കൊള്ള ബജറ്റില്‍ കാസര്‍ഗോഡിനെ വഞ്ചിച്ചു: കോണ്‍ഗ്രസ്
Saturday, February 4, 2023 12:41 AM IST
കാസര്‍ഗോഡ്: പാവപ്പെട്ടവരേയും നിത്യജീവിതത്തിന് വഴിമുട്ടിനില്‍ക്കുന്നവരേയുംകണ്ണീര്‍ക്കയത്തിലാക്കി ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലയെയും വഞ്ചിച്ചുവെന്ന് ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍. സംസ്ഥാന ബജറ്റില്‍ കാസര്‍ഗോഡ് ജില്ലയെ അവഗണിച്ചതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍ഗോഡിനോട് കാണിച്ച ഇടത് സര്‍ക്കാരിന്‍റെ ഈ കടുത്ത വഞ്ചനക്കെതിരേ കോണ്‍ഗ്രസ് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സേവാദള്‍ സംസ്ഥാന പ്രസിഡന്‍റ് രമേശന്‍ കരുവാച്ചേരി, ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്,ബ്ലോക്ക് പ്രസിഡന്‍റുമാരായ എന്‍.കെ രത്നാകരന്‍, മധു ബാലൂര്‍,യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ബി.പി പ്രദീപ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ബജറ്റിന്‍റെ കോപ്പി
കത്തിച്ച് പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: നികുതി ഊറ്റി ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ബജറ്റിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്‍റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ബഡ്ജറ്റിന്‍റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് ബി.പി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ചിത്താരി അധ്യക്ഷത വഹിച്ചു.

ശ്രീജിത്ത് മാടക്കാല്‍, കാര്‍ത്തികേയന്‍ പെരിയ, രോഹിത് എറുവാട്ട്, രാജിക ഉദുമ, ശിവപ്രസാദ് അറുവാത്ത്, ഷിബിന്‍ ഉപ്പിലിക്കൈ, ജിബിന്‍ അടുക്കം നവനീത് ചന്ദ്രന്‍, മണിമോഹന്‍ ചട്ടന്‍ചാല്‍, ശരത് മറക്കാപ്പ്, എച്ച്.ആര്‍.വിനീത്, ഡോ.ദിവ്യ ജിതിന്‍, കെ.നമിത, രാജേഷ് അജാനൂര്‍, വിജേഷ് പള്ളിക്കര, റഷീദ് പെരിയ, ആശിഷ് അടുക്കം എന്നിവര്‍ പങ്കെടുത്തു.