പച്ചത്തേങ്ങ സംഭരണം: മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിച്ചില്ല
Tuesday, January 24, 2023 1:34 AM IST
കാഞ്ഞങ്ങാട്: സഹകരണസംഘങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും തേങ്ങയുടെ വിലയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതമായ 3.40 രൂപ ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചില്ല.കേന്ദ്ര ഏജന്‍സിയായ നാഫെഡ് നിശ്ചയിച്ച 28.60 രൂപയോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 3.40 രൂപ കൂടി കൂട്ടിച്ചേര്‍ത്താണ് തേങ്ങ കിലോയ്ക്ക് 32 രൂപ നിശ്ചയിച്ച് സഹകരണസംഘങ്ങള്‍ വഴി സംഭരിച്ചത്.

സംഭരിച്ച തേങ്ങ കൊപ്രയാക്കി നാഫെഡിന് കൈമാറുന്ന മുറയ്ക്ക് തുക ബാങ്ക് അക്കൗണ്ടിലെത്തുമെന്നായിരുന്നു കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പ്. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും നാഫെഡ് നിശ്ചയിച്ച 28.60 രൂപ നിരക്കില്‍ മാത്രമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തേങ്ങയുടെ വില എത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ 3.40 രൂപ വഴിയേ കിട്ടുമെന്ന ഉറപ്പ് ഇപ്പോഴും കടലാസില്‍ മാത്രമായി നില്ക്കുന്നു. ധനവകുപ്പില്‍ നിന്ന് തുക അനുവദിച്ചുകിട്ടാത്തതാണ് പ്രശ്നമെന്നാണ് കൃഷിവകുപ്പിന്‍റെ വിശദീകരണം.
ഫലത്തില്‍ കിലോയ്ക്ക് 32 രൂപ വാഗ്ദാനം നല്‍കിയിട്ടും 28.60 മാത്രമാണ് ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചത്. ഏകദേശം അതിനോടടുത്ത വില ആ സമയത്ത് സ്വകാര്യ ഏജന്‍സികളും നല്‍കിയിരുന്നതാണ്. അതാണെങ്കില്‍ തേങ്ങ വില്പന നടത്തുമ്പോള്‍ തന്നെ തുക കൈയില്‍കിട്ടുകയും ചെയ്യുമായിരുന്നു.
32 രൂപ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സഹകരണസ്ഥാപനങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും കൃഷിവകുപ്പില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുമൊക്കെയായി ദിവസങ്ങളോളം ഓടിനടന്ന കര്‍ഷകരാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും മുഴുവന്‍ തുക ലഭിക്കാതെ വലയുന്നത്.

ജില്ലയില്‍ മാത്രം 644 കര്‍ഷകര്‍ക്കായി 35 ലക്ഷത്തോളം രൂപ ഇനി ലഭിക്കാനുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്തുതന്നെ നാഫെഡിനുവേണ്ടി ഏറ്റവുമധികം തേങ്ങ സംഭരിച്ചത് മാലക്കല്ലിലെ മലനാട് സൊസൈറ്റിയാണ്. തേങ്ങയുടെ വില കിട്ടാനുള്ളതിനൊപ്പം ഇപ്പോള്‍ സൊസൈറ്റി തന്നെ സാമ്പത്തിക പ്രതിസന്ധിയിലായത് കര്‍ഷകര്‍ക്ക് ഇരട്ടി ആശങ്കയാവുകയാണ്.

മറ്റു പല കാര്യങ്ങള്‍ക്കും വാരിക്കോരി പണം അനുവദിക്കുമ്പോഴും കര്‍ഷകരുടെ കാര്യം വരുമ്പോള്‍ പതിവുപോലെ ബലംപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിക്കാത്തതിനെതിരെ മാലക്കല്ലിലെ കര്‍ഷക കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.