനക്കോളജിസ്റ്റുകള്‍, രണ്ടു പീഡിയാട്രീഷ്യന്‍മാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കി.
നിലവില്‍ 90 കിടക്കകളോട് കൂടിയ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള സ്പെഷല്‍ ന്യൂ ബോണ്‍ ഐസിയു, അമ്മമാര്‍ക്കും ഗര്‍ഭിണി കള്‍ക്കുമുള്ള ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റ് (എച്ച്ഡിയു), മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. സര്‍ജറി സേവനം കുറച്ച് ദിവസം കഴിഞ്ഞ് ലഭ്യമാക്കും.