കാസര്‍ഗോഡിനെ അവഗണിച്ച് ബജറ്റ്
Saturday, February 4, 2023 12:41 AM IST
സ്വന്തം ലേഖകന്‍
കാസര്‍ഗോഡ്: കാസര്‍ഗോഡിനെ പാടെ അവഗണിച്ച് ബജറ്റ്. കാസര്‍ഗോഡ് പാക്കേജിന് 2021ലെ ബജറ്റില്‍ 125 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും കഴിഞ്ഞ രണ്ടു ബജറ്റിലും അത് 75 കോടിയായി കുറയുകയാണ് ചെയ്തത്. ജില്ലയിലെ എംഎല്‍എമാര്‍ 125 കോടി രൂപയുടെ പ്രോജക്ടുകളാണ് സമര്‍പ്പിച്ചിരുന്നത്. നിലവില്‍
കാസര്‍ഗോഡ് വികസന പാക്കേജിലെ പ്രോജക്ടുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കരാറുകാരുടെ ബില്ലുകള്‍ മാറാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്നും എ.കെ.എം.അഷ്‌റഫും പറഞ്ഞു.
ജില്ല ഏറ്റവുമധികം പരാധീനത നേരിടുന്ന ആരോഗ്യമേഖലയ്ക്കായി ഒരു രൂപ പോലും ബജറ്റില്‍ നീക്കിവച്ചിട്ടില്ല.
ടാറ്റ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതല്ലാതെ ഇതിനു തുക വകയിരുത്തിയിട്ടില്ല. മെഡിക്കല്‍ കോളജിനോടുള്ള അവഗണന അതേപോലെ തുടരുകയാണ്. ദയാബായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പുനിര്‍ദേശങ്ങളൊന്നും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം പോലും ബജറ്റിലില്ല. 17 കോടി രൂപയാണ് എന്‍ഡോസള്‍ഫാന്‍ പാക്കേജിനായി നീക്കിവച്ചത്. കഴിഞ്ഞവര്‍ഷവും ഇത്രയും തുക തന്നെയാണ് നീക്കിവച്ചത്.
പെരിയ എയര്‍സ്ട്രിപ്പിന് 1.26 കോടി അനുവദിച്ചെന്ന പ്രഖ്യാപനം കഴിഞ്ഞ ബജറ്റിന്‍റെ തനിയാവര്‍ത്തനമാണ്. കഴിഞ്ഞവര്‍ഷവും ഇതേ തുകയാണ് അനുവദിച്ചത്. ഡിപിആര്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നാണ് മന്ത്രി പറയുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഡിപിആര്‍ പോലും തയാറാക്കാന്‍ കഴിയാത്ത പദ്ധതി എന്നാണ് യാഥാര്‍ഥ്യമാവുകയെന്നാണ് ചോദ്യമുയരുന്നത്. 11 വര്‍ഷം മുമ്പേ സര്‍ക്കാര്‍ അനുമതി ലഭിച്ച പദ്ധതിയാണിത്.
ജില്ലയില്‍ പുതിയ കരിയര്‍ ഡെവലപ്മെന്‍റ് കേന്ദ്രം, പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെഎസ്ആര്‍ടിസി കാസര്‍ഗോഡ് ബസ് സ്റ്റേഷന്‍, പെറ്റ് ഫുഡ് ഫാക്ടറി എന്നിവയാണ് ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്‍.
ഉപ്പള ഫയര്‍സ്റ്റേഷന് കെട്ടിടത്തിന് 1.5 കോടി, സീതാംഗോളി ഐടിഐ കെട്ടിടം ഒരു കോടി. വോര്‍ക്കോടി, മീഞ്ച പഞ്ചായത്ത് സ്റ്റേഡിയങ്ങള്‍ക്ക് ഒരു കോടി വീതം. പാര്‍ത്ഥി സുബ്ബയക്ഷഗാന അക്കാദമി 10 ലക്ഷം. ബെദ്രം പള്ള - ബന-ബലത കല്ല് - പട്ളതല റോഡ് വികസനം ഒരു കോടി വകയിരുത്തി.
കാസര്‍ഗോഡ് നഗരസഭാ സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്കും ഒരു ഫിറ്റ്നസ് സെന്‍ററും പദ്ധതിയ്ക്ക് 80 ലക്ഷം വകയിരുത്തി. കാസര്‍ഗോഡ് വീവേഴ്സ് സൊസൈറ്റിയുടെ പുനരുജ്ജീവനത്തിനു 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. കെല്‍ ഇഎംഎല്‍ കമ്പനിയൂടെ പുനരുജ്ജീവനത്തിനും പുനര്‍നിര്‍മാണത്തിനും പത്തു കോടി വകയിരുത്തി.
