ചെര്‍ക്കള - ജാല്‍സൂര്‍ അന്തര്‍സംസ്ഥാനപാത നവീകരണത്തിന് 100 കോടി അനുവദിച്ചു
Saturday, June 5, 2021 1:00 AM IST
കാസര്‍ഗോഡ്: ജില്ലയിലെ പ്രധാന അന്തര്‍സംസ്ഥാന പാതകളിലൊന്നായ ചെര്‍ക്കള-ജാല്‍സൂര്‍ റോഡ് നവീകരിക്കാന്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിച്ചതായി സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു. ജര്‍മന്‍ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ടിപി 2012 ല്‍ നിര്‍മിച്ച ഈ റോഡ് അവര്‍തന്നെ ഏറ്റെടുത്ത് അഭിവൃദ്ധിപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ ഏഴ് വര്‍ഷത്തോളം റോഡിന്‍റെ പൂര്‍ണമായ സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന ഒപിബിആര്‍സി (ഔട്ട് പുട്ട് ആന്‍ഡ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്റ്റ്) വ്യവസ്ഥ പ്രകാരം പ്രവൃത്തി ഉടന്‍ ടെന്‍ഡര്‍ ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു.
ജില്ലയില്‍ മെക്കാഡം ടാറിംഗ് (ബിഎം ആന്‍ഡ് ബിസി) ചെയ്ത ആദ്യ റോഡാണ് ചെര്‍ക്കള -ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാത. ദേശീയപാത 66ലെ ചെര്‍ക്കള ജംഗ്ഷനില്‍ നിന്നാരംഭിച്ച് കര്‍ണാടകയിലെ ജാല്‍സൂര്‍ വരെ 39.138 കിലോമീറ്റര്‍ നീളമുള്ളതാണ് റോഡ്. 2015 ല്‍ ഉപരിതലം പൂര്‍ണമായി പുതുക്കേണ്ടതായിരുന്നുവെങ്കിലും കുഴികള്‍ രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ ചെയ്യുക മാത്രമാണ് ഉണ്ടായത്. വളവുകളും തിരിവുകളും മൂലം റോഡില്‍ അപകടങ്ങളും നിത്യസംഭവമാണെന്ന് എംഎല്‍എ പൊതുമരാമത്ത് മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.