മടിക്കൈയിലെ മാംസ സംസ്‌കരണ യൂണിറ്റിനായി കാത്തിരിപ്പ് നീളുന്നു
Sunday, May 23, 2021 1:36 AM IST
കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള മാംസ സംസ്‌കരണ യൂണിറ്റും വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ മാംസ സംസ്‌കരണവുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയ കോളജും തുടങ്ങുമെന്ന 2019-ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനം രണ്ടുവര്‍ഷത്തിനിപ്പുറവും യാഥാര്‍ഥ്യമാകാതെ നീളുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിരുന്നു. എന്നാല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായി കാഞ്ഞിരപ്പൊയിലില്‍ സ്ഥലം കണ്ടെത്തിയതല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടന്നില്ല.

സ്ഥലം എംഎല്‍എയായ അന്നത്തെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍റെ പ്രവര്‍ത്തനനേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട പദ്ധതിയായിരുന്നെങ്കിലും സിപിഐയുടെ തന്നെ കൈവശമുള്ള മൃഗസംരക്ഷണ വകുപ്പിന്‍റെ ഭാഗത്തുനിന്നുള്ള താത്പര്യമില്ലായ്മയാണ് പദ്ധതി നീളാന്‍ കാരണമായതെന്നാണ് ആരോപണം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള മാംസ സംസ്‌കരണ യൂണിറ്റും ദക്ഷിണേന്ത്യയിലെ ആദ്യത്തെ മാംസ സംസ്‌കരണ കോളജും അടങ്ങുന്ന ബൃഹദ് പദ്ധതി കാസര്‍ഗോഡ് ജില്ലയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ പലര്‍ക്കും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിച്ച് ഒരു ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിച്ച് വിദേശരാജ്യങ്ങളിലേക്ക് സംസ്‌കരിച്ച മാംസം കയറ്റുമതി ചെയ്യാനുള്ള ആശയവും പദ്ധതിയുടെ ഭാഗമായി മുന്നോട്ടുവച്ചിരുന്നു. മൃഗങ്ങളെ വളര്‍ത്തുന്നതിനായി അഞ്ചുതട്ടുകളായുള്ള ആകാശ ഫാം സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. നൂറിലേറെ പേര്‍ക്ക് നേരിട്ടും അതിലേറെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നതിനും അതിലും എത്രയോ ഇരട്ടി ആളുകള്‍ക്ക് വിദഗ്ധ പരിശീലനത്തിലൂടെ വിദേശങ്ങളിലടക്കം തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും പദ്ധതി വഴിയൊരുക്കുമെന്നായിരുന്നു പ്രതീക്ഷ.

ഏറെ പ്രതീക്ഷ നല്‍കിയ പദ്ധതി യാഥാര്‍ഥ്യമാകാതെ പോകുന്നതില്‍ മടിക്കൈയിലെ സിപിഎം നേതൃത്വവും നിരാശ പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന ഉറപ്പാണ് അന്ന് മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ നല്‍കിയത്. പുതിയ സര്‍ക്കാരിലും മൃഗസംരക്ഷണ വകുപ്പ് സിപിഐയുടെ കൈയില്‍ തന്നെയാണ്. ഇത്തവണ അതിനു മാത്രമായി ഒരു മന്ത്രിയെയും ലഭിച്ചിട്ടുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായ ഇ. ചന്ദ്രശേഖരന്‍ തന്നെ പ്രത്യേകം താത്പര്യപ്പെട്ട് വിഷയം മന്ത്രി ജെ. ചിഞ്ചുറാണിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.