ചട്ടഞ്ചാല്‍ ബിട്ടിക്കല്‍ മുനമ്പം കല്ലളി പെര്‍ളടുക്കം റോഡില്‍ മുനമ്പം പാലം നിര്‍മാണത്തിന് 10 കോടി രൂപ വകയിരുത്തി. പുല്ലൂര്‍-പെരിയ അഞ്ചനം തോട് പാലവും, കാലിയടുക്കം-ആയംമ്പാറ റോഡ് നിര്‍മ്മാണത്തിന് അഞ്ചു കോടി രൂപ വകയിരുത്തി. ബിആര്‍ഡിസിക്ക് 1.5 കോടി രൂപ വകയിരുത്തി. അജാനൂര്‍ പഞ്ചായത്തിലെ കൊളവയലില്‍ ബേക്കല്‍ ടൂറിസം വില്ലേജ് (50 ലക്ഷം രൂപ), ബേക്കല്‍ കോട്ടയ്ക്ക് സമീപം ഹെറിറ്റേജ് ബീച്ച് പാര്‍ക്ക്, ജല കായിക കേന്ദ്രം വികസനം (50 ലക്ഷം), ഇവന്‍റുകള്‍, ബോധവത്കരണം, മാര്‍ക്കറ്റിംഗ് (25 ലക്ഷം), ബേക്കല്‍ കോട്ട പാര്‍ക്കിംഗ് ബേ നവീകരണം 25 ലക്ഷം രൂപ വകയിരുത്തി.
ഹൊസ്ദുര്‍ഗ് - വെള്ളരിക്കുണ്ട് താലൂക്കുകളെ ബന്ധപ്പെടുത്തുന്ന കാരാക്കോട് പാലം നിര്‍മാണത്തിന് 5 കോടി രൂപ, മടിക്കൈ ചെരണത്തല പാലം നിര്‍മ്മാണം അഞ്ചു കോടി രൂപ എന്നിവ അനുവദിച്ചു. മാണിക്കോത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മാണം, കാഞ്ഞങ്ങാട് സിവില്‍ സര്‍വീസ് അക്കാദമി കെട്ടിട നിര്‍മാണം, കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്കില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കല്‍, കുന്നുപാറ -പൊടിപ്പള്ളം റോഡ് നവീകരിക്കല്‍, കാട്ടിപ്പോയില്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണം, കാഞ്ഞങ്ങാട് ഡ്രൈനേജ് നിര്‍മാണം, മടിക്കൈ മാംസ സംസ്‌കരണ പദ്ധതി, ചുള്ളിക്കര - കുറ്റിക്കോല്‍ റോഡ് (കി.മീ 3 മുതല്‍ 4 വരെ) നവീകരിക്കല്‍, മാലക്കല്ല് - പൂക്കയം റോഡ് (കി.മീ 5/500 മുതല്‍ 7/800 വരെ) നവീകരിക്കല്‍, മണിക്കല്ല് പാലം നിര്‍മ്മാണം, പൂടങ്കല്ല് - ബളാല്‍ റോഡ് നവീകരണം, ബേളൂര്‍ തട്ടുമ്മല്‍ സ്റ്റേഡിയം നിര്‍മാണം, ബളാല്‍ - അരീക്കര പരപ്പ റോഡ് നവീകരണം, കോളിച്ചാല്‍ - പ്രാന്തര്‍കാവ് -പാലച്ചാല്‍ റോഡ് നിര്‍മാണം, മടിക്കൈ മേക്കാട്ട് ജിവിഎച്ച്എസ്എസ് ശത വാര്‍ഷികം പ്രമാണിച്ച് കെട്ടിട നിര്‍മാണം, കുയ്യങ്ങാട് - എരുമക്കുളം -കോടോത്ത് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ എന്നിവ ടോക്കണ്‍ തുകയോടെ സ്ഥാനം നേടി. നീലേശ്വരം മുണ്ടേമാട് റോഡ് പാലത്തിന് 10 കോടി വകയിരുത്തി. 17 പദ്ധതികള്‍ക്ക് ടോക്കണ്‍ തുക അനുവദിച്ചു.