ലൈഫ് ഭവനം സാങ്കേതികക്കുരുക്കില്‍! ചോരുന്ന ചെറ്റക്കുടിലില്‍ ആശ്രയം തേടി കല്യാണിയമ്മയും കുടുംബവും
Sunday, May 16, 2021 1:28 AM IST
പെരിയ: 27 വര്‍ഷമായി കനിംകുണ്ട് കലാം കോളനിയിയിലെ ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലില്‍ താമസിക്കുന്ന എണ്‍പതു കഴിഞ്ഞ കല്യാണിയമ്മയുടെ കുടുംബം 2018-ല്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ഏറെ സന്തോഷിച്ചതാണ്. കല്യാണിയമ്മയും അറുപതു കഴിഞ്ഞ മകള്‍ കാര്‍ത്ത്യായനിയും അവരുടെ മകള്‍ ഉഷയും കൗമാരക്കാരായ രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീടെന്ന സ്വപ്നം അധികം താമസിയാതെ യാഥാര്‍ഥ്യമാകുമെന്ന ആശ്വാസമായിരുന്നു അന്ന്.

എന്നാല്‍ വീട് നിര്‍മിക്കാനുള്ള സ്ഥലത്തിന്‍റെ സൈറ്റ് പ്ലാന്‍ തയാറാക്കുന്നതിനായി റവന്യൂ അധികാരികളെ സമീപിച്ചപ്പോഴാണ് ഇത്രയും കാലം തങ്ങളുടെ കൈവശമുണ്ടായിരുന്ന പട്ടയം നിലവില്‍ താമസിക്കുന്ന സ്ഥലത്തിന്‍റേതല്ലെന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിഞ്ഞത്. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പട്ടയത്തില്‍ കാണിച്ചിട്ടുള്ള സര്‍വേ നമ്പറും അതിര്‍ത്തികളും മറ്റൊരു സ്ഥലത്തിന്‍റേതായിരുന്നു.

പട്ടയം ലഭിച്ച ഭൂമിയും യഥാര്‍ഥ ഭൂമിയും മാറിപ്പോകുന്നത് ജില്ലയില്‍ പുതിയ സംഭവമല്ല. പെരിയ വില്ലേജില്‍ തന്നെയുള്ള ചെങ്ങറ കോളനിയിലും കാഞ്ഞിരടുക്കത്തെ സായിഗ്രാമം പുനരധിവാസ കേന്ദ്രത്തിലും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പട്ടയം അനുവദിക്കുന്നതിനുമുമ്പ് കൃത്യമായ പരിശോധനകള്‍ നടത്താതെ റവന്യൂവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്ക് വലിയ വില നല്‍കേണ്ടിവരുന്നത് പാവപ്പെട്ട കുടികിടപ്പുകാരാണ്.

ഭൂമിയുടെ രേഖകള്‍ ശരിയാകാത്തതിനാല്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം പൊലിഞ്ഞ കല്യാണിയമ്മ ഇപ്പോഴും പഴയ ചെറ്റക്കുടിലില്‍ തന്നെ കഴിയുകയാണ്. മേയിൽത്തന്നെ മഴ കനത്തു തുടങ്ങിയതോടെ തീര്‍ത്തും അപകടാവസ്ഥയിലുള്ള കുടില്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താമെന്ന നിലയിലാണ്.

കഴിഞ്ഞ ദിവസം പുല്ലൂര്‍-പെരിയ പഞ്ചായത്ത് നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടിന് അത്യാവശ്യം അറ്റകുറ്റപ്പണികള്‍ നടത്തി മുകളില്‍ പ്ലാസ്റ്റിക് ഷീറ്റിട്ടു നല്‍കിയിരുന്നു. മുന്‍ പഞ്ചായത്തംഗം സി. ശശിധരന്‍, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പത്മകുമാര്‍ മൂരിയാനം, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് അനൂപ് കല്യോട്ട് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

റവന്യൂവകുപ്പ് രേഖകള്‍ ശരിയാക്കി നല്‍കിയാലുടന്‍ കല്യാണിയമ്മയുടെ കുടുംബത്തെ വീണ്ടും ലൈഫ് ഭവനപദ്ധതിക്കായി പരിഗണിക്കാമെന്ന് പഞ്ചായത്ത് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനായി വാര്‍ധക്യകാലത്ത് ഇനി ഏതെല്ലാം വാതിലുകള്‍ മുട്ടണമെന്നറിയാതെ നിസഹായയാവുകയാണ് കല്യാണിയമ്മ.