തൈക്കടപ്പുറത്തും സൂര്യകാന്തി വസന്തം
Tuesday, March 21, 2023 12:51 AM IST
നീലേശ്വരം: ഗുണ്ടല്‍പേട്ടിലും മൈസുരുവിലുമുള്ള സൂര്യകാന്തിപ്പാടങ്ങള്‍ കാണുമ്പോള്‍ ഇതൊന്നും നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ വളരില്ലെന്ന് കരുതിപ്പോയിട്ടുണ്ടെങ്കില്‍ ആ ധാരണ ഇനി മാറ്റിവയ്ക്കാം. കാലാവസ്ഥാ മാറ്റത്തിന്‍റെ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായാലും നമ്മുടെ നാട്ടിലും സൂര്യകാന്തി വിളയും.
വ്യത്യസ്തമായ കൃഷിരീതികളിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ കാര്‍ഷിക പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള തൈക്കടപ്പുറത്തെ ഇ. ശശിധരനാണ് തന്‍റെ കൃഷിയിടത്തില്‍ സൂര്യകാന്തിപ്പൂക്കള്‍ വിളയിച്ചത്. മൂവായിരത്തോളം സൂര്യകാന്തിച്ചെടികളാണ് ശശിധരന്‍റെ പാടത്ത് പുഞ്ചിരി പൊഴിച്ചു നില്ക്കുന്നത്. നേരത്തേ കാര്‍ഷിക സര്‍വകലാശാലയുടെ നീലേശ്വരം തോട്ടത്തിലും പരീക്ഷണാര്‍ഥം സൂര്യകാന്തി വിളയിച്ചിരുന്നു.
കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍. വീണാറാണി കഴിഞ്ഞദിവസം ശശിധരന്‍റെ പാടത്തെത്തി സൂര്യകാന്തി കൃഷിയുടെ വിജയസാധ്യതകള്‍ വിലയിരുത്തി.
ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതികുമാരി, നീലേശ്വരം ബ്ലോക്ക് അസി. ഡയറക്ടര്‍ കെ. ബിന്ദു, കൃഷി ഓഫീസര്‍ ടി.ടി. അരുണ്‍, കൃഷി അസിസ്റ്റൻഡ് പി.പി. കപില്‍ എന്നിവര്‍ സംബന്ധിച്ചു. തൈക്കടപ്പുറം വേണുഗോപാല്‍ മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും സൂര്യകാന്തിപ്പാടം കാണാനെത്തി.