ജില്ലയുടെ തീരദേശങ്ങള്‍ കടലേറ്റഭീതിയില്‍
Sunday, May 16, 2021 1:25 AM IST
കാസര്‍ഗോഡ്: ഉപ്പള മുസോടി കടപ്പുറത്ത് ശക്തമായ കടലേറ്റമുണ്ടായതിനൊപ്പം ജില്ലയുടെ തീരദേശമേഖലയില്‍ വിവിധയിടങ്ങളില്‍ അതീവ ജാഗ്രത. കാസര്‍ഗോഡ് ചേരങ്കൈ കടപ്പുറത്ത് നിരവധി വീടുകളിലേക്ക് കടല്‍ വെള്ളം കയറി. അപകടാവസ്ഥയിലുള്ള രണ്ട് വീടുകളില്‍നിന്നും കുടുംബാംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇവിടെ അമ്പതോളം വീടുകള്‍ ഭീഷണിയിലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് കടല്‍ഭിത്തി നിര്‍മാണത്തിനായി ഇറക്കിയ കല്ലുകളും മണല്‍ച്ചാക്കുകള്‍ കൊണ്ട് നിര്‍മിച്ച താത്കാലിക കടല്‍ഭിത്തിയും കടലെടുത്ത നിലയിലാണ്.

നഗരസഭാംഗങ്ങളായ എം. ഉമ, മുസ്താഖ് ചേരങ്കൈ, കാസര്‍ഗോഡ് തഹസില്‍ദാര്‍ ടി. വിജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.വി. രമേശന്‍, ടി.ആര്‍. ലാല്‍, വില്ലേജ് ഓഫീസര്‍ ആനന്ദ് സെബാസ്റ്റ്യന്‍, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ സത്യനാരായണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ മുസോടി, ചേരങ്കൈ, കാപ്പില്‍, അഴിത്തല, തൈക്കടപ്പുറം എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഷിറിയയില്‍ ഒരു കിലോമീറ്ററോളവും ചെമ്പരിക്കയില്‍ 200 മീറ്ററും ദൂരം കടല്‍ഭിത്തി തകര്‍ന്നു.

തളങ്കര പടിഞ്ഞാറില്‍ തിരമാലകള്‍ റോഡിലേക്ക് അടിച്ചുകയറി. മൊഗ്രാല്‍-പെര്‍വാഡ്-കുമ്പള തീരദേശ റോഡിലും വെള്ളംകയറി.

ചിത്താരിയില്‍ രണ്ട് വീടുകളില്‍ വെള്ളം കയറി. കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കടലും കായലും അതിരിടുന്ന വലിയപറമ്പ് പഞ്ചായത്തിന്‍റെ പല ഭാഗങ്ങളിലും തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറി. തീരത്തെ ഒട്ടനവധി തെങ്ങുകള്‍ കടപുഴകി വീണു. കന്നുവീട് കടപ്പുറം, ഉദിനൂര്‍ കടപ്പുറം എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
വലിയപറമ്പ് സെന്‍ട്രല്‍ ബീച്ചില്‍ അടുത്ത കാലത്തായി നിര്‍മിച്ച ബീച്ച് പാര്‍ക്കും ടെന്‍റുകളും തിരമാലകളില്‍ നശിച്ചു. വലിയപറമ്പ് വില്ലേജ് ഓഫീസിന് സമീപം മെയിന്‍ റോഡ് വരെ കടല്‍ വെള്ളം പരന്നൊഴുകി വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

കടലേറ്റം രൂക്ഷമായ പ്രദേശങ്ങള്‍ നിയുക്ത എംഎല്‍എ എം. രാജഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. സജീവന്‍, ഇറിഗേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് കടല്‍ ഭിത്തി നിര്‍മിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.