കനത്ത മഴയില്‍ മലയോരത്ത് വ്യാപക നാശം
Sunday, May 16, 2021 1:25 AM IST
രാജപുരം: കനത്ത മഴയും കാറ്റും മലയോരത്ത് വ്യാപകനാശം വിതച്ചു. പലയിടത്തും റോഡുകളും പാര്‍ശ്വഭിത്തികളും വൈദ്യുതി ലൈനുകളും തകര്‍ന്നു. കള്ളാര്‍-ആടകം റോഡിലെ അഞ്ചാലയില്‍ കൂറ്റന്‍ പ്ലാവ് കടപുഴകി വൈദ്യുതി ലൈനിന് മുകളില്‍ വീണു. പഞ്ചായത്ത് അധികൃതരും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയതിനു ശേഷം വൈദ്യുതിവിതരണം പുന:സ്ഥാപിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ നാരായണന്‍ സെക്രട്ടറി ജോസഫ് എം. ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. കൊട്ടോടിയിലെ ബാലംപള്ള കൃഷണന്‍റെ ഇരുപതോളം കുലച്ച വാഴകള്‍ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ നിലംപതിച്ചു. പൂടംകല്ല് കരിന്ത്രംകല്ലിലെ ഉപ്പുകുന്നേല്‍ സജിയുടെും തൊട്ടടുത്തുള്ള ഗിരിജയുടെയും വീടുകളുടെ പിറകുവശം ഇടിഞ്ഞു. ഇടക്കടവ് കുര്‍മാണം ജില്ലാ പഞ്ചായത്ത് റോഡില്‍നിന്നും ശക്തിയായി വെള്ളമൊഴുകി കെ. ജയകുമാറിന്‍റെ നിര്‍മാണത്തിലുള്ള വീടിന്‍റെ തറ പൂര്‍ണമായും ഒലിച്ചുപോയി.