നിയന്ത്രണങ്ങളുടെ പേരിലുള്ള കര്‍ഷകദ്രോഹ നടപടികള്‍ തിരുത്തുക: കിസാന്‍ സഭ
Saturday, May 15, 2021 1:03 AM IST
കാഞ്ഞങ്ങാട്: കോവിഡ് നിയന്ത്രണങ്ങളുടെയും ലോക്ക്ഡൗണിന്‍റെയും പേരില്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന കര്‍ഷകദ്രോഹ നിലപാടുകള്‍ തിരുത്തണമെന്ന് കിസാന്‍ സഭ ജില്ലാ സെക്രട്ടറി ബങ്കളം പി. കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു. കവുങ്ങ് കര്‍ഷകരെ സംബന്ധിച്ച് മഹാളി രോഗ പ്രതിരോധത്തിനായി മരുന്ന് തളിക്കേണ്ടുന്ന സമയമാണിത്. ഇതിനായി കര്‍ഷകര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്ന പോലീസിന്‍റെ രീതി അനുവദിക്കാന്‍ കഴിയില്ല. കര്‍ഷകര്‍ക്ക് ചില ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതാണ്. അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാര്‍ഷിക പ്രവൃത്തികള്‍ ചെയ്യുന്നതിന് തടസമില്ല. കാര്‍ഷിക മേഖലയില്‍ മഴയ്ക്ക് മുമ്പേ ചെയ്ത് തീര്‍ക്കേണ്ടുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി നിറവേറ്റുന്നതിനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണെന്നും കിസാന്‍ സഭ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